സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശികളായ അഞ്ചുപേർക്ക് ദാരുണാന്ത്യം; മരണപ്പെട്ടത് ഒരു കുടുംബത്തിലെ അംഗങ്ങൾ; അപകടം സംഭവിച്ചത് പുതിയ കമ്പനിയില്‍ ജോലിക്ക് ചേരാനായി ജുബൈലില്‍ നിന്ന് ജിസാനിലേക്കുളള യാത്രാമധ്യേ; മരണപ്പെട്ടവരിൽ മൂന്ന് കുട്ടികളും
സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളായ അഞ്ചുപേര്‍ മരിച്ചു. സൗദിയിലെ ദമ്മാമിനടുത്തുണ്ടായ കാറപകടത്തിലാണ് അഞ്ച് മലയാളികള്‍ മരിച്ചത്.
ബേപ്പൂര്‍ പാണ്ടികശാലകണ്ടിയില്‍ മുഹമ്മദ് ജാബിറും(48) ഭാര്യ ഷബ്നയും(36) മൂന്ന് മക്കളുമാണ് മരിച്ചത്. മക്കളായ സൈബ(ഏഴ്), സഹ(അഞ്ച്), ലുത്ഫി(രണ്ട്) എന്നിവരും അപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറ് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
പുതിയ കമ്പനിയില്‍ ജോലിക്ക് ചേരാനായി ജുബൈലില്‍ നിന്ന് ജിസാനിലേക്കുളള യാത്രക്കിടയിലാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി ബിഷയില്‍ വെച്ചാണ് അപകടം നടന്നത്. മുഹമ്മദ് ജാബിറും കുടുംബവും ജിസാനില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അപകടത്തില്‍പ്പെട്ട വിവരം അറിയുന്നത്. അഞ്ചു പേരുടെയും മൃതദേഹം അല്‍ റൈന്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.
https://www.facebook.com/Malayalivartha