മൃതദേഹ നിരക്ക്; എയർ ഇന്ത്യ യുടെ നടപടി സ്വാഗതാര്‍ഹമാണെന്ന് ബഹ്‌റൈന്‍ യാത്ര സമിതി; സുപ്രിംകോടതിയിലുള്ള കേസില്‍ കക്ഷി ചേരും
പ്രവാസികളുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനായി തൂക്കിനോക്കി ചാര്‍ജ് ഈടാക്കുന്ന നടപടിക്രമം എയര്‍ഇന്ത്യ വിമാന കമ്പനി അവസാനിപ്പിച്ചത് സ്വാഗതാര്‍ഹമാണെന്ന് ബഹ്‌റൈൻ യാത്രാ സമിതി.ഇതുപോലെ മറ്റുള്ള വിമാനക്കമ്പനികളും നിശ്ചിത നിരക്കില്‍ മൃതദേഹം തൂക്കി നോക്കാതെ കൊണ്ടുപോകണമെന്ന് യാത്ര സമിതി ആവശ്യപ്പെട്ടു.
ഇതിനുപുറമേ , മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കക്ഷി ചേരുമെന്നും പ്രവാസികള്‍ക്ക് അനുകൂലമായി സൗജന്യമായോ സാധാരണ ഒരാളുടെ യാത്രാനിരക്കിലോ ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും ബഹ്‌റൈന്‍ യാത്രാ സമിതി പത്രക്കുറിപ്പില്‍ അറിയിച്ചു.
ബഹ്‌റൈനില്‍, യാത്ര സമിതി ഈ പ്രശ്‌നം ഉന്നയിച്ച് പലപ്പോഴായി കേന്ദ്ര കേരള ഭരണ നേതൃത്വവുമായും, എയര്‍ ഇന്ത്യ അധികൃതരുമായും ബന്ധപ്പെട്ടിരുന്നു.മുൻപ് യാത്രാ സമിതി എയര്‍ ഇന്ത്യ ബഹ്‌റൈന്‍ മാനേജ്‌മെന്റുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ 100 കിലോയില്‍ കൂടുതലുള്ള ചാര്‍ജ് മൃതദേഹങ്ങള്‍ക്ക് ഇടക്കിയിരുന്നില്ല.
എയര്‍ ഇന്ത്യയുടെ ഇപ്പോള്‍ പ്രഖ്യാപിച്ച നിരക്ക് പഴയതിനെക്കാളും കൂടുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ബഹ്‌റൈനില്‍ നിന്നും നാട്ടിലേക്കുള്ള നിരക്ക് കൃത്യമായി അറിയുന്നതിന് യാത്ര സമിതി എയര്‍ ഇന്ത്യ ബഹ്‌റൈന്‍ കണ്‍ട്രി മാനേജരുമായി ഉടനെ കൂടിക്കാഴ്ച നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha