കുവൈത്തിൽ ജനസംഖ്യാ ക്രമീകരണ പദ്ധതിയുടെ ചുവടുപിടിച്ചു സ്‌പോൺസർഷിപ്പ് വ്യവസ്ഥയ്ക്ക് ബദൽ സംവിധാനം ഏർപ്പെടുത്തും
കുവൈത്തിൽ സ്‌പോൺസർഷിപ്പ് വ്യവസ്ഥ അവസാനിപ്പിക്കുന്നു. ജനസംഖ്യാ ക്രമീകരണ പദ്ധതിയുടെ ചുവടുപിടിച്ചു സ്‌പോൺസർഷിപ്പ് വ്യവസ്ഥയ്ക്ക് ബദൽ സംവിധാനം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു .
സ്‌പോൺസർഷിപ്പ് വ്യവസ്ഥ എടുത്തു മാറ്റുന്നതോടെ വിസ കച്ചവടവും മനുഷ്യക്കടത്തും നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ .
വിസ കച്ചവടവും മനുഷ്യക്കടത്തും പ്രതിരോധിക്കാൻ പല മാർഗങ്ങളും ഗവണ്മെൻറ് സ്വീകരിച്ചിരുന്നെങ്കിലും അവയൊന്നും തന്നെ ഉദ്ദേശിച്ച ഫലം കാണാത്തെ സാഹചര്യത്തിലാണ് പ സ്‌പോൺസർഷിപ്പ് വ്യവസ്ഥ എടുത്തുമാറ്റാനുള്ള നിർദേശത്തോട് ഗവണ്മെന്റ് അനുകൂലനിലപാട് സ്വീകരിച്ചത്.
സ്‌പോൺസർഷിപ്പ് സമ്പ്രദായം ഇല്ലാതാകുന്നതോടെ ഐഎൽഒ പോലുള്ള അന്താരാഷ്‌ട്ര സംഘടനകളുടെ റാങ്കിങ്ങിൽ മുന്നിരയിലെത്താൻ കുവൈത്തിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത് . കഫാല സമ്പ്രദായം ഒഴിവാക്കാനുള്ള നിർദേശത്തിനു ഗവണ്മെന്റ് പച്ചക്കൊടി കാട്ടിയതായാണ് സൂചന . നിര്‍മ്മാണ പ്രവര്‍ത്തകരെയും, ഗാര്‍ഹിക തൊഴിലാളികളെയും നിരീക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന സമ്പ്രദായമാണ് കഫാല. ഈ സമ്പ്രദായത്തിലൂടെ തൊഴിലുടമകള്‍ക്ക് തൊഴിലാളികളുടെ പാസ്പോര്‍ട്ടുകള്‍ പിടിച്ചുവയ്ക്കാനും അവരെ ചൂഷണം ചെയ്യാനും കഴിഞ്ഞിരുന്നു . ഇതിനെതിരെ 2022-ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥ്യമരുളാന്‍ ഖത്തറിന് നറുക്ക് വീണതോടെ കഫാല വീണ്ടും ചര്‍ച്ചയായിരുന്നു
ജനസംഖ്യാക്രമീകരണപദ്ധതിയുടെ ചുവടുപിടിച്ചാണ് സ്‌പോൺസർഷിപ്പ് വ്യവസ്ഥ എടുത്തു മാറ്റാനുള്ള നീക്കം. തൊഴിൽ വിപണി പരിഷ്കരണത്തിന്റെ ഭാഗമായി അഞ്ചു വർഷത്തിനുള്ളിൽ പൊതുമേഖലാ സ്ഥാപനങ്ങൾ പൂർണമായും സ്വദേശി വൽക്കരിക്കുക എന്നതാണ് ജനസംഖ്യാക്രമീകരണപദ്ധതിയിലെ പ്രധാന അജണ്ട. ഇതുമായി ചേർന്ന് പോകുന്ന തരത്തിലായിരിക്കും സ്പോൺസർഷിപ്പിനു പകരം നടപ്പാക്കുന്ന സംവിധാനമെന്നും സൂചനയുണ്ട് .
കഫീൽ അഥവാ സ്പോൺസർഷിപ്പ് സംവിധാനം അടിമവ്യവസ്ഥക്ക് തുല്യമാണെന്നും നിരവധി ചൂഷണങ്ങൾക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കും കാരണമാകുന്നതാണെന്നുമായിരുന്നു മനുഷ്യാവകാശ സംഘടനകളുടെ വിലയിരുത്തൽ. കഫീൽ സംവിധാനം നിർത്തലാക്കണമെന്ന് കുവൈറ്റിനോട് ഐക്യരാഷ്ട്രസംഘടന മുൻപ് തന്നെ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha