നാം കേരളത്തെ വീണ്ടെടുക്കുമ്പോൾ രാഹുൽ മാങ്കൂട്ടത്തിനിലിനെയും വീണ്ടെടുക്കും; പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിൽ പോസ്റ്ററുമായി കോൺഗ്രസ് പ്രവർത്തക; പോസ്റ്റർ താഴ്ത്തെന്ന് നേതാക്കളുടെ കണ്ണുരുട്ടൽ; പിന്നാലെ സംഭവിച്ചത്

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച യുഡിഎഫിന്റെ 'പുതുയുഗ യാത്ര'യ്ക്ക് തലസ്ഥാനത്ത് ആവേശകരമായ സമാപനം. കേരളം കണ്ട ഏറ്റവും വലിയ ജനമുന്നേറ്റമായി യാത്ര മാറിയെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരം പിടിക്കുമെന്നും വി.ഡി. സതീശൻ പ്രത്യാശ പ്രകടിപ്പിച്ചു.തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന സമാപന സമ്മേളനം നടന്നത്. അതിനിടെ നിർണായകമായ മറ്റൊരു സംഭവം സദസിൽ നിന്നുമുണ്ടായി.
നാം കേരളത്തെ വീണ്ടെടുക്കുമ്പോൾ രാഹുൽ മാങ്കൂട്ടത്തിനിലിനെയും വീണ്ടെടുക്കും. പുതുയുഗ സമാപന സമ്മേളനത്തിൽ പോസ്റ്ററുമായി ഒരു കോൺഗ്രസ് പ്രവർത്തക .പിന്നാലെ സദസിൽ ഉണ്ടായിരുന്ന മറ്റു ചില നേതാക്കൾ അത് കാണുകയും താഴ്ത്തി വയ്ക്കാൻ ആവശ്യപ്പെടുകയുമായിരുന്നു ചെയ്യ്തത്. പിന്നാലെ ആ കോൺഗ്രസ് പ്രവർത്തക അല്പം അമർഷത്തോടെ ആ പോസ്റ്റർ താഴ്ത്തുകയും ചെയ്തു. രാഹുലിനെ പാർത്തിയിലേക്ക് തിരിച്ചെടുക്കണം എന്ന ആവശ്യം പാർട്ടിക്കുള്ളിലെ വനിതാ പ്രവർത്തകർ തന്നെ ആവശ്യപ്പെടുകയാണ് ചെയ്തത്.
രാഹുലിനായുള്ള മുറവിളി അവസാനിക്കുന്നില്ല എന്നതിന്റെ ഉത്തം ഉദാഹരണമായി ഈ സംഭവം മാറി. അങ്ങേയറ്റം വികാരാധീനനായാണ് വി.ഡി. സതീശൻ സംസാരിച്ചത്. യാത്രയെ ജനങ്ങൾ നെഞ്ചേറ്റി, ഇത് യുഡിഎഫ് മുന്നോട്ടുവെച്ച പുതിയ കേരള മോഡലിനുള്ള അംഗീകാരമാണ് എന്നും അദ്ദേഹം പറഞ്ഞു. യാത്രയിലുടനീളം തനിക്ക് ലഭിച്ച സ്നേഹത്തിന് നിറകണ്ണുകളോടെയാണ് അദ്ദേഹം നന്ദി രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha




















