തൂങ്ങിമരണത്തിന്റെ റീൽസ് ചിത്രീകരിക്കുകയായിരുന്നു 27കാരി.. അബദ്ധത്തിൽ കാൽ വഴുതുകയും യുവതിയുടെ കഴുത്തിൽ കുരുക്ക് മുറുകി.. യുവതി നിമിഷങ്ങൾക്കുള്ളിൽ പിടഞ്ഞു മരിച്ചു..

സോഷ്യൽ മീഡിയ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ഇന്ന് ചിന്തിക്കാൻ പോലും പറ്റില്ല. പലരും ഇതിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്നുണ്ട്. വ്യത്യസ്തമായ കണ്ടന്‍റുകൾ നൽകാനുള്ള ശ്രമത്തിൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. ഇത് കണ്ടന്റ് ക്രിയേറ്റർമാർക്ക് മാത്രമല്ല, മറ്റുള്ളവർക്കും പ്രചോദനമാകുകയും ചെയ്യുന്നു.റീൽസ് ചിത്രീകരിക്കുന്നതിനിടെ 27കാരിക്ക് ദാരുണമരണം. ഉത്തർപ്രദേശിലെ ബാന്ധ ജില്ലയിലാണ് സംഭവം. മോഹിനിയെന്ന യുവതിയാണ് മരിച്ചത്.തൂങ്ങിമരണത്തിന്റെ റീൽസ് ചിത്രീകരിക്കുകയായിരുന്നു മോഹിനി.
കഴുത്തിൽ കയറിട്ട് സ്‌റ്റൂളിന് മുകളിൽ കയറിനിന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതുകയും യുവതി നിമിഷങ്ങൾക്കുള്ളിൽ മരണപ്പെടുകയുമായിരുന്നു.ഇതിനിടെ മുറിക്കകത്തേയ്ക്ക് വന്ന മോഹിനിയുടെ നാലുവയസുകാരിയായ മകളുടെ കരച്ചിൽ കേട്ടാണ് വിവരം പുറത്തറിഞ്ഞത്. ബഹളം കേട്ട് അയൽക്കാർ ഓടിയെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.തുടർന്ന് അയൽക്കാർ പൊലീസിൽ വിവരമറിയിക്കുകയും പൊലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു.
റീൽസ് ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ മരണം സംഭവിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.കുന്നുകളും വെള്ളച്ചാട്ടങ്ങളും മാത്രമല്ല,റെയിൽവേ ട്രാക്കുകൾ വരെ ഇന്ന് യുവാക്കളുടെ റീൽസ് സ്പോട്ടുകളാണ്. ദിവസവും ട്രെയിനുകൾ ഓടുന്ന ട്രാക്കുകളിൽ ആളുകൾ വീഡിയോ ചെയ്യുന്നു. സൂറത്തിലെ സച്ചിൻ റെയിൽവേ സ്റ്റേഷന് സമീപം ചുവന്ന വസ്ത്രം ധരിച്ച യുവതി പാട്ടിന് പോസ് ചെയ്യുന്ന വീഡിയോ വൈറലായി മാറിയിരുന്നു.
അതിവേഗ എക്സ്പ്രസ് ട്രെയിനുകൾ രാവും പകലും കടന്നുപോകുന്ന ട്രാക്കാണിത്. വീഡിയോ ചെയ്യുമ്പോൾ ട്രെയിൻ വന്നിരുന്നെങ്കിൽ യുവതിയെ രക്ഷിക്കാൻ കഴിയില്ലായിരുന്നു. അടുത്തിടെ രാജ്‌കോട്ടിൽ വന്ദേ ഭാരത് ട്രെയിനിനൊപ്പം സെൽഫിയെടുക്കുന്നതിനിടെ മൂന്നുപേരെ ട്രെയിനിടിക്കുകയും ഇതിൽ രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു.റെയിൽവേ ട്രാക്കിലെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേർ എതിർപ്പുമായി രംഗത്തെത്തി.അപകടകരമായ റീലുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി.
https://www.facebook.com/Malayalivartha

























