അബുദാബിയിൽ എല്ലാ വിധ തൊഴിൽ പ്രശ്നങ്ങൾക്കും പരിഹാരം ഉടനടി ഉണ്ടാക്കുന്നതിനായി അതി വേഗ കോടതി പ്രവർത്തനം ആരംഭിച്ചു.
അബുദാബിയിൽ തൊഴിൽപ്രശ്നങ്ങൾ കാരണം തൊഴിലാളികൾ ബുദ്ധിമുട്ടേണ്ടിവരില്ല. എല്ലാ വിധ തൊഴിൽ പ്രശ്നങ്ങൾക്കും പരിഹാരം ഉടനടി ഉണ്ടാക്കുന്നതിനായി അതി വേഗ കോടതി പ്രവർത്തനം ആരംഭിച്ചുഅബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെൻറിൻറെ ഏകദിനഅതിവേഗകോടതി തൊഴിൽ മന്ത്രാലയത്തിന്റെ lസഹകരണത്തോടെയാണ് പ്രവർത്തിക്കുന്നത്
ഇത് നിലവിൽ വന്നതോടെ അബുദാബിയിൽ തൊഴിൽപ്രശ്നങ്ങൾക്ക് ഇനി ഒറ്റദിവസം കൊണ്ടു പരിഹാരം കാണാൻ കഴിയും. . തൊഴിൽ അനുബന്ധ കേസുകൾ തീർപ്പാക്കാനും അതിവേഗക്കോടതിക്കു അധികാരമുണ്ട്.
കമ്പനികളും ജീവനക്കാരും തമ്മിലുള്ള തർക്കങ്ങൾക്ക് അതിവേഗം പരിഹാരമുണ്ടാക്കുക എന്നതാണ് അതിവേഗകോടതി ലക്ഷ്യമിടുന്നത് . അതിവേഗ കോടതി നിലവിൽ വരുന്നതോടെ തൊഴിൽപ്രശ്നങ്ങളിൽ പെട്ട് കാലങ്ങളോളം കുടുങ്ങിക്കിടക്കേണ്ട സാഹചര്യം ഇനിയുണ്ടാകില്ല.
പാസ്പോർട്ട് പിടിച്ചുവെക്കുക, വേതനം കൃത്യസമയത്ത് നൽകാതിരിക്കുക തുടങ്ങി കമ്പനി ഉടമകൾക്കെതിരെയുള്ള പരാതികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിലാണ് അതിവേഗകോടതി തുടങ്ങാൻ തീരുമാനമായത് . പുതിയ സംവിധാനം തൊഴിലാളികൾക്ക് അവകാശം നേടിയെടുക്കാനുള്ള ധൈര്യവും ആത്മവിശ്വാസവും നൽകുമെന്നാണ് കരുതുന്നത്. തവാഫക് സെന്ററിൽ മാനവ വിഭവശേഷി സ്വദേശീവത്കരണ മന്ത്രാലയത്തിൻറെ ഭാഗമായാണ് കോടതി പ്രവർത്തിക്കുക.
സഹിഷ്ണുതാവർഷത്തിൻറെ ഭാഗമായി ഉപപ്രധാനമന്ത്രിയും ജുഡീഷ്യൽ വകുപ്പ് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻറെ നിർദേശപ്രകാരമാണ് കോടതി സ്ഥാപിച്ചത്. ഞായർ മുതൽ വ്യാഴം വരെ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് കോടതി പ്രവർത്തിക്കുക
തൊഴിലാളികളുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കാൻ തൊഴിലുടമയ്ക്ക് അധികാരമില്ലെന്ന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.നിയമം ലംഘിച്ച് ആരെങ്കിലും പാസ്പോർട്ട് പിടിച്ചുവച്ചാൽ ആറു മാസം വരെ തടവോ 20,000 ദിർഹം പിഴയോ ശിക്ഷ ഉണ്ടാകും. എവെ നിയമം അനുസരിച്ച് ഇനി വീസ സ്റ്റാംപ് ചെയ്യാൻ വേണ്ടി മാത്രമേ പാസ്പോർട്ട് കമ്പനിക്ക് കൈമാമാറേണ്ടതുള്ളൂ.
https://www.facebook.com/Malayalivartha