ട്രംപ് രാജിവെച്ചുവെന്ന വാര്‍ത്തയുമായി 'വാഷിങ്ടൺ പോസ്റ്റ്'...വാർത്ത സത്യമോ കള്ളമോ എന്നറിയാതെ അമ്പരന്ന് ജനം
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജിവെച്ചുവെന്ന് ‘വാഷിങ്ടണ്‍ പോസ്റ്റ്’ വാര്‍ത്ത. വർത്തകണ്ടവരെല്ലാം ആദ്യം ഒന്ന് അമ്പരന്നു. അണ്‍പ്രസിഡന്റഡ് എന്ന ആറ് കോളം തലക്കെട്ടോടു കൂടിയാണ് പത്രം പുറത്തിറക്കിയിരിക്കുന്നത്. കണ്ടാൽ ‘വാഷിങ്ടണ്‍ പോസ്റ്റ്' പത്രമാണെന്നു തന്നെ തോന്നും. പക്ഷെ ഇത് യഥാര്‍ത്ഥ പത്രമല്ലെന്നും വ്യാജനാണെന്നും ആളുകള്‍ക്ക് ബോധ്യമായത് പിന്നീടാണ്.
ഒറ്റ നോട്ടത്തില്‍ വാഷിങ്ടണ്‍ പോസ്റ്റ് ആണെന്ന തോന്നുന്ന പത്രത്തിന്റെ ഡേറ്റ്‌ലൈന്‍ കണ്ടപ്പോൾ മാത്രമാണ് വാർത്ത വ്യാജമാണെന്ന് ആളുകൾ തിരിച്ചറിഞ്ഞത് . ട്രെമ്പ് രാജി വെച്ചത് ആഘോഷിക്കുന്നവരുടെ ഫോട്ടോയും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
മെയ് 1. 2019 എന്ന ഡേറ്റ്‌ലൈനൊടുകൂടിയാണ് പത്രം പുറത്തിറങ്ങിയത്. പത്രത്തിലുടനീളം ട്രംപ് വിരുദ്ധ വാര്‍ത്തകളായിരുന്നു.
രാജ്യത്തുടനീളമുള്ള സ്ത്രീ പ്രതിഷേധക്കാരുടെ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ട്രംപിന്റെ രാജിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ചയാണ് ട്രംപ് രാജിവെച്ചുവെന്ന വാര്‍ത്തയുമായി വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ വ്യാജ എഡിഷന്‍ പുറത്തിറങ്ങിയത്.
ഒന്നാം പേജിലെ ആദ്യ കോളം തന്നെ ട്രംപ് രാജിവെച്ചതിനെ തുടര്‍ന്ന് ലോകത്താകമാനം നടക്കുന്ന ആഘോഷ പരിപാടികളുടെ വാർത്തകളാണ് .
വാഷിങ്ടണിലെ വിവിധ ഭാഗങ്ങളില്‍ പത്രത്തിന്റെ വ്യാജ പതിപ്പുകള്‍ പുറത്തിറങ്ങി. പത്രം വൈറ്റ് ഹൗസിനു മുന്നിലും വിതരണം ചെയ്യുന്ന വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്."ട്രംപ് വൈറ്റ് ഹൗസ് വിട്ടു, പ്രതിസന്ധി ഘട്ടം അവസാനിച്ചു, വാഷിങ്'ണ്‍ പോസ്റ്റിൽ നിങ്ങൾ വിശ്വസിച്ചേ മതിയാവൂ" എന്ന് വിളിച്ചു പറഞ്ഞാണ് പത്രവിതരണം നടത്തുന്നത് . സൗജന്യമായാണ് ഇവർ പത്രം വിതരണം ചെയ്തത്
പത്രത്തിന്റെ ഡിജിറ്റല്‍ പതിപ്പ് പുറത്തിറങ്ങിയെങ്കിലും ബുധനാഴ്ച ഉച്ചയോടു കൂടി ഓഫ്‌ലൈനായി. അതേസമയം ശനിയാഴ്ച നടക്കാനിരിക്കുന്ന വനിതാ മാര്‍ച്ചിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു വ്യാജ പത്രം ഇറക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, വാഷിങ്ടണ്‍ ഡിസി , വാഷിങ്ടണ്‍ പോസ്റ്റിന്റെ വ്യാജ എഡിഷന്‍ പുറത്തിറക്കിയിട്ടുണ്ടെന്നും അവരുടെ വെബ്‌സൈറ്റും പത്രത്തിന്റെ സൈറ്റിനെ അനുകരിക്കുന്നുണ്ടെന്നും വാഷിങ്ടണ്‍ പോസ്റ്റ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. വിതരണം ചെയ്ത പത്രവുമായി വാഷിങ്ടണ്‍ പോസ്റ്റിനു യാതൊരു ബന്ധവും ഇല്ലെന്നും അവർ പറഞ്ഞു
https://www.facebook.com/Malayalivartha