Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..


പുതിയ വീട്, വിദേശയാത്ര; ഈ വാരത്തിലെ ഭാഗ്യരാശികൾ ഇവയാണ്!


ചരിത്രപ്രസിദ്ധമായ കവടിയാര്‍ കൊട്ടാരത്തില്‍ കയറിയ കള്ളന്മാർ..കറുത്ത മുത്തും സ്വർണ്ണ മുത്തും ഇടകലർന്ന പാദസ്വരം, എട്ടു ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച ആഭരണം..മോഷണം പോയ വസ്തുക്കൾ..


ശബരിമലയിൽ മീനമാസ പൂജകൾക്കായി നട തുറന്നു...

അറുപതു വര്‍ഷത്തെ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള ജി സുധാകരന്‍ സിപിഎമ്മിനെയും പിണറായി വിജയനെയും ഗോവിന്ദനെയും വലതുകാലിനു തൊഴിച്ച് സിപിഎം പ്രസ്ഥാനത്തോടു പടിയിറങ്ങി; ഇനി അമ്പലപ്പുഴയില്‍ യുദ്ധമുറകള്‍

13 MARCH 2026 02:31 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ ജന പ്രീതി വർധിക്കുന്നു; അതിനുള്ള കാരണം സർക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

സ്പോര്‍ട്സ് ക്വോട്ട നിയമനത്തിന് ബോഡി ബില്‍ഡിംഗ് ഒരു കായിക ഇനമേ അല്ല; ബോഡി ബില്‍ഡര്‍മാര്‍ക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ നിയമനം നല്‍കിയ സര്‍ക്കാര്‍ നടപടി; ചട്ടങ്ങള്‍ മറികടന്ന നിയമനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി

നഗരസഭയിൽ അധികാരം നഷ്ടപ്പെട്ട വിഭ്രാന്തി; വനിതകളായ ബി ജെ പി കൗൺസില മാർക്ക് നേരെ CPM ആക്രമണം അഴിച്ച് വിടുന്നു; ആരോപണവുമായി ബി ജെ പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ

എവിടുന്നൊക്കെ കടമെടുത്തിട്ടുണ്ടെന്നും, എന്തിനൊക്കൊ വിനിയോഗിച്ചെന്നും, എപ്പോൾ തിരിച്ചടക്കേണ്ടി വരുമെന്നുമൊക്കെയുള്ള വസ്തുതകൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ വ്യക്തമാക്കണം; ധനസ്ഥിതിയെപ്പറ്റി ധവളപത്രം ഇറക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

പിണറായിക്ക് വേണ്ടി അടി കൊണ്ട സുധാകരനോട് കൊടുംചതിയാണ് പാർട്ടി കാണിച്ചത്; ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

പെണ്ണുകേസിലും അഴിമതിക്കേസിലും ആകെ നാറിച്ചീറ്റി നില്‍ക്കുന്ന സിപിഎമ്മിനും എല്‍ഡിഎഫിനും ജി സുധാകരന്‍ പണികൊടുത്തിരിക്കുന്നു. അറുപതു വര്‍ഷത്തെ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള ജി സുധാകരന്‍ സിപിഎമ്മിനെയും പിണറായി വിജയനെയും ഗോവിന്ദനെയും വലതുകാലിനു തൊഴിച്ച് സിപിഎം പ്രസ്ഥാനത്തോടു പടിയിറങ്ങി. ഇനിയാണ് അമ്പലപ്പുഴയില്‍ യുദ്ധമുറകള്‍ തുടങ്ങുന്നത്. അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ ജി സുധാകരന്‍ യുഡിഎഫ് പിന്തുണയില്‍ സ്ഥാനാര്‍ഥിയാകും. വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും.

 

നിയമസഭയിലേക്ക് സുധാകരന്‍ അമ്പലപ്പുഴ എംഎല്‍എയായി വിജയിച്ചുവരുമ്പോള്‍ സിപിഎംകാര്‍ തലയില്‍ മുണ്ടിട്ടിരിക്കും. എംവി ഗോവിന്ദന്‍ എകെജി സെന്ററിലെ മാളത്തില്‍ ഒളിക്കും. ഇനിയാണ് കളിവരാനിരിക്കുന്നത്. സകലമാന സഖാക്കളെയും അടിച്ചാക്ഷേപിച്ച് ഇന്നത്തെ കമ്യൂണിസ്റ്റ് നേതാക്കളെറെയും കള്ളന്‍മാരും കൊള്ളക്കാരുമാണെന്ന് തുറന്നടിച്ചുമാണ് ജി. സുധാകരന്‍ പടിയിറങ്ങിയിരിക്കുത്. വിഎസ് അച്യുതാനനെയും കെആര്‍ ഗൗരിയമ്മയെയും വെട്ടിനിരത്തിയ ആലപ്പുഴയില്‍ പിണറായി വിജയനെതിരെ പൂഴിക്കടകന്‍ പ്രയോഗം നടത്തിയശേഷമാണ് ജി സുധാകരന്‍ ആഞ്ഞടിച്ചു പുറത്തുപോകുന്നത്. കെആര്‍ ഗൗരിയമ്മയെപ്പോലെ പാര്‍ട്ടിയുണ്ടാകാതെ സ്വതന്ത്രനായാണ് സുധാകരന്‍ മത്സരരംഗത്തേക്കിറങ്ങുന്നത്.

അമ്പലപ്പുഴയില്‍ ജി സുധാകരന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചാല്‍ സിപിഎമ്മിന് ഇതില്‍പരം നാണക്കേട് സംഭവിക്കാനില്ല. പിണറായി വിജയന്റെ പാര്‍ട്ടി സ്വേച്ഛാധിപത്യത്തിന്റെ അവസാനത്തെ ഇരയാണ് പാര്‍ട്ടി വിടാനുറച്ച ജി സുധാകരന്‍. സഹിക്കാവുന്നതിന്റെ അങ്ങേയറ്റം സഹിച്ച ശേഷമാണ് സുധാകരന്‍ ഗതികേടുകൊണ്ട് പാര്‍ട്ടി വിടുന്നത്. തന്റെ അച്ഛനുവരെ വിളിച്ചവരാണ് ഇപ്പോഴത്തെ ആലപ്പുഴ ജില്ലാ നേതാക്കളെന്നും ആട്ടും തുപ്പും കൊള്ളാന്‍ തന്നെ കിട്ടില്ലെന്നും സുധാകരന്‍ പറയുന്നു. എംഎ ബേബിയും സുജാതയും ഉള്‍പ്പെടെ നിരവധി നേതാക്കള്‍ സുധാകരന്റെ വീട്ടിലെത്തി കാലുപിടിച്ചിട്ടും സുധാകരന്‍ വഴങ്ങിയില്ല.

കെആര്‍ ഗൗരിയമ്മയെയും തോമസ് ഐസക്കിനെയും സുരേഷ് കുറുപ്പിനെയുമൊക്കെ വെട്ടിനിരത്തിയ അതേ മാതൃകയില്‍ ജി സുധാകരനെയും തരിപ്പണമാക്കി. സിപിഎമ്മില്‍ പിണറായി ഉയര്‍ത്തുന്ന സ്റ്റാലിനിസത്തിനെതിരെ സുധാകരന്‍ തുറന്നടിച്ചതു മുതല്‍ പിണറായിക്ക് സുധാകരനോട് കടുത്ത പകയായിരുന്നു. അതിപ്രഗത്ഭനും അഴിമതിയില്ലാത്തവനുമായ മന്ത്രി എന്നു പേരെടുത്ത ജി സുധാകരനെ 2021ലെ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സീറ്റ് നിഷേധിച്ചു. ഇത്തവണയും സീറ്റ് നല്‍കില്ലെന്ന് ഉറപ്പിച്ചു. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ലോക്കല്‍ കമ്മിറ്റിയിലേക്ക് അടിച്ചു താഴ്ത്തി അപമാനിച്ചപ്പോഴും സുധാകരന്‍ സഹിക്കുകയായിരുന്നു.

കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിലും സുധാകരനെ പാര്‍ട്ടി അവഗണിച്ചു.
പാര്‍ട്ടിയിലെ പുകയുന്ന കൊള്ളിയായി ആട്ടും തുപ്പുമേറ്റ് കഴിഞ്ഞ സുധാകരന്‍ അവസാനം പാര്‍ട്ടി വിട്ടുപോവുകയാണ്. സിപിഎമ്മിനുവേണ്ടി ഒരു പാര്‍ട്ടി മര്‍ദനങ്ങളും കഷ്ടപ്പാടുകളും സുധാകരന്‍ സഹിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന് നേതൃത്വം കൊടുത്തത് ജി. സുധാകരനാണ്. ആലപ്പുഴയില്‍ കെആര്‍ ഗൗരിയമ്മയ്ക്ക് സംഭവിച്ചതുപോലെ ആലപ്പുഴ ജില്ലയില്‍ നിന്ന് സിപിഎം കറിവേപ്പില പോലെ വലിച്ചെറിയുകയാണ് ജി സുധാകരന്‍ എന്ന നേതാവിനെ.

ഹൃദയം പൊട്ടിയാണ് ജി സുധാകരന്‍ സിപിഎം പ്രസ്ഥാനത്തോട് വിട പറയുന്നതെന്ന് അദ്ദേഹം കഴിഞ്ഞയാഴ്ച ുറിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാണ്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും, ജില്ലാ സെക്രട്ടറി ആര്‍ നാസറിനും തനിക്കെതിരെ നടത്തിയ അധിക്ഷേപവും വിമര്‍ശനവും സുധാകരന് സഹിക്കാനായില്ല. ഫേസ് ബുക്ക് പോസ്റ്റിലെ ഓരോ വാക്കും അവഗണിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്ന ഒരു സഖാവിന്റെ വേദനയാണ് പുറത്തു കൊണ്ടുവരുന്നത്.

2026 മെമ്പര്‍ഷിപ്പ് സ്‌കൂട്ടണി അംഗത്വം പുതുക്കാന്‍ ഞാന്‍ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്ക്കേണ്ടി വന്നില്ല. 2022ല്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവായി. ആലപ്പുഴ ഡിസിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവരികയാണ്. വീണു പരിക്കേറ്റ ശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നു.

43 വര്‍ഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചില്‍ വന്നു പ്രവര്‍ത്തിച്ചപ്പോള്‍ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പരാതിയില്ല. 63 വര്‍ഷക്കാലത്തെ പാര്‍ട്ടി അംഗത്വചരിത്രമുള്ള എനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നല്‍കിയിട്ടില്ല. എന്തിനേറെ പറയുന്നു അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികം എന്റെ വീടിനടുത്തുള്ള ഇഎംഎസ് ഹാളില്‍ വെച്ച് നടത്തിയപ്പോള്‍ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെഒരു ക്ഷണക്കത്ത് പോലും നല്‍കിയില്ല.

എന്റെ അച്ഛനെ വരെ ആക്ഷേപിച്ച് ഒരു എല്‍ സി മെമ്പര്‍ പോസ്റ്റിട്ടു അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റ ശിഷ്യനാണ്. ഇതെല്ലാം നേരിട്ട് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഇവിടെ ഞാന്‍ പാര്‍ട്ടിയില്‍ തുടരുകയാണ്. ഒരു പ്രലോഭനത്തിനും കീഴടങ്ങിയില്ല. അപ്പോഴാണ് പാര്‍ട്ടി സെക്രട്ടറിയുടെ അടുത്ത് സംസാരിക്കാന്‍ ചെന്ന തോട്ടപ്പള്ളിക്കാരനായ ഒരു സഖാവിനോട് ശരിയല്ലാത്ത തരത്തില്‍ ജില്ലാ നേതൃത്വത്തില്‍പെട്ടയാള്‍ സംസാരിച്ചതായി അറിഞ്ഞത് .

 

ഇപ്പോള്‍ സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി ഞാന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്ന ആളല്ല എന്ന അര്‍ത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ല. കൂടുതല്‍ സംഭവങ്ങള്‍ വിവരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടര്‍ന്ന് മേല്‍പ്പറഞ്ഞ നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഈ മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടണി കാലത്ത് സ്വമനസാലെ മെമ്പര്‍ഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ്.


കേരളത്തിലെ പൊതുമരാമത്ത് ,രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രിപദവിയില്‍ ഇരുന്ന ഒരു വ്യക്തിയുടെ സങ്കടവാക്കുകയാണ് ഈ കുറിപ്പില്‍ വായിക്കാനാവുന്നത്.അതിലുപരി ജീവിതം പാര്‍ട്ടിക്കുവേണ്ടി സമര്‍പ്പിച്ച് ഒരു പാട് നഷ്ടങ്ങള്‍ ഏറ്റുവാങ്ങിയ ഒരു സഖാവിന്റെ തിക്താനുഭവങ്ങളാണ് ഇതില്‍ വായിക്കാനാവുക. ആലപ്പുഴ താമരക്കുളം പഞ്ചായത്തില്‍ നല്ലവീട്ടില്‍ പി. ഗോപാലക്കുറുപ്പിന്റേയും എല്‍. പങ്കജാക്ഷിയുടേയും അഞ്ചുമക്കളില്‍ രണ്ടാമനാണ് ജി സുധാകരന്‍. പന്തളം എന്‍.എസ്.എസ്. കോളേജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു.ക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ. നേതാവ് ജി. ഭുവനേശ്വരന്‍ ഇദ്ദേഹത്തിന്റെ അനുജനായിരുന്നു. 1967-ല്‍ പഠനകാലത്ത് തന്നെ ജി സുധാകരന്‍ സി.പി.എം അംഗമായി. കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സംസ്ഥാന ജോയന്റ് സെക്രട്ടറിയായിരുന്നു ഇദ്ദേഹം.

1971-ല്‍ എസ്.എഫ്.ഐ.യുടെ ആദ്യ സംസ്ഥാന പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. കായംകുളത്തുനിന്ന് 1996-ല്‍ കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2006-ല്‍ അമ്പലപ്പുഴയില്‍ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥയ്ക്കെതിരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും സെക്രട്ടറിയേറ്റിലേക്ക് വിദ്യാര്‍ത്ഥികളുടെ ജാഥ നയിച്ച അദ്ദേഹം പോലീസ് മര്‍ദ്ദനവും അറസ്റ്റും ഏറ്റുവാങ്ങി. തിരുവനന്തപുരം സബ് ജയിലിലും സെന്‍ട്രല്‍ ജയിലിലുമായി മൂന്നു മാസം ജയില്‍ വാസവും ഏറ്റുവാങ്ങി. ആക്ഷേപച്ചിരിയും അപമാനവാക്കും പറഞ്ഞ എംവി ഗോവിന്ദന് ഇത്തത്തില്‍ സ്വ ജീവിതത്തില്‍ സഹചനചരിത്രമൊന്നും പറയാനില്ല.

സി.ഐ.ടി.യു. ആലപ്പുഴ ജില്ലാ പ്രസിഡന്റ്, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ സുധാകരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1984 മുതല്‍ '95 വരെ കേരള സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗമായിരുന്നു. അഞ്ചു തവണ കേരള സര്‍വകലാശാലയുടെ ഫിനാന്‍സ് കമ്മിറ്റിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 1993 മുതല്‍ 94 വരെ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അധ്യക്ഷനായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...  (58 minutes ago)

രക്തത്തിൽ കുളിച്ച് മകൾ  (1 hour ago)

നാളെ മുതൽ മാറിമറിഞ്ഞ് പ്രതിഭാസം കൊടും മഴ...! നീലിമലയിൽ പ്രളയം...! ഉച്ച കഴിഞ്ഞാൽ മഴയോട് മഴ  (1 hour ago)

സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു... അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (1 hour ago)

വീട്ടിലിരുത്താൻ നോക്കിയതാ... ചെക്കൻ പറന്നു നടക്കുന്നു രാഹുൽ ദേ ഇറങ്ങി ..! ഷഹനാസിന്റെ പ്രേമങ്ങൾ പൊളിക്കുന്നു  (1 hour ago)

ശിവാലിക് ദേ ഹോർമുസ് കടന്ന് വരുന്നു..! ഇറാൻ തൊട്ടില്ല..! ജയശങ്കറിന്റെ ഡീൽ..!ഹോർമൂസിൽ പട്ടാളത്തെ ഇറക്കി ട്രംപ്..  (1 hour ago)

വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (1 hour ago)

കാർ ഓട്ടോറിക്ഷയിലിടിച്ചു കയറിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ ബസ് കാത്തുനിന്ന സ്ത്രീക്ക് ദാരുണാന്ത്യം  (1 hour ago)

അലുവ കച്ചവടക്കാരൻ തന്ത പെറ്റതള്ളമാരുടെ മുന്നിലിട്ട് കൂടത്തിന് അടിച്ച് തീർക്കും..! ആന്റീസ്‌ ലൗവർ..ചാകേണ്ടവനെന്ന്  (1 hour ago)

കാഞ്ഞങ്ങാട് ബൈക്ക് അപകടത്തിൽ രണ്ട് മരണം  (2 hours ago)

പഴയ സുഹൃത്തുക്കളുടെ സമാഗമം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സന്തോഷവാർത്തകൾ!  (2 hours ago)

തൊഴിൽ വിജയവും സ്ഥാനക്കയറ്റവും; മകരം രാശിക്കാർക്ക് സുവർണ്ണകാലം.  (2 hours ago)

സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും പ്രവാസി കൂട്ടായ്മയായി നവയുഗം അൽഹസ്സ ഷുഖൈക്ക് ഇഫ്താർ സംഗമം  (2 hours ago)

ആന്റീസ്‌ ലൗവർ അലുവ അന്ന് ആ അമ്മയുടെ കണ്ണുനീരിനെ നോക്കി പരിഹസിച്ചു,ഇന്ന് 'അമ്മ പൊട്ടിച്ചിരിക്കുന്നു..!ചാകേണ്ടവനെന്ന്  (2 hours ago)

വെള്ളാപ്പള്ളി നടേശനെ ചവിട്ടി പുറത്താക്കി...! പിണറായി അനുഗ്രഹിച്ച് വിട്ടു പിന്നാലെ കസേര തെറിച്ചു...!  (2 hours ago)

Malayali Vartha Recommends