ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ

ബാലരാമപുരത്ത് വയോധികയെ വീട്ടുപറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കോട്ടുകാൽ സ്വദേശി ശോഭനയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിയുന്നത്. ബാലരാമപുരം കോട്ടുകാൽ സ്വദേശിനിയായ 62 വയസ്സുകാരി ശോഭനയുടെ മൃതദേഹം സ്വന്തം വീടിന്റെ പുരയിടത്തിലാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അയൽവാസികളാണ് ആദ്യം മൃതദേഹം കണ്ടത്.
സംഭവസമയത്ത് ശോഭന വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഭർത്താവ് സുധാകരൻ ജോലിക്കായി പോയിരിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ശോഭനയ്ക്ക് ജീവനൊടുക്കേണ്ട സാഹചര്യങ്ങളോ മാനസിക വിഷമങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ ഉറപ്പിച്ചു പറയുന്നു.
മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ.
https://www.facebook.com/Malayalivartha


























