ബോംബെറിഞ്ഞതിന് പിന്നിൽ സിപിഐഎം; മന്ത്രി പദവിയിൽ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി കൊടുത്ത പ്രോത്സാഹനമാണ് ഈ ബോംബാക്രമണ പരമ്പരകൾക്ക് കാരണമെന്ന് ഷാഫി പറമ്പിൽ എംപി

ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂരിൽ വച്ച് കരിങ്കൊടി കാണിച്ച കേസിൽ റിമാൻഡിലായ കെഎസ്‌യു പ്രവർത്തകൻറെ കോഴിക്കോട് വടകരയിലെ വീടിന് നേരെ ബോംബാക്രമണം ഉണ്ടായി. പിന്നാലെ വീട് സന്ദർശിച്ച് ഷാഫി പറമ്പിൽ എംപി. ശേഷം വാർത്താ സമ്മേളനത്തിൽ സിപിഐഎമ്മിനെതിരെ അദ്ദേഹം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ഷാഫിയുടെ വാക്കുകൾ ഇങ്ങനെ;-
ബോംബെറിഞ്ഞതിന് പിന്നിൽ സിപിഐഎം ആണെന്ന് എല്ലാവർക്കും അറിയാം. ഇതും രക്ഷാപ്രവർത്തന ദൗത്യത്തിന്റെ പട്ടികയിൽ വരുമോയെന്ന് മുഖ്യമന്ത്രി മറുപടി പറയണം. ഈ അക്രമങ്ങൾക്ക് മുഴുവൻ പ്രോത്സാഹനം കൊടുക്കുന്ന പ്രസ്താവനകളുമായി കേരളത്തിന്റെ ആഭ്യന്തര മന്ത്രി പദവിയിൽ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി കൊടുത്ത പ്രോത്സാഹനമാണ് ഈ പരമ്പരകൾക്ക് കാരണമെന്ന് ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.
ബിതുലിനെതിരെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഫേസ്ബുക്കിൽ വടകര സഖാക്കൾ ഇടുന്ന പോസ്റ്റ് ആദരാഞ്ജലികൾ നേർന്നാണ്.ഒരു കരിങ്കൊടി പ്രതിഷേധം നടത്തിയതിന്റെ പേരിലാണോ ഇതൊക്കെ, മനുഷ്യന്റെ കൈയും ജീവനും നഷ്ട്ടപ്പെടുന്ന വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചതിനാണോ? സൈബർ സഖാക്കൾ പച്ചക്ക് ഭീഷണിപ്പെടുത്തുകയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
https://www.facebook.com/Malayalivartha
























