Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

അറുപതു വര്‍ഷത്തെ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള ജി സുധാകരന്‍ സിപിഎമ്മിനെയും പിണറായി വിജയനെയും ഗോവിന്ദനെയും വലതുകാലിനു തൊഴിച്ച് സിപിഎം പ്രസ്ഥാനത്തോടു പടിയിറങ്ങി; ഇനി അമ്പലപ്പുഴയില്‍ യുദ്ധമുറകള്‍

13 MARCH 2026 02:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

ഹിന്ദുഫോബിയ വളർത്തുന്ന മൗദൂദിസ്റ്റ് അജണ്ട; കോൺഗ്രസ് തലയിൽ വെക്കുന്നത് ഭസ്മാസുരനെ! കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കുന്ന അപകടകരമായ ഒരു തന്ത്രമുണ്ട്; നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് ബിനീഷ് കോടിയേരി

രാഹുൽ മാങ്കൂട്ടത്തെ ഒതുക്കിയ സതീശൻ മുഖ്യമന്ത്രി കസേരയിൽ വാഴണ്ട...! വിഡിയെ തോട്ടിലെറിഞ്ഞ് ഷാഫി; പിന്തുണ പാർട്ടിക്കുള്ളിൽ തന്നെ കുറയുന്നതിനുള്ള കാരണങ്ങൾ ഇതാ

ലഹരിയെ ചെറുത്തുതോൽപ്പിക്കാനും മാലിന്യസംസ്കരണത്തിൽ മാതൃക സൃഷ്ടിക്കാനുമെല്ലാം റസിഡൻസ് അസോസിയേഷനുകൾ മുൻകൈ എടുക്കണം; നിർണായകമായ നിർദേശവുമായി കഴക്കൂട്ടം എം എൽ എ വി.മുരളീധരൻ

10 വർഷം മുമ്പ് കേരളത്തിൽ എൽ ഡി എഫ് ജയിച്ചു. പുഷ്പം പോലെ അവർ മുഖ്യമന്ത്രിയെയും, മന്ത്രി മാരെയും തെരഞ്ഞെടുത്തു; മോദി ജി മൂന്നാമതും കേന്ദ്രത്തിൽ വന്നു. പുഷ്പം പോലെ അവരും പ്രധാന മന്ത്രി, മറ്റു മന്ത്രിമാരെയും തെരഞ്ഞെടുത്തു; കോൺഗ്രസിനെ വിമർശിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്

പെണ്ണുകേസിലും അഴിമതിക്കേസിലും ആകെ നാറിച്ചീറ്റി നില്‍ക്കുന്ന സിപിഎമ്മിനും എല്‍ഡിഎഫിനും ജി സുധാകരന്‍ പണികൊടുത്തിരിക്കുന്നു. അറുപതു വര്‍ഷത്തെ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള ജി സുധാകരന്‍ സിപിഎമ്മിനെയും പിണറായി വിജയനെയും ഗോവിന്ദനെയും വലതുകാലിനു തൊഴിച്ച് സിപിഎം പ്രസ്ഥാനത്തോടു പടിയിറങ്ങി. ഇനിയാണ് അമ്പലപ്പുഴയില്‍ യുദ്ധമുറകള്‍ തുടങ്ങുന്നത്. അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ ജി സുധാകരന്‍ യുഡിഎഫ് പിന്തുണയില്‍ സ്ഥാനാര്‍ഥിയാകും. വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും.

 

നിയമസഭയിലേക്ക് സുധാകരന്‍ അമ്പലപ്പുഴ എംഎല്‍എയായി വിജയിച്ചുവരുമ്പോള്‍ സിപിഎംകാര്‍ തലയില്‍ മുണ്ടിട്ടിരിക്കും. എംവി ഗോവിന്ദന്‍ എകെജി സെന്ററിലെ മാളത്തില്‍ ഒളിക്കും. ഇനിയാണ് കളിവരാനിരിക്കുന്നത്. സകലമാന സഖാക്കളെയും അടിച്ചാക്ഷേപിച്ച് ഇന്നത്തെ കമ്യൂണിസ്റ്റ് നേതാക്കളെറെയും കള്ളന്‍മാരും കൊള്ളക്കാരുമാണെന്ന് തുറന്നടിച്ചുമാണ് ജി. സുധാകരന്‍ പടിയിറങ്ങിയിരിക്കുത്. വിഎസ് അച്യുതാനനെയും കെആര്‍ ഗൗരിയമ്മയെയും വെട്ടിനിരത്തിയ ആലപ്പുഴയില്‍ പിണറായി വിജയനെതിരെ പൂഴിക്കടകന്‍ പ്രയോഗം നടത്തിയശേഷമാണ് ജി സുധാകരന്‍ ആഞ്ഞടിച്ചു പുറത്തുപോകുന്നത്. കെആര്‍ ഗൗരിയമ്മയെപ്പോലെ പാര്‍ട്ടിയുണ്ടാകാതെ സ്വതന്ത്രനായാണ് സുധാകരന്‍ മത്സരരംഗത്തേക്കിറങ്ങുന്നത്.

അമ്പലപ്പുഴയില്‍ ജി സുധാകരന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചാല്‍ സിപിഎമ്മിന് ഇതില്‍പരം നാണക്കേട് സംഭവിക്കാനില്ല. പിണറായി വിജയന്റെ പാര്‍ട്ടി സ്വേച്ഛാധിപത്യത്തിന്റെ അവസാനത്തെ ഇരയാണ് പാര്‍ട്ടി വിടാനുറച്ച ജി സുധാകരന്‍. സഹിക്കാവുന്നതിന്റെ അങ്ങേയറ്റം സഹിച്ച ശേഷമാണ് സുധാകരന്‍ ഗതികേടുകൊണ്ട് പാര്‍ട്ടി വിടുന്നത്. തന്റെ അച്ഛനുവരെ വിളിച്ചവരാണ് ഇപ്പോഴത്തെ ആലപ്പുഴ ജില്ലാ നേതാക്കളെന്നും ആട്ടും തുപ്പും കൊള്ളാന്‍ തന്നെ കിട്ടില്ലെന്നും സുധാകരന്‍ പറയുന്നു. എംഎ ബേബിയും സുജാതയും ഉള്‍പ്പെടെ നിരവധി നേതാക്കള്‍ സുധാകരന്റെ വീട്ടിലെത്തി കാലുപിടിച്ചിട്ടും സുധാകരന്‍ വഴങ്ങിയില്ല.

കെആര്‍ ഗൗരിയമ്മയെയും തോമസ് ഐസക്കിനെയും സുരേഷ് കുറുപ്പിനെയുമൊക്കെ വെട്ടിനിരത്തിയ അതേ മാതൃകയില്‍ ജി സുധാകരനെയും തരിപ്പണമാക്കി. സിപിഎമ്മില്‍ പിണറായി ഉയര്‍ത്തുന്ന സ്റ്റാലിനിസത്തിനെതിരെ സുധാകരന്‍ തുറന്നടിച്ചതു മുതല്‍ പിണറായിക്ക് സുധാകരനോട് കടുത്ത പകയായിരുന്നു. അതിപ്രഗത്ഭനും അഴിമതിയില്ലാത്തവനുമായ മന്ത്രി എന്നു പേരെടുത്ത ജി സുധാകരനെ 2021ലെ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സീറ്റ് നിഷേധിച്ചു. ഇത്തവണയും സീറ്റ് നല്‍കില്ലെന്ന് ഉറപ്പിച്ചു. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ലോക്കല്‍ കമ്മിറ്റിയിലേക്ക് അടിച്ചു താഴ്ത്തി അപമാനിച്ചപ്പോഴും സുധാകരന്‍ സഹിക്കുകയായിരുന്നു.

കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിലും സുധാകരനെ പാര്‍ട്ടി അവഗണിച്ചു.
പാര്‍ട്ടിയിലെ പുകയുന്ന കൊള്ളിയായി ആട്ടും തുപ്പുമേറ്റ് കഴിഞ്ഞ സുധാകരന്‍ അവസാനം പാര്‍ട്ടി വിട്ടുപോവുകയാണ്. സിപിഎമ്മിനുവേണ്ടി ഒരു പാര്‍ട്ടി മര്‍ദനങ്ങളും കഷ്ടപ്പാടുകളും സുധാകരന്‍ സഹിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന് നേതൃത്വം കൊടുത്തത് ജി. സുധാകരനാണ്. ആലപ്പുഴയില്‍ കെആര്‍ ഗൗരിയമ്മയ്ക്ക് സംഭവിച്ചതുപോലെ ആലപ്പുഴ ജില്ലയില്‍ നിന്ന് സിപിഎം കറിവേപ്പില പോലെ വലിച്ചെറിയുകയാണ് ജി സുധാകരന്‍ എന്ന നേതാവിനെ.

ഹൃദയം പൊട്ടിയാണ് ജി സുധാകരന്‍ സിപിഎം പ്രസ്ഥാനത്തോട് വിട പറയുന്നതെന്ന് അദ്ദേഹം കഴിഞ്ഞയാഴ്ച ുറിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാണ്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും, ജില്ലാ സെക്രട്ടറി ആര്‍ നാസറിനും തനിക്കെതിരെ നടത്തിയ അധിക്ഷേപവും വിമര്‍ശനവും സുധാകരന് സഹിക്കാനായില്ല. ഫേസ് ബുക്ക് പോസ്റ്റിലെ ഓരോ വാക്കും അവഗണിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്ന ഒരു സഖാവിന്റെ വേദനയാണ് പുറത്തു കൊണ്ടുവരുന്നത്.

2026 മെമ്പര്‍ഷിപ്പ് സ്‌കൂട്ടണി അംഗത്വം പുതുക്കാന്‍ ഞാന്‍ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്ക്കേണ്ടി വന്നില്ല. 2022ല്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവായി. ആലപ്പുഴ ഡിസിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവരികയാണ്. വീണു പരിക്കേറ്റ ശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നു.

43 വര്‍ഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചില്‍ വന്നു പ്രവര്‍ത്തിച്ചപ്പോള്‍ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പരാതിയില്ല. 63 വര്‍ഷക്കാലത്തെ പാര്‍ട്ടി അംഗത്വചരിത്രമുള്ള എനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നല്‍കിയിട്ടില്ല. എന്തിനേറെ പറയുന്നു അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികം എന്റെ വീടിനടുത്തുള്ള ഇഎംഎസ് ഹാളില്‍ വെച്ച് നടത്തിയപ്പോള്‍ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെഒരു ക്ഷണക്കത്ത് പോലും നല്‍കിയില്ല.

എന്റെ അച്ഛനെ വരെ ആക്ഷേപിച്ച് ഒരു എല്‍ സി മെമ്പര്‍ പോസ്റ്റിട്ടു അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റ ശിഷ്യനാണ്. ഇതെല്ലാം നേരിട്ട് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഇവിടെ ഞാന്‍ പാര്‍ട്ടിയില്‍ തുടരുകയാണ്. ഒരു പ്രലോഭനത്തിനും കീഴടങ്ങിയില്ല. അപ്പോഴാണ് പാര്‍ട്ടി സെക്രട്ടറിയുടെ അടുത്ത് സംസാരിക്കാന്‍ ചെന്ന തോട്ടപ്പള്ളിക്കാരനായ ഒരു സഖാവിനോട് ശരിയല്ലാത്ത തരത്തില്‍ ജില്ലാ നേതൃത്വത്തില്‍പെട്ടയാള്‍ സംസാരിച്ചതായി അറിഞ്ഞത് .

 

ഇപ്പോള്‍ സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി ഞാന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്ന ആളല്ല എന്ന അര്‍ത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ല. കൂടുതല്‍ സംഭവങ്ങള്‍ വിവരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടര്‍ന്ന് മേല്‍പ്പറഞ്ഞ നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഈ മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടണി കാലത്ത് സ്വമനസാലെ മെമ്പര്‍ഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ്.


കേരളത്തിലെ പൊതുമരാമത്ത് ,രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രിപദവിയില്‍ ഇരുന്ന ഒരു വ്യക്തിയുടെ സങ്കടവാക്കുകയാണ് ഈ കുറിപ്പില്‍ വായിക്കാനാവുന്നത്.അതിലുപരി ജീവിതം പാര്‍ട്ടിക്കുവേണ്ടി സമര്‍പ്പിച്ച് ഒരു പാട് നഷ്ടങ്ങള്‍ ഏറ്റുവാങ്ങിയ ഒരു സഖാവിന്റെ തിക്താനുഭവങ്ങളാണ് ഇതില്‍ വായിക്കാനാവുക. ആലപ്പുഴ താമരക്കുളം പഞ്ചായത്തില്‍ നല്ലവീട്ടില്‍ പി. ഗോപാലക്കുറുപ്പിന്റേയും എല്‍. പങ്കജാക്ഷിയുടേയും അഞ്ചുമക്കളില്‍ രണ്ടാമനാണ് ജി സുധാകരന്‍. പന്തളം എന്‍.എസ്.എസ്. കോളേജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു.ക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ. നേതാവ് ജി. ഭുവനേശ്വരന്‍ ഇദ്ദേഹത്തിന്റെ അനുജനായിരുന്നു. 1967-ല്‍ പഠനകാലത്ത് തന്നെ ജി സുധാകരന്‍ സി.പി.എം അംഗമായി. കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സംസ്ഥാന ജോയന്റ് സെക്രട്ടറിയായിരുന്നു ഇദ്ദേഹം.

1971-ല്‍ എസ്.എഫ്.ഐ.യുടെ ആദ്യ സംസ്ഥാന പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. കായംകുളത്തുനിന്ന് 1996-ല്‍ കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2006-ല്‍ അമ്പലപ്പുഴയില്‍ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥയ്ക്കെതിരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും സെക്രട്ടറിയേറ്റിലേക്ക് വിദ്യാര്‍ത്ഥികളുടെ ജാഥ നയിച്ച അദ്ദേഹം പോലീസ് മര്‍ദ്ദനവും അറസ്റ്റും ഏറ്റുവാങ്ങി. തിരുവനന്തപുരം സബ് ജയിലിലും സെന്‍ട്രല്‍ ജയിലിലുമായി മൂന്നു മാസം ജയില്‍ വാസവും ഏറ്റുവാങ്ങി. ആക്ഷേപച്ചിരിയും അപമാനവാക്കും പറഞ്ഞ എംവി ഗോവിന്ദന് ഇത്തത്തില്‍ സ്വ ജീവിതത്തില്‍ സഹചനചരിത്രമൊന്നും പറയാനില്ല.

സി.ഐ.ടി.യു. ആലപ്പുഴ ജില്ലാ പ്രസിഡന്റ്, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ സുധാകരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1984 മുതല്‍ '95 വരെ കേരള സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗമായിരുന്നു. അഞ്ചു തവണ കേരള സര്‍വകലാശാലയുടെ ഫിനാന്‍സ് കമ്മിറ്റിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 1993 മുതല്‍ 94 വരെ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അധ്യക്ഷനായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (10 minutes ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (2 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (3 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (4 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (4 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (4 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (5 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (5 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (5 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (6 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (6 hours ago)

Malayali Vartha Recommends