പ്രവാസികൾ കൂട്ടത്തോടെ എത്തിയാൽ സംഭവിക്കുന്നത്; പ്രവാസലോകം വഴിതുറന്നാലും കേന്ദ്രം കണ്ണടയ്ക്കുന്നത് നാടിൻറെ നന്മയ്ക്കായി, എന്നാൽ പ്രവാസികൾക്ക് ഒരുകുറവും വരുത്തില്ല
ചിന്തിക്കാതിരിക്കാനാകില്ല...ഈ ഒരു അവസരത്തിൽ അവരെക്കുറിച്ചും നാം ചിന്തിക്കേണ്ടതാണ്. നാട്ടിലെത്തുന്ന പ്രവാസികൾ കൊറോണ വ്യാനത്തിന്റെ കുത്തകയും പേറിയല്ല എത്തുന്നത്. ലോകം മുഴുവൻ അടഞ്ഞുകിടക്കുകയാണ്. യാത്രകൾ ഒഴിവാക്കുന്നതാണ് രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കും എന്നതിനാൽ തന്നെ പ്രവാസികൾക്കും നാട്ടിലെത്താനുള്ള അവസാനപ്രതീക്ഷയും അടയുകയാണ്.
എന്നാൽ കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ രോഗബാധിതരല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹായിക്കാമെന്ന് യുഎഇ ഇപ്പോൾ രംഗത്തേക്ക് എത്തിയിരിക്കുകയാണ്. തുടർന്ന് രോഗബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കാം എന്ന വാദമാണ് അവർ മുന്നോട്ട് വച്ചിരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമുള്ള പ്രവാസികള്‍ക്ക് മടങ്ങാന്‍ അവസരമൊരുക്കുന്നതായാണ് യുഎഇ വ്യക്തമാക്കുന്നത്.വിദേശികളെ നാട്ടിലെത്താനുള്ള സന്നദ്ധത എല്ലാ രാജ്യങ്ങളെയും അറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്ന ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം യുഎഇയുടെ ഈ വാഗ്ദാനത്തോട് വിദേശ കാര്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ പ്രവാസികളെ മടക്കിയെത്തിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതേതുടർന്ന് പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്ന വിഷയം കഴിഞ്ഞ ദിവസം ഗൾഫ് രാഷ്ട്രത്തലവന്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ചർച്ച ചെയ്തിരുന്നു.
ഗൾഫിൽ നിന്നും പ്രവാസികളെ തിരികെ എത്തിക്കാൻ പ്രത്യേക വിമാനം അയക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാല്‍ ഗൾഫിലെ ഇന്ത്യക്കാരെ അടിയന്തരമായി തിരികെ എത്തിക്കാൻ പദ്ധതിയില്ലെന്നാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഗൾഫിൽ ഇന്ത്യൻ പ്രവാസികൾ സുരക്ഷിതരാണ്. ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. യു.എ.ഇ നിലപാട് വ്യക്തമാക്കിയതോടെ കേന്ദ്രം എന്ത് നടപടിയെടുക്കുമെന്നാണ് ഇനി അറിയാനുള്ളത്.
അതേസമയം യുഎഇയിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഹർജി കോടതി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിൽ യു.എ.ഇയിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാനും ഒപ്പം ക്വാറന്റൈൻ ചെയ്യാനും ചികിത്സ നൽകാനും നടപടി വേണമെന്നും ഹരജിയിൽ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. മറ്റു വിദേശരാജ്യങ്ങൾ അവരുടെ പൗരന്മാരെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കുന്നത് ഇന്ത്യ മാതൃകയാക്കണം എന്നാണ് വ്യക്തമാക്കുന്നത്. വിദേശകാര്യ മന്ത്രിക്കും സ്ഥാനപതിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടും അനുകൂല തീരുമാനമില്ലെന്നും ദുബൈ കെ.എം.സി.സി കോടതിയെ അറിയിക്കുകയുണ്ടായി. സ്വന്തം പൗരന്മാരെ നാട്ടിലേക്ക് വരുന്നത് വിലക്കിയതിലൂടെ തുല്യതയ്ക്കും ജീവിക്കാനുമുള്ള ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെട്ടതായും കെ.എം.സി.സി ദുബൈ പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ നൽകിയ ഹരജിയിൽ വ്യക്തമാക്കുകയാണ്.
എന്നാൽ പ്രവാസികളെ കൂട്ടത്തോടെ നാട്ടിലെത്തിക്കുന്നതില്‍ ആശങ്ക അറിയിച്ച് ഹൈക്കോടതി രംഗത്തേക്ക് എത്തിയിരിക്കുകയാണ്. ഇവരെ തിരികെ എത്തിച്ചാല്‍ എവിടെ പാര്‍പ്പിക്കുമെന്ന് ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി ആരാഞ്ഞു. പ്രവാസികള്‍ കൂട്ടത്തോടെ വന്നാല്‍ ക്രമസമാധാന പ്രശ്‍നം വരെ ഉണ്ടാകാം എന്നാണ് കോടതി വ്യക്തമാക്കിയത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട് കൂടി അറിയണമെന്ന് കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ഇത്തരം ഒരു സാഹചര്യം ഉരുവായ സാഹചര്യത്തിൽ പ്രവാസികളുടെ മാനസിക നിലകൂടി പരിഗണിക്കണം എന്നതാണ് ഏവരുടെയും ആവശ്യം എന്നത്.
https://www.facebook.com/Malayalivartha