Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

പ്രവാസികളോട് വേണ്ട രാഷ്ട്രീയം; അവർക്കു വേണ്ടത് സാന്ത്വനമാണ്; പ്രവാസികളെ നാട്ടിലെത്തിക്കാൻ വഴി തുറക്കണം

03 JUNE 2020 12:50 PM IST
മലയാളി വാര്‍ത്ത

ലോകമാകെ കോവിഡ് വിതച്ച ഭീതി ചെറുതൊന്നുമല്ല. എന്നാൽ പ്രവാസികൾക്കും അവരെ ഓർത്തു നാട്ടിൽ കഴിയുന്നവർക്കും തീരെ ഉറക്കമില്ലാത്ത നാളുകളാണ് കോറോണ വൈറസ് എന്ന മഹാമാരി സമ്മാനിച്ചത്. ഒരു സുരക്ഷിതത്വമില്ലാതെയാണ് പ്രവാസ ലോകത്തെ പലരുടെയും ജീവിതം.അതുകൊണ്ടുതന്നെയാണ് ഏതുവിധേനയും നാട്ടിലേക്കെത്താൻ അവർ ശ്രമിക്കുന്നതും.

അങ്ങനെ നാട്ടിലേക്കെത്താൻ കാത്തിരുന്നവർക്ക് ഒരു വലിയ കരുതലായിരുന്നു ചാർട്ടഡ് വിമാനം. സാധാരണ വിമാന നിരക്കിനേക്കാൾ ഉയർന്ന നിരക്കാണ് സർക്കാർ ഏർപ്പെടുത്തിയ വിമാനങ്ങൾക്കു .കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പരിമിത വിമാനങ്ങളിലാണെങ്കിൽ മുൻഗണന ക്രമങ്ങളെ ല്ലാം തകിടം മറിച്ച് നാട്ടിലേക്കെത്തുകയും ചെയ്തു . എന്നെങ്കിലും അതിൽ ഒരു സീറ്റ് കിട്ടാൻ കാത്തിരുന്നാൽ ചിലപ്പോൾ നാട് കാണാൻ സാധിക്കില്ല എന്ന് പേടിക്കുന്ന രോഗികളും വൃദ്ധരും ജോലി നഷ്ടപെട്ടവരുമൊക്കെ അതുകൊണ്ടാണ് അൽപം കൂടുതൽ പണം നൽകിയാണെങ്കിലും ചാർട്ടഡ് വിമാനത്തിൽ പോകുവാൻ തയ്യാറാകുന്നതും.

ലോക്ഡൗൺ തുടങ്ങിയ ഘട്ടത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നതാണ് യു.എ.ഇയുടെ സ്വന്തം വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും എയർ അറേബ്യയും ഫ്ലൈദുബൈയും. അപ്പോൾ കേന്ദ്രം അതിനു അനുമതി നൽകിയതുമില്ല.
ലോക്ക് ഡൗണിൽ കുടുങ്ങി ഏതുവിധേനയും നാട്ടിലേക്കു പോകാൻ നൂറും ആയിരവും കിലോമീറ്ററുകൾ ,ചിലപ്പോൾ നമുക്ക് സങ്കല്പിക്കാവുന്നതിലും അധിക ദൂരം നടന്നു കുഴഞ്ഞു ‌ വീണു മരിച്ച
കുടിയേറ്റ തൊഴിലാളികളെ പോലെ  പോലെ ഗൾഫിൽനിന്ന് നാട്ടിലേക്കുള്ള വിമാനം കാത്തിരിക്കെ നിരവധി മനുഷ്യർക്കാണ്  ജീവൻ നഷ്ടപ്പെട്ടത് . പ്രാണനോളം സ്നേഹിച്ച ഉറ്റവരെ അവസാനമായി ഒരു നോക്ക് കാണാൻ പോലുമാകാത്ത നിസ്സഹായതയിലൂടെയാണ് അവർ കടന്നു പോകുന്നത് . തങ്ങളെ ചെംനാനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന ആവശ്യമുയർന്നപ്പോൾ വിമാനങ്ങൾക്ക് അമിത നിരക്കു ഈടാക്കുകയും അതിൽ മുൻഗണന ക്രമങ്ങൾ കാറ്റിൽ പറത്തി തങ്ങളുടെ വേണ്ടപ്പെട്ടവരെ നാട്ടിലേക്ക് കയറ്റിയയക്കാനാണ്‌ ഭരണാധികാരികൾ ശ്രമിച്ചത്. . സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ അന്വേഷണം നേരിടുന്നവരെ വരെ ഈ സഹാഹചര്യമുപയോഗിച്ച് രക്ഷപെടുത്തി.
ഗർഭിണികളും തൊഴിൽ നഷ്ടപ്പെട്ടവരും വിസ കാലാവധി കഴിഞ്ഞവരും പ്രായമായവരും നാട്ടിലെത്തി അടിയന്തിരമായി ചികിത്സ തേടേണ്ടവരുമെല്ലാം കോൺസുലേറ്റിൽനിന്ന് വിളി വരുന്നതും കാത്തുനിൽക്കുേമ്പാഴും കൂടുതൽ വിമാനങ്ങൾ പറത്താനുള്ള മനസ്സ് പോലും നമ്മുടെ കേന്ദ്രം കാണിക്കുന്നില്ല എന്നത് വലിയ വിമര്ശനങ്ങൾക്കാണ് വഴിവെക്കുന്നത്.
ചാർേട്ടഡ് വിമാനങ്ങളിൽ ഇതിനകം ഇന്ത്യയുടെ പലഭാഗങ്ങളിലേക്ക് വിവിധ കമ്പനികൾ തങ്ങളുടെ ജീവനക്കാരെ എത്തിച്ചുകഴിഞ്ഞു. എന്നാൽ, നാട്ടിലേക്ക് മടങ്ങാൻ ഏറ്റവുമധികം ആളുകൾ രജിസ്റ്റർ ചെയ്ത കേരളത്തിലേക്കുള്ള വിമാനത്തിന് ഇങ്ങനെ തടസ്സം സൃഷ്ടിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. മനുഷ്യത്വമാണ് ആദ്യം വേണ്ടത് ..അതിനു ശേഷമാകാമല്ലോ രാഷ്ട്രീയം.

കെ.എം.സി.സി ചാർട്ടർ ചെയ്യുന്ന വിമാനത്തിന് 1250 ദിർഹമാണ് നിരക്ക് ഇൗടാക്കുന്നത്. ആ തുക കൂടുതലല്ലേ എന്ന് ചോദിച്ചാൽ കൂടുതലാണ്. അതിനു അനുമതി നല്കുന്നില്ലെങ്കിൽ കുറഞ്ഞ നിരക്കിൽ സർക്കാർ വിമാനങ്ങൾ ഇറക്കു, അതും അല്ലെങ്കിൽ കുറഞ്ഞ നിരക്കിൽ സർവിസ് നടത്താൻ തയാറാണെന്നറിയിച്ച കമ്പനികൾക്ക് അനുമതി നൽകൂ. പ്രവാസി മലയാളികളുടെ ക്ഷേമം ഉറപ്പാക്കേണ്ട നോർക്കയോ ലോക കേരള സഭയോ ആരെങ്കിലും ഒരു വിമാനമിറക്കി പ്രവാസികളെ നാട്ടിലെത്തിക്കൂ..
അവിടെ മുറവിളി ഉയരുകയാണ്.. ഞങ്ങളെ രക്ഷിക്കൂ എന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ നിര്വാദശി വിഡിയോകൾ , അവരുടെ വേദനകൾ..ഇതിനിടയിൽ എന്തിനാണ് ഈ തരംതാണ രാഷ്ട്രീയ കളികൾ.. ആര് വിമാനമിറക്കിയാലും തങ്ങളുടെ പ്രിയപെട്ടവരുടെ അടുത്തെത്താൻ, ആശ്വാസ തീരം അണയാൻ മണലാരണ്യങ്ങളിൽ കണ്ണുനീരോടെ കാത്തിരിക്കുന്ന ആ മനുഷ്യരെ ആരെങ്കിലും ഒന്ന് നാട്ടിലെത്തിക്കൂ.അതിനുള്ള സംവിധാനമാണ് ഒരുക്കേണ്ടത്.അല്ലാതെ രാഷ്ട്രീയ ചതുരംഗത്തിന്റെ വേദിയല്ല പ്രവാസ ലോകം. കാണേണ്ടത് അവരുടെ കണ്ണുനീരാണ്..വേണ്ടത് അല്പം മനുഷ്യത്വമാണ്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (4 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (4 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (4 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (4 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (5 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (5 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (5 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (6 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (6 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (6 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (7 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (8 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (9 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (9 hours ago)

Malayali Vartha Recommends