അങ്ങനെ അന്യഗ്രഹ ജീവികളും എപ്പോൾ വേണമെങ്കിലും ഭൂമിയിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്; ഒരാഴ്ചയ്ക്കുള്ളിൽ ലഭിച്ചത് നിരവധി സങ്കേതം
അന്യഗ്രഹ ജീവികൾ ഭൂമിയിൽഉടൻ വരുമെന്ന് റിപ്പോർട്ട്. മനുഷ്യർ സങ്കൽപിക്കുന്ന രൂപത്തിലല്ല, മറിച്ച് നാം തീരെ പ്രതീക്ഷിക്കാത്ത രൂപത്തിൽ’. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തുടരേ റേഡിയോ തരംഗങ്ങള്‍ വരുന്നതായി സ്ഥിരീകരിച്ചിരിക്കുകയാണ് കനേഡിയന്‍ ഹൈഡ്രജന്‍ ഇന്റന്‍സിറ്റി മാപിംഗ് എക്സ്പിരിമെന്റ് ടീമിലെ ശാസ്ത്രജ്ഞര്‍.
ഒരേ ദിശയില്‍ നിന്ന് ആറ് തവണയെങ്കിലും സിഗ്നലുകള്‍ ആവര്‍ത്തിച്ച് ഭൂമിയിലെത്തിയിട്ടുണ്ട്. ഫാസ്റ്റ് റേഡിയോ ബേസ്റ്റ് എന്ന് വിളിക്കുന്ന റേഡിയോ സിഗ്നലുകളാണ് ഭൂമിയിലേക്കെത്തിയത്. ആവര്‍ത്തിച്ചുള്ള സിഗ്നലുകള്‍ ഭൂമിക്ക് പുറത്ത് ജീവനുണ്ടെന്നുള്ള സൂചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഇതിനെ സംബന്ധിച്ച് പല പഠനങ്ങളും നിലവിലുണ്ട്. സ്പശ്ടമായ സമയവും തരംഗദൈര്‍ഘ്യവും ഉള്ള സിഗ്നലുകള്‍ക്ക് കൃത്യമായ ഘടനയുനണ്ട്. അറുപത് തരംഗങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി.
ഒന്നര ലക്ഷം ബില്യണ്‍ പ്രകാശവര്‍ഷവകലെയുള്ള സൗരയൂഥത്തില്‍ നിന്നാണ് സിഗ്നലുകള്‍ എത്തിയത്. തുടര്‍ച്ചയായി എത്തുന്ന സിഗ്നലുകള്‍ മനുഷ്യന്റെ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ളതാണെന്നാണ് ശാസ്ത്രജ്ഞരുടെ വാദം.
2007ലായിരുന്നു ഫാസ്റ്റ് റേഡിയോ ബേസ്റ്റ് ലഭിച്ചത്. എന്നാല്‍ ഇത് ടെലസ്കോപ്പുകളുടെ സിഗ്നലുകള്‍ കൂടിച്ചേര്‍ന്നതാകാം എന്നായിരുന്നു അന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞത്. എന്നാല്‍ വളരെ വിശാലമായ ദൂരത്ത് നിന്നായിരുന്നു സിഗ്നലുകള്‍ എത്തിയത്. മില്ലി സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള സിഗ്നലുകളാണ് ലഭിച്ചിരുന്നതെങ്കിലും ഇവയ്ക്ക് സൂര്യന്‍ ഒരു വര്‍ഷം കൊണ്ട് നിര്‍മ്മിക്കുന്ന ഊര്‍ജ്ജത്തിന്റെ ശക്തിയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.
എന്തായിരുന്നാലും അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നും ഒരുപക്ഷേ അവര്‍ നമ്മെ തേടി ഭൂമിയിലെത്തിയേക്കാമെന്നുമുള്ള ചോദ്യങ്ങള്‍ക്ക് വരും കാലങ്ങളില്‍ ഉത്തരം ലഭിച്ചേക്കാം.
https://www.facebook.com/Malayalivartha