പ്രവാചകനെതിരെ സോഷ്യൽ മീഡിയയില്‍ മോശം പരാമര്‍ശം; മലയാളി യുവാവിന് മുട്ടൻ പണി

പ്രവാചകനെതിരെ സാമൂഹ്യ മാധ്യമത്തിലൂടെ മോശം പരാമർശം നടത്തിയ സംഭവത്തിൽ പ്രവാസി മലയാളി യുവാവിന് ഇരട്ടി ശിക്ഷ . അഞ്ച് വർഷത്തെ തടവുശിക്ഷയാണ് അപ്പീൽ കോടതി പത്ത് വർഷമായി ഉയർത്തിയത്. സൗദിയിലാണ് സംഭവം .സൗദിയിലെ നിയമ വ്യവസ്ഥക്ക് എതിരെയും പ്രവാചകനെതിരെയും ട്വിറ്ററിലൂടെ മോശം പരാമർശം നടത്തിയെന്നായിരുന്നു കേസ്. ആലപ്പുഴ സ്വദേശി വിഷ്‌ണു ദേവിനെയാണ് കോടതി ഇരട്ടി ശിക്ഷ നൽകിയത് .
സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയതിനു കഴിഞ്ഞ വർഷം ദമ്മാം ക്രിമിനൽ കോടതിയാണ് ദമ്മാമിൽ എൻജിനീയറായി ജോലി ചെയ്തിരുന്ന വിഷ്ണുവിനെ അഞ്ചു വർഷം തടവും ഒന്നര ലക്ഷം റിയാൽ പിഴയുo നൽകി ശിക്ഷിച്ചത്. എന്നാൽ ശിക്ഷ പുനഃപരിശോധിക്കാൻ അപ്പീൽ കോടതി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ പത്തു വർഷമായി ദമ്മാം ക്രിമിനൽ കോടതി വർദ്ധിപ്പിച്ചത്.
പ്രാവാചകനുമെതിരെയും രാജ്യത്തിനുമെതിരെയും അപകീർത്തിപരമായി ഒരു വനിതയുമായി ട്വിറ്ററിൽ നടത്തിയ ആശയ വിനിമയത്തെത്തുടർന്നാണ് വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
രാജ്യത്തെ മതപരവും ധാർമികവുമായ മൂല്യങ്ങളെ നിന്ദിക്കുന്നതും പരിഹസിക്കുന്നതും പ്രകോപനം സൃഷ്ടിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതും നിർമ്മിക്കുന്നതും കുറ്റകരമാണ്.ഇത്തരം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ കർശനമാക്കിയ ശേഷം ഒരു ഇന്ത്യക്കാരൻ ശിക്ഷിക്കപ്പെടുന്ന ആദ്യ കേസായിരുന്നു വിഷ്ണു ദേവിന്റേത്.
https://www.facebook.com/Malayalivartha