Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒൻപതാം ദിവസവും ഒളിവിൽ തുടരുന്നു.... രാഹുലിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജ്ജിതം, രണ്ട് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു, മുൻകൂർ ജാമ്യത്തിനായി രാഹുൽ ഹൈക്കോടതിയെ സമീപിച്ചേക്കും


മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യം... സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല മോദി.... പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ...


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...

നിലംതൊടാനാകാതെ പിണറായി വിജയൻ..! ഗോവിന്ദനും കയ്യൊഴിഞ്ഞു!!! രാജി തന്നെ രക്ഷ...

21 JUNE 2024 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിന്റെ വികസന നട്ടെല്ലായ കിഫ്‌ബിയെ തകർക്കാനുള്ള ഏത് നീക്കത്തെയും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും; കേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കാൻ ശ്രമിച്ചപ്പോഴൊക്കെ അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിട്ട് പരാജയപ്പെടുത്തിയെന്ന് മന്ത്രി വി. ശിവൻകുട്ടി

മസാല ബോണ്ട; പ്രതിപക്ഷം ശക്തമായ അഴിമതി ആരോപണം ഉന്നയിച്ചിരുന്നതാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സിപിഎം കള്ളന്‍മാര്‍ക്ക് കാവല്‍ നില്‍ക്കുകയാണ്; മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിക്ക് ഇഡി അയച്ച കാരണം കാണിക്കല്‍ നോട്ടീസ് ; വിമർശിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സി.പി.എം - ബി.ജെ പി അന്തർധാര മറയ്ക്കുന്നതിന് ഇത്തരം കണ്ണിൽ പൊടിയിടൽ നടപടികൾ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാവാറുണ്ട്; മസാല ബോണ്ട് വിഷയത്തിൽ ഇ.ഡി നോട്ടീസ്; വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ബ്രഹ്മോസ് കാട്ടാക്കട; കാട്ടാക്കടയെ അന്താരാഷ്ട്ര നിലവാരമുള്ള നഗരമാക്കും; പ്രഖ്യാപനവുമായി ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്

പിണറായി വിജയനെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും തള്ളിപ്പറഞ്ഞിരിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ അടിസ്ഥാനകാരണം പിണറായി വിജയന്റെ അഹന്തയും ധിക്കാരവുമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പറഞ്ഞത് എംവി ഗോവിന്ദനും ശരിവച്ചിരിക്കുന്നു. ഇനി മാസങ്ങള്‍ക്കുള്ളില്‍ പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പറിച്ചുമാറ്റുക എന്നതേ സിപിഎമ്മിനു പോംവഴിയുള്ളു. പാര്‍ട്ടിക്കുള്ളില്‍ പിണറായി വിരുദ്ധ ഗ്രൂപ്പും കലാപവും സജീവമായിക്കഴിഞ്ഞു. വിഎസ് അച്യുതാനന്ദനെ വെട്ടിനിരത്തി പിണറായി വിജയന്‍ അച്യുതാനന്ദന്‍ മരിക്കും മുന്‍പ് അധികാരത്തില്‍ നിന്ന് പുറത്താകുന്ന സാഹചര്യം വൈകാതെ സംഭവിക്കുമെന്ന് തീര്‍ച്ചയായിരിക്കുന്നു.

പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാതെ എല്‍ഡിഎഫ് കേരളത്തില്‍ ഇനി ഗതിപിടിക്കില്ലെന്ന് സിപിഐ ക തുറന്നടിച്ചിരിക്കുന്നു.പിണറായി വിജയനെ അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന നിലയിലേക്കാണ് സിപിഐ ജില്ലാ കമ്മിറ്റികളുടെ നീക്കം. മൈക്ക് കേടായില്‍ മൈക്കിനോടും മൈക്ക് ഓപ്പറേറ്ററോടും കയര്‍ക്കുന്ന ധിക്കാരി. മാധ്യമങ്ങളെ ഏഴാംകൂലികളായി കണ്ട് കടക്കൂ പുറത്ത് എന്നു പറയുന്ന അഹങ്കാരി. മതനേതാക്കളെ അപമാനിക്കുന്ന ഗുണ്ടായിസം.

എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള അമര്‍ഷത്തെക്കാള്‍ പിണറായി വിജയനോടുള്ള വെറുപ്പാണ് ലോക്‌സഭാ തോല്‍വിക്കു കാരണമായതെന്ന് സിപിഐ തുറന്നടിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച ജില്ലാ കമ്മിറ്റി ചര്‍ച്ചകളെല്ലാം ഉന്നം വയ്ക്കുന്നതും പ്രതിസ്ഥാനത്ത് അലങ്കരിക്കുന്നതും പിണറായി വിജയനെയാണ്. ഈ വിഗ്രഹത്തെ അടിച്ചുടയ്ക്കണമെന്നു തന്നെയാണ് സിപിഐ യോഗങ്ങളില്‍ അന്ത്യശാസനം മുഴക്കുന്നത്. മൂന്നു ദിവസത്തെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ചിറ്റപ്പന്‍ ജയരാജന്‍ ഒഴികെ ഒരു പ്രതിനിധി പോലും പിണറായി വിജയനെ നീതീകരക്കാന്‍ തയാറായില്ല. മാത്രവുമല്ല രണ്ടാം പിണറായി സര്‍ക്കാര്‍ കേരളത്തിനൊരു ദുരന്തമാണെന്നും സിപിഎം തിരിച്ചറിഞ്ഞിരിക്കുന്നു.

താത്വിക അവലോകനംകൊണ്ടൊന്നും കാര്യമില്ല, രണ്ടാം പിണറായി സര്‍ക്കാരിലെ എല്ലാ മന്ത്രിമാരും വന്‍പരാജയമാണെന്ന് പാര്‍ട്ടിയും അംഗീകരിച്ചിരിക്കുന്നു. മന്ത്രിമാരെ അടിമകളെപ്പോലെ കണ്ട് അവരെ അനങ്ങാനോ പ്രവര്‍ത്തിക്കാനോ പോലും പിണറായി അനുവദിക്കുന്നില്ല. മുഖ്യമന്ത്രിക്കു മുന്നില്‍ മന്ത്രിമാര്‍ കുനിഞ്ഞ് ഇഴയുന്ന ദയനീയസാഹചര്യമാണ്. കേരളം പോലെ സുരക്ഷിതമായൊരു മണ്ഡലത്തില്‍ പ്രധാനമന്ത്രിക്കില്ലാത്ത സെക്യൂരിറ്റി വ്യൂഹം പിണറായിക്കെന്തിനെന്ന ചോദ്യവും ഉയര്‍ന്നു. കോടികള്‍ വിലവരുന്ന കാറും അന്‍പതംഗ സുരക്ഷാവ്യൂഹവുമൊക്കെയായി കേരളത്തെ മുടിപ്പിക്കുകയാണ് പിണറായി വിജയന്‍. നവകേരള സദസ് എന്ന പേരില്‍ നടത്തിയ ധൂര്‍ത്ത് ജനങ്ങളില്‍ വിദ്വേഷവും വെറുപ്പുമാണ് സൃഷ്ടിച്ചത്.

എക്കാലവും സിപിഎമ്മിനെ പിന്തുണച്ചിരുന്ന ഈഴവരും ദളിതരുമൊക്കെ സിപിഎമ്മില്‍ നിന്ന് മറ്റ് പാര്‍ട്ടികളിലേക്ക് വഴിമാറിയിരിക്കുന്നു. ഈഴവ വോട്ടുകളില്‍ വിള്ളലുണ്ടാകുന്നത് ഗൗരവത്തോടെയാണ് കാണേണ്ടതുണ്ടെന്നും ആലപ്പുഴ ഉള്‍പ്പെടെ ആറു മണ്ഡലങ്ങളില്‍ ഈഴവ വോട്ടുകളുടെ ചോര്‍ച്ചയാണ് പരാജയത്തിന് നിമിത്തമായതെന്നും സിപിഎം തിരിച്ചറിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്കെതിരെ ഉയര്‍ന്ന മാസപ്പടി വിവാദത്തില്‍ കഴമ്പുണ്ടെന്ന് കേരളത്തില്‍ ഏഴാംകൂലി അടിമ സഖാക്കള്‍ ഒഴികെയുള്ളവരൊക്കെ വിശ്വസിക്കുന്നു.

തെരഞ്ഞെടുപ്പിനിടയില്‍ നടത്തിയ വിദേശയാത്ര ഒഴിവാക്കേണ്ടിയിരുന്നു. യാത്ര അനാവശ്യ വിവാദത്തിനിടയാക്കിയെന്നും മുഖ്യമന്ത്രിയുടെ പ്രതികരണങ്ങള്‍ പലതും ജനങ്ങള്‍ക്കു ദഹിക്കുന്നതായിരുന്നില്ലെന്നും സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. മൈക്കിനോടുപോലും കയര്‍ക്കുന്നതരം അസഹിഷ്ണുത അവമതിപ്പ് ഉണ്ടാക്കി. രാജ്യത്തെ ഏക ഇടതുപക്ഷ മുഖ്യമന്ത്രി തിരഞ്ഞെടുപ്പു ഘട്ടത്തില്‍ വിദേശത്തുപോയത് പ്രതിപക്ഷം ആയുധമാക്കി.

മുഖ്യമന്ത്രിയുടെ സമീപനത്തില്‍ മാറ്റംവരുത്തേണ്ടതുണ്ടെന്ന് മുന്‍പ് ചില പാര്‍ട്ടിഘടകങ്ങളില്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍ അതിനെ അവഗണിച്ചുപോകാനാണ് പാര്‍ട്ടിയടക്കം ശ്രമിച്ചതെന്ന വിമര്‍ശനമാണ് സംസ്ഥാന കമ്മിറ്റിയിലും ഉയരുന്നത്. ഇതേ സമീപനമാണ് സ്വീകരിക്കുന്നതെങ്കില്‍ തിരിച്ചടി ആവര്‍ത്തിക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ക്ഷേമപെന്‍ഷന്‍ കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ നവകേരളസദസ്സ് നടത്തിയത് ജനങ്ങള്‍ ഉള്‍ക്കൊള്ളാതെ പോയെന്നും സംസ്ഥാനസര്‍ക്കാരില്‍നിന്ന് ഒന്നും ലഭിക്കുന്നില്ലെന്ന തോന്നല്‍ ജനങ്ങളില്‍ നില്‍ക്കുമ്പോള്‍, കേന്ദ്രത്തിന്റെ സാമ്പത്തിക അടിയന്തരാവസ്ഥ പറഞ്ഞിട്ട് കാര്യമില്ലെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

അധികാരം മാത്രമല്ല സിപിഎമ്മിനെയും പിണറായി വെട്ടിപ്പിടിച്ചു. ഞാനാണ് പാര്‍ട്ടി എന്ന ധിക്കാരമാണ് പാര്‍ട്ടി ഫോറത്തിനുള്ളിലും പിണറായി പ്രകടിപ്പിക്കുന്നത്. ഏറാന്‍മൂളിയായ എംവി ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറിയാക്കി ഒരു കളിപ്പാവയെപ്പോലെ ഉപയോഗിക്കുന്ന എന്ന വിമര്‍ശനമാണ് സിപിഐയില്‍നിന്നണ്ടായിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിൽ ഇന്നു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചേക്കും.?  (9 minutes ago)

കുറച്ചു വർഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി ബിസിനസ് നടത്തി വരികയായിരുന്നു  (27 minutes ago)

തൃശൂരിൽ കമ്പി വടി കൊണ്ട് തലയ്ക്കടിയേറ്റ് കർഷകൻ മരിച്ചു  (39 minutes ago)

വിശ്വസിക്കാവുന്ന സുഹൃത്ത് എന്നാണ് പുടിൻ മോദിയെ വിശേഷിപ്പിച്ചത്....  (48 minutes ago)

വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയില്‍; 2021നു ശേഷം റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക് വരുന്നത് ഇതാദ്യം..  (9 hours ago)

റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തി  (9 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള സെഷന്‍സ് കോടതിയുടെ ഉത്തരവ്...കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

എത്ര സൈബര്‍ ആക്രമണം ഉണ്ടായാലും നിലപാടില്‍ ഉറച്ചുനില്‍ക്കും...സോഷ്യൽ മീഡിയ പോര് ശക്തം  (10 hours ago)

എസ്ബിഐയില്‍ 996 ഒഴിവുകള്‍... കേരളത്തിലും അവസരം  (10 hours ago)

2024 DEC 4 ജയിച്ചു, 2024 DEC 4 തോറ്റു വിധി കേട്ട് രാഹുലിന്റെ 'അമ്മ തളർന്ന് വീണു...!കോടതിയെ ഞെട്ടിച്ച ആ 3 തെളിവുകൾ, അജിത്തിനെ പൂട്ടി  (10 hours ago)

പ്ലസ്ടു യോഗ്യത ഉണ്ടോ ? ലുലു കൊച്ചിയിലേക്ക് അവസരം എക്സ്പീരിയൻസ് വേണ്ട !! ഫ്രഷേഴ്സിനും അപേക്ഷിക്കാം  (10 hours ago)

മുസ്‌ലിം കുടിയേറ്റക്കാര്‍ ആക്രമിച്ചെന്ന് വ്യാജ പരാതി നല്‍കിയ ക്രൊയേഷ്യന്‍ കന്യാസ്ത്രീയുടെ കള്ളി പൊളിച്ച് പൊലീസ്  (10 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന് അഭ്യൂഹം  (11 hours ago)

സംഭവിച്ചത് ഗുരുതര പിഴവ്.; കേരള സര്‍വകലാശാല പരീക്ഷ റദ്ദാക്കി  (11 hours ago)

മികച്ച പ്രവര്‍ത്തനത്തിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ രേഖയ്ക്ക് അഭിനന്ദനങ്ങള്‍  (11 hours ago)

Malayali Vartha Recommends