പതിനാറാം വയസിൽ അബുദാബിയിൽ കൊട്ടാരം ജീവനക്കാരനായി എത്തിയ മലപ്പുറത്തുകാരന് ആശുപത്രി കിടക്കയിൽ കൈത്താങ്ങായി അബുദാബി ഭരണാധികാരി

വളരെ സങ്കീർണമായ ശസ്ത്രക്രിയക്ക് വിധേയനായി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയായ 56കാരനെ കാണുവാന്‍ അബുദാബി ഭരണാധികാരി നേരിട്ടെത്തി. മലപ്പുറം കുറുവ പഴമുള്ളൂർ മുല്ലപ്പള്ളി അലിയെ കാണാനാണ് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് നേരിട്ട് എത്തിയത് അബൂദാബിയിലെ ക്ലീവ്ലാൻറ് ആശുപത്രിയിലാണ് അലി ചികിത്സയിൽ കഴിയുന്നത്.
മൂന്നു പതിറ്റാണ്ടിലേറെയായി അബുദാബി കൊട്ടാരത്തിലെ ജീവനക്കാരനായ അലി തന്റെ 6-മത്തെ വയസിൽ അബുദാബിയില്‍ എത്തിയതാണ്.ചെണ്ടക്കോട് മുല്ലപ്പള്ളി കോമുക്കുട്ടിയുടെ മകനാണ് അലി.
അടുത്തിടെ ഇദ്ദേഹത്തിന് തലവേദനയും ക്ഷീണവും ശക്തമായി അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തുവാനായിരുന്നു ഡോക്ടർമാരുടെ നിർദേശം.
ഇദ്ദേഹത്തിന്റെ ആനാരോഗ്യം മനസിലാക്കിയ അബുദാബി ഭരണാധികാരിയുടെ ഓഫീസ് അലിയുടെ കുടുംബാംഗങ്ങളെ വിളിച്ച് കാര്യങ്ങൾ അറിയുകയും എല്ലാ സഹായങ്ങളും നൽകാമെന്ന് ഉറപ്പും നൽകി. ശസ്ത്രക്രിയക്കു ശേഷം കൂടുതൽ ശ്രദ്ധ നൽകുന്നതിനായി റോയൽ കോർട്ട് ഓഫീസ് തന്നെയാണ് ക്ലീവ്ലാൻറ് ആശുപത്രിയിലേക്ക് അലിയെ മാറ്റിയത്.
https://www.facebook.com/Malayalivartha