കുടുംബ പ്രശ്നത്തെ തുടർന്ന് രാജ്യം വിട്ട സൗദി യുവതിക്ക് വധഭീഷണി
സ്വന്തം കുടുംബത്തിൽ നിന്നുണ്ടായ മാനസിക ശാരീരിക പീഡനത്തെ തുടർന്ന് നാട് വിട്ട് തായ്ലന്‍ഡിലെത്തിയ സൗദി യുവതി റഹാഫ് മുഹമ്മദ് അല്‍ ക്വനൂനിന് ട്വിറ്ററിൽ വധഭീഷണി. തുടർന്ന് പെണ്‍കുട്ടി ട്വിറ്റര്‍ അക്കൗണ്ട് ഇല്ലാതാക്കി.അതേസമയം, പെൺകുട്ടിക്ക് അഭയം നല്‍കാന്‍ ഓസ്ട്രേലിയയ്ക്കു പുറമേ കാനഡയുമായും ചര്‍ച്ച നടക്കുന്നതായി തായ് പൊലീസ് അറിയിച്ചു.അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ സമിതി ചര്‍ച്ച തുടരുകയാണ്.
കുവൈത്തില്‍ നിന്ന് ഓസ്ട്രേലിയയിലേക്കു പോകുന്നതിനിടെ ബാങ്കോക്ക് വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ പൊലീസ് തടഞ്ഞു വച്ചതോടെ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് റഹാഫ് ലോകശ്രദ്ധ നേടിയത്. പെൺകുട്ടിയെ പിന്തുണച്ച് ആയിരക്കണക്കിന് ആളുകൾ എത്തി . തുടർന്ന് തിരിച്ച് സൗദിയിലേക്കു വിടാന്‍ തീരുമാനിച്ചിരുന്ന തായ് പൊലീസിന് ഇതോടെ പിന്‍വാങ്ങേണ്ടി വന്നു. പൊലീസ് തിരിച്ചയയ്ക്കുമെന്ന ഭീതിയില്‍, ഹോട്ടല്‍ മുറിയില്‍ പുറത്തു നിന്നാരും കയറാതിരിക്കാന്‍ കട്ടിലും മേശയും വാതിലിനു പിന്നില്‍ നിരത്തി പ്രതിരോധം തീര്‍ത്ത പെണ്‍കുട്ടിയുടെ ചിത്രം ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
https://www.facebook.com/Malayalivartha