വെറുതെ ചർച്ച നടത്തി സമയം കളയാൻ കിട്ടില്ല; ട്രംപ് ഇറങ്ങിപ്പോയി

അമേരിക്കൻ ട്രഷറി സ്തംഭനം ഒഴിവാക്കാനുള്ള ചർച്ചയിൽ നിന്നും ചർച്ചയിൽ നിന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറങ്ങിപ്പോയി. മുതിര്‍ന്ന ഡെമോക്രാറ്റിക് നേതാക്കളുമായി നേരിട്ടായിരുന്നു ചര്‍ച്ച. ചർച്ചയിൽ അവർ തന്റെ സമയം കളയുകയായിരുന്നുവെന്ന് ട്രംപ് പറഞ്ഞു . സാമ്ബത്തിക അരക്ഷിതാവസ്ഥ ട്രംപ് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സെനറ്റ് സ്പീക്കര്‍ നാന്‍സി പെലോസി കുറ്റപ്പെടുത്തിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
ട്രഷറി സ്തംഭനം 19 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ഡമോക്രാറ്റ്് നേതാക്കളായ സെനറ്റ് സ്പീക്കര്‍ നാന്‍സി പെലോസി, ചാക് ഷൂമര്‍ എന്നിവരുമായി ട്രംപ് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്ക്കിടെ മെക്സിക്കൻ മതിലിന് പണം അനുവദിക്കുമോയെന്ന് ചോദിക്കുകയും നല്‍കില്ലെന്ന് നാന്‍സി പെലോസി നിലപാടെടുത്തതാണ് ഇറങ്ങിപ്പോക്കിന് വഴിവെച്ചത്.
യു.എസ് രാഷ്ട്രീയത്തില്‍ മെക്സിക്കന്‍ മതിലിനെ ചൊല്ലി തര്‍ക്കങ്ങള്‍ തുടരുകയാണ്. അതിര്‍ത്തി മതിലിന് പണം നല്‍കാത്ത സെനറ്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഭാഗിക ട്രഷറി സ്തംഭനം ഏര്‍പ്പെടുത്തിയത്. എട്ട് ലക്ഷത്തോളം ജീവനക്കാരെയാണ് ഇത് നേരിട്ട് ബാധിക്കുന്നത്.
https://www.facebook.com/Malayalivartha