"Mr. ഹോം മിനിസ്റ്റർ, ഇതൊക്കെ അന്നേ ഞാൻ പറഞ്ഞതല്ലേ" സ്പാ സെന്ററിൽ റേപ്പ്;സംഭവിച്ചത്!! ഉത്തരം പറയണം മുഖ്യൻ. തിരുവല്ല സ്പാ ബലാൽസംഗ കേസിൽ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഉമേഷ് വള്ളിക്കുന്ന്.

തിരുവല്ല സ്പാ ബലാൽസംഗ കേസ്. ഇത്തരം സംഭവങ്ങളുണ്ടാകുമെന്ന സൂചനകൾ ലഭിച്ചിട്ടും ആഭ്യന്തരവകുപ്പ് അതിനെ അവഗണിച്ചു. തിരുവല്ല സ്പാ ബലാൽസംഗ കേസിൽ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി സർവ്വീസിൽ നിന്ന് പിരിച്ചു വിട്ട മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഉമേഷ് വള്ളിക്കുന്ന്. ഇതൊക്കെ നിങ്ങളോട് പറഞ്ഞതിനും ചൂണ്ടിക്കാണിച്ചതിനുമാണ് പൊലീസിൽ നിന്ന് തന്നെ സസ്പെന്റ് ചെയ്തതെന്ന് ഉമേഷ് ഫേസ്ബുക്കിൽ കുറിച്ചു. ആഭ്യന്തരമന്ത്രിയെയും ആർ ആനന്ദ് ഐപിഎസിനെയും ഉൾപ്പെടെ പരാമർശിച്ചുക കൊണ്ടാണ് ഉമേഷ് വള്ളിക്കുന്നിന്റെ പോസ്റ്റ്.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
Mr. ഹോം മിനിസ്റ്റർ,
ഇതൊക്കെ നിങ്ങളോട് പറഞ്ഞതിനാണ് നിങ്ങളുടെ വകുപ്പ് എന്നെ സസ്‌പെൻഡ് ചെയ്തത്.
Mr. R. Anand IPS,
ഇതൊക്കെ ചൂണ്ടികാണിച്ചതിനാണ് നിങ്ങളെന്നെ പിരിച്ചു വിട്ടത്
ഒരു കീഴുദ്യോഗസ്ഥനെ പിരിച്ചു വിടാൻ ഏതു മണ്ടൻമാർക്കും പറ്റും. അധികാരം ഉണ്ടായാൽ മതി.
എന്നാൽ, സ്വന്തം പണി നേരെചൊവ്വേ എടുക്കാൻ വിവരവും ബുദ്ധിയും വേണം. മിനിമം അന്തസ്സെങ്കിലും വേണം.
അതേ സമയം സംഭവം നടന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തപ്പോയും വിശയം പുറത്ത് വിടാതിരുന്നത് ഗുണ്ടാ പോലീസ് കൂട്ട് കെട്ടാണ് വ്യക്തമാക്കുന്നതെന്ന രൂക്ഷവിമർശനങ്ങളും വരുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ഇങ്ങനൊരു സംഭവം നടക്കുന്നത്. ഗുണ്ടാപ്പിരിവ് നൽകാത്തതിനെ തുടർന്ന് മസാജ് സെന്റർ ജീവനക്കാരിയെ കാപ്പാക്കേസ് പ്രതി ഉൾപ്പെടെയുള്ളവർ കടയ്ക്കുള്ളിൽ കടന്ന് സംഘംചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ജീവനക്കാരിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് ക്രൂരകൃത്യം പുറത്തറിഞ്ഞത്. മഞ്ഞാടിയിലാണ് സംഭവം. കാപ്പാ കേസ് പ്രതി കുറ്റപ്പുഴ പാപ്പിനിവേലിൽ സുബിൻ അലക്‌സാണ്ടർ (29), മുപ്പിരിയിൽ ബെർലിൻദാസ് (38) എന്നിവരെ യുവതിയുടെ പരാതിയിൽ തിരുവല്ല പൊലീസ് അറസ്റ്റുചെയ്തിരുന്നു.
നാല് പ്രതികൾ ഒളിവിലാണ്. ഒന്നിന് വൈകിട്ട് 3.30നാണ് സംഭവം.ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് സുബിൻ അലക്‌സാണ്ടറും സംഘവും കുറച്ചുനാളായി നിരന്തരം എത്തുമായിരുന്നു. സംഭവദിവസം 50,000 രൂപ ആവശ്യപ്പെട്ട് മാരകായുധങ്ങളുമായി ഇവരെത്തി. യുവതി പണം നൽകാൻ വിസമ്മതിച്ചു. കൗണ്ടറിലുണ്ടായിരുന്ന പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയശേഷം യുവതിയെ തൊട്ടടുത്ത മുറിയിലേക്ക് ബലമായി കൊണ്ടുപോയി സ്പാ ബെഡിലേക്ക് തള്ളിയിട്ടു. മുറി പൂട്ടിയശേഷം കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. വീഡിയോയും ചിത്രീകരിച്ചു. യുവതിക്കൊപ്പം സെൽഫിയെടുത്ത ശേഷം മർദ്ദിച്ചു. ഈ സമയം ഇവിടെ വന്ന മറ്റൊരാളെ മർദ്ദിച്ച് യുവതിക്കൊപ്പം കിടത്തി സുബിൻ വീഡിയോ ചിത്രീകരിച്ചു. 2500 രൂപ ബലമായി വാങ്ങിയ ശേഷം സംഘം മടങ്ങി.
https://www.facebook.com/Malayalivartha


























