'എനിക്ക് എന്നു മടങ്ങാനാകും' ... ഉള്ളു പൊള്ളിക്കും ഇസ്മയിലിന്റെ നിലവിളി ...ആരുകാണും ഈ കണ്ണുനീർ

പ്രവാസജീവിതത്തിന്റെ നിലയില്ലാ കയങ്ങളെ കുറിച്ച് നാം നിരന്തരം ചർച്ച ചെയ്യാറുണ്ട്.കഥകളിലും ജീവിതത്തിലുമായി പലരും നമ്മുടെ മനസ്സിൽ പ്രവാസ ജീവിതത്തിന്റെ പ്രയാസങ്ങളെ കുറിച്ച് വരച്ചിട്ടിട്ടുമുണ്ട്.ഒരു ആയുഷ്കാലം മുഴുവൻ പ്രവാസികൾ എന്ന ലേബലിൽ മണലാരണ്യങ്ങളിൽ തങ്ങളുടെ ചോര നീരാക്കി ജോലി ചെയ്ത് ഒടുവിൽ അവർക്കു ബാക്കിയാളുന്നത് പ്രവാസി എന്ന പേര് മാത്രമാണ്.
ഇപ്പോൾ കോവിഡ് എന്ന ക്ഷണിക്കപ്പെടാത്ത ആ അതിഥി നമുക്ക് മുന്നിലേക്കെത്തിയപ്പോൾ അതും കരിനിഴൽ വീഴ്ത്തി തകർത്തെറിയുന്നവരിൽ ഏറിയ ഭാഗവും പ്രവാസികളുടേത് തന്നെ .
പ്രവാസികൾ എന്ന റിലേക്കു ചുരുക്കപെട്ട ആ ഒരു കൂട്ടം മനുഷ്യർക്ക് പങ്കുവെക്കാനുണ്ടാകുക റ്റൈനകളുടെ കഠിനാധ്വാനത്തിന്റെ കഥകളാകും. ഒടുവിൽ ശാരീരിക അവശതകൾ തളർത്തുമ്പോഴാവും തല ചായ്ക്കാൻ ഒരിടം അവർ തിരയുക. അപ്പോൾ മനസിലേക്ക് ഓടിയെത്തുന്നതും പിറന്ന മണ്ണിന്റെ ഗന്ധം മാത്രമാകും.. ഇസ്മായിലിനും പങ്കുവെക്കാനല്ലാത്ത അങ്ങനെ ഒരു സാഹചര്യം തന്നെയാണ്.
കാണുന്നവരോടും ഫോണിൽ വിളിക്കുന്നവരോടുമെല്ലാം ഒറ്റച്ചോദ്യമേ ഇസ്മായിലിന് ചോദിക്കാനുള്ളൂ - ‘എനിക്ക് എന്നാണ് നാട്ടിലേക്ക് പോകാനാവുക?'. രോഗത്തിെൻറ കാഠിന്യത്താൽ ശക്തമായ വിറയൽ ശരീരത്തെ മൂടുമ്പോഴും ഇൗ മലപ്പുറത്തുകാരൻ പതറാതെ പിടിച്ചുനിന്നത് താമസിയാതെ നാട്ടിലേക്ക് മടങ്ങാമല്ലോ എന്ന പ്രതീക്ഷയിലേറിയാണ്. എന്നാൽ പ്രവാസഭൂമി ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം സർവസന്നാഹത്തോടെ യാത്രക്കാരുമായി ആദ്യ വിമാനം മലയാളക്കരയിലേക്ക് പറന്ന ദിവസം നിരാശനായി മുറിയിൽ തന്നെ കഴിയാനായിരുന്നു പാർക്കിൻസൺസിെൻറ പിടിയിലമർന്ന ഇൗ 52കാരന് വിധി. ‘വിസ കാൻസലായി, പോരാത്തതിന് രോഗവും, എന്നിട്ടും നാട്ടിലേക്ക് പോകാൻ കഴിഞ്ഞില്ല. എല്ലായിടത്തും പേരും നൽകിയിരുന്നു. എന്നാൽ, എനിക്ക് മാത്രം പോകാനായില്ല’ - വിതുമ്പുന്ന വാക്കുകളോടെ ഇദ്ദേഹം സങ്കടപ്പെടുന്നു.
മൂന്നര പതിറ്റാണ്ട് മുമ്പ് ദുബൈയിൽ തൊഴിൽ തേടിയെത്തിയ മലപ്പുറം ചങ്ങരംകുളത്തെ ഇസ്മായിൽ കടകളിലെ ജീവനക്കാരനായിരുന്നു. കുടുംബത്തിന് താങ്ങാവുന്നതിനായി നേരവും കാലവും നോക്കാതെ ഉത്സാഹത്തോടെ ഓടിനടന്ന് ജോലിചെയ്തു. ഇതിനിടയിൽ എട്ടുവർഷം മുമ്പ് കടന്നുവന്ന പാർക്കിൻസൺസ് രോഗമാണ് ജീവിതത്തിൽ വില്ലനായത്. എന്നിട്ടും വിഷമങ്ങൾ ഏറെ സഹിച്ച് ഏഴുവർഷത്തോളം വീണ്ടും ജോലി ചെയ്തു. ഒടുവിൽ ഉടുതുണി ഉടുക്കാൻ പോലും വിറയാർന്ന കൈകൾ വഴങ്ങാതായതോടെ, പ്രതീക്ഷകളുടെ നാട്ടിൽനിന്ന് പിറന്ന മണ്ണിലേക്കുള്ള തിരികെയാത്രക്ക് ഒരുങ്ങി. നാട്ടിലേക്ക് മടങ്ങുന്നതിനായി വിസ കാൻസൽ ചെയ്തു തയാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് കൊറോണയുടെ കടന്നുവരവ്.
ഇനി എന്തുചെയ്യുമെന്നറിയാതെ നിസ്സഹായനാണ് ഇസ്മായിൽ .എങ്ങനെയെങ്കിലും നാട്ടിലെത്തി പ്രിയപെട്ടവരെ ഒരു നോക്ക് കാണാൻ കാത്തിരിക്കുകയാണ് ഇദ്ദേഹം. പ്രവാസ ജീവിതത്തിൽ പലർക്കും സംഭവിക്കാവുന്ന അതെ സാഹചര്യത്തിലൂടെയാണ്ഇപ്പോൾ ഇസ്മായിലും കടന്നു പോകുന്നത്. തന്റെ ആയുഷ്കാലം മുഴുവൻ ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ കിടന്നു കഷ്ടപ്പെട്ടു.. ഒടുവിൽ രോഗം തളർത്തിയപ്പോൾ ഏതു വിധേനയും നാടണയാൻ ശ്രമിക്കുമ്പോൾ അവിടെയും വിധി വില്ലനാകുകയാണ്. എങ്കിലും ഓരോ ഫോൺ വിളികൾക്കപ്പുറവും ഇസ്മായിൽ കാതോർക്കുകയാണ് തന്നെ തേടിയെത്തുന്ന ആ ആശ്വാസ വാക്കിനായി
https://www.facebook.com/Malayalivartha























