ആർ ശ്രീലേഖ പണിതുടങ്ങി... നിയമ സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വമ്പൻ നീക്കത്തിൽ ബിജെപി

തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞ് തുടങ്ങിയിരിക്കുന്നു. വട്ടിയൂർക്കാവിൽ നിന്ന് നിയസഭ മത്സരത്തിന് ആർ ശ്രീലേഖ തയ്യാറായി കഴിഞ്ഞു. ഇന്ന് ചുവരെഴുതി പ്രചാരണം ആരംഭിച്ചതോടെ ബിജെപി സംസ്ഥാന ഉപാധ്യക്ഷയും കൗണ്‍സിലറുമായ ആർ ശ്രീലേഖ തന്നെ സ്ഥാനാർത്ഥി എന്ന ഉറപ്പിലേക്ക് എത്തിയത്.
വട്ടിയൂര്‍ക്കാവ് നര്‍മ്മദാ കോംപ്ലക്‌സിന് സമീപമാണ് ചുവരെഴുത്ത് നടത്തിയത്. തിരുവനന്തപുരം മേയർ വി വി രാജേഷും ഡപ്യൂട്ടി മേയർ ആശാനാഥും പ്രചാരണത്തിൻ്റെ ഭാഗമായി. സംസ്ഥാനത്ത് ബിജെപി പ്രചാരണം തുടങ്ങുന്ന രണ്ടാമത്തെ മണ്ഡലമാണ് വട്ടിയൂർക്കാവ്.
അതേസമയം പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നാണ് ആർ ശ്രീലേഖയുടെ പ്രതികരണം. തന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലായെന്നും പാർട്ടി പറയുന്നത് അനുസരിക്കുമെന്നും ശ്രീലേഖ പറഞ്ഞു. കൗൺസിലറായതും പാർട്ടി പറഞ്ഞിട്ടാണെന്നും ശ്രീലേഖ പറഞ്ഞു. വട്ടിയൂർക്കാവിൽ മാത്രമല്ല തിരുവനന്തപുരത്തെ എല്ലാ മണ്ഡലങ്ങളിലും താമര വിരിയുമെന്നും താമരപ്പൂക്കൾ നിറഞ്ഞ കേരളത്തെയാകും ഇക്കുറി കാണുകയെന്നും ശ്രീലേഖ വ്യക്തമാക്കി.
ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച സാഹചര്യത്തില്‍ അഞ്ച് വര്‍ഷത്തേക്ക് മത്സരരംഗത്തേക്കില്ലെന്നായിരുന്നു മുന്‍പ് ശ്രീലേഖ സ്വീകരിച്ച നിലപാട് വലിയ ചർച്ചാ വിഷയമായി മാറുന്നുണ്ട്..
https://www.facebook.com/Malayalivartha



























