സൗദി വനിതകൾക്ക് 17 തൊഴിലിടങ്ങളില്‍ വിലക്കേർപ്പെടുത്തി സൗദി സാമൂഹ്യക്ഷേമ മന്ത്രാലയം
സൗദിയിൽ സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി വനിതകള്‍ക്ക് 17 തൊഴിലിടങ്ങളില്‍ വിലക്കേർപ്പെടുത്തിയതായി സൗദി ഭരണകൂടം. സ്ത്രീകൾക്കേർപ്പെടുത്തിയ വിലക്ക് സംബന്ധിച്ചുള്ള വിവരങ്ങൾ സൗദി സാമൂഹ്യക്ഷേമ മന്ത്രാലയമാണ് പുറത്തു വിട്ടത്.
സുരക്ഷാ പ്രശ്‌നങ്ങളും അമിത കായിക ക്ഷമതയും വേണ്ട ജോലികളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതേ മേഖലയിലെ പ്രയാസ രഹിത ജോലികളില്‍ തുടരുകയും ചെയ്യാം.
ഭൂഗര്‍ഭ ഖനികള്‍, കെട്ടിട നിര്‍മാണ ജോലികള്‍, പെട്രോള്‍, ഗ്യാസ്, സാനിറ്ററി ഫിക്‌സിങ് ജോലികള്‍, ടാറിങ്, ലോഹം ഉരുക്കല്‍, ഊര്‍ജ്ജ ജനറേറ്റര്‍ ജോലികള്‍, വെല്‍ഡിങ്, രാസവള ഗോഡൗണ്‍ ജോലികള്‍, തുറമുഖത്തെയും ഗോഡൗണുകളിലെയും കയറ്റിറക്ക് ജോലികള്‍, പെയിന്റിംഗ് നേഖലയിലെ ജോലികള്‍ എന്നിവയും സ്ത്രീകള്‍ ചെയ്യാന്‍ പാടില്ലെന്നാണ് വിലക്ക്. ഇതില്‍ ഭൂരിപക്ഷവും വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ജോലികളാണ്.
https://www.facebook.com/Malayalivartha