Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ജയില്‍ മോചിനായ അറ്റ്‌ലസ് രാമചന്ദ്രന്‍ തന്റെ ജയില്‍ അനുഭവങ്ങള്‍ തുറന്ന് പറയുന്നു... മക്കളുടെ കാര്യത്തില്‍ ഇന്‍വോള്‍വ് ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വേണമെങ്കില്‍ പറയാം; ബാക്കിയുള്ളതെല്ലാം നഷ്ടമാകാതെ നോക്കിയത് ഭാര്യയുടെ കരുതല്‍; ഇനിയും വിശ്വസ്തതയുമായി ഫീനിക്‌സ് പക്ഷിയെ പോലെ ഞാനും ഇന്ദുവും പറക്കും

10 JUNE 2018 09:11 AM IST
മലയാളി വാര്‍ത്ത

അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായതോടെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി കാതോര്‍ക്കവേ അദ്ദേഹം ഒരു പ്രമുഖ ചാനലിനോട് എല്ലാം തുറന്ന് പറഞ്ഞു. രണ്ട് പേരോടാണ് കൂടുതല്‍ കടപ്പാട്. ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കരുത്തായതും ഇവര്‍ തന്നെ. അതിലൊന്ന് മനസ്സ് തളരാതെ നോക്കിയ ജഗദീശ്വരന്‍. അതിന് മുകളില്‍ രാമചന്ദ്രന്‍ ഉയര്‍ത്തിപിടിക്കുന്നത് ജീവിത സഖിയുടെ ത്യാഗങ്ങളെയാണ്. എന്റെ ഇന്ദു ഉണ്ടായിരുന്നതു കൊണ്ടു മാത്രം തിരിച്ചെത്തി. ഇനി മക്കള്‍ക്ക് ഒന്നും ചെയ്യില്ല. അവരുടെ കാര്യം അവര്‍ക്ക് വിട്ടുകൊടുക്കുന്നുവെന്ന് വ്യക്തിയാണ്.

ഇനി മക്കളുടെ കാര്യം നോക്കില്ല. അവരുടെ കാര്യം അവര്‍ നോക്കും. അവരുടെ കാര്യത്തില്‍ ഇന്‍വോള്‍വ് ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വേണമെങ്കില്‍ പറയാമെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍ പറയുന്നു. ജയില്‍ മോചിതനായാല്‍ എവിടെ പോകുമെന്ന് അലട്ടിയിരുന്നു. കിടപ്പാടത്തിന് എന്ത് സംഭവിക്കുമന്നതായിരുന്നു ആശങ്ക. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ ഇവിടെ താമസിച്ചിരുന്ന വീട് അതുപോലെയുണ്ട്. അത് നിലനിര്‍ത്തിയത് എന്റെ ഇന്ദുവിന്റെ ഇടപെടലുകളാണ്. 24 മണിക്കൂറും ഫോണില്‍ പലരോടും സംസാരിച്ചു. ബാക്കിയുള്ളതെല്ലാം കൈവിട്ട് പോകാതെ അവള്‍ എല്ലാം നിലനിര്‍ത്തി. ഇനിയും ബിസിനസ്സില്‍ ഫീനക്‌സ് പക്ഷിയെ പോലെ ഉയരും. അപ്പോള്‍ ഇന്ദു കൂടെ പറക്കും. എന്റെ പിരപൂര്‍ണ്ണ സ്‌നേഹമാണ് ഇന്ദുഭാര്യയെ കുറിച്ച് അറ്റ്‌ലസ് രാമചന്ദ്രന്‍ പറയുന്നത് ഇങ്ങനെയാണ്. സാമ്പത്തിക കേസില്‍ രാമചന്ദ്രന്റെ മകളും മരുമകനും ജയില്‍ വാസം അനുഭവിച്ചു. മകനാകട്ടെ അറസ്റ്റ് ഭയന്ന് നാടുവിടുകയും ചെയ്തു. ഈ പശ്ചാത്തലം മനസ്സില്‍ വച്ചായിരുന്നു അറ്റ്‌ലസിന്റെ അഭിപ്രായ പ്രകടനങ്ങള്‍.

രാമചന്ദ്രന്റെ മോചനത്തിനായി അഹോരാത്രം പ്രയത്‌നിച്ചത് ഭാര്യ ഇന്ദിരയെന്ന ഇന്ദുവാണ്. കേന്ദ്ര സര്‍ക്കാരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതും ഭാര്യ തന്നെ. മുഖ്യമന്ത്രി പിണറായി വിജയനുമായി നിരന്തരം ബന്ധം പുലര്‍ത്തി. സാമ്ബത്തിക പ്രശ്‌നങ്ങളില്‍ വിശ്വസിക്കാവുന്ന ബിസിനസ്സുകാരനാണ് രാമചന്ദ്രനെന്ന് യുഎഇ സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയത് ഈ ഇടപെടലാണ്. രാമചന്ദ്രന്‍ ജയിലായ ശേഷം സമചിത്തത കൈവിടാതെ അവര്‍ പ്രവര്‍ത്തിച്ചു. ഇത് തന്നെയാണ് രാമചന്ദ്രന്‍ ഉയര്‍ത്തിക്കാട്ടുന്നത്.

കടലില്‍ നിന്നും പുറത്തെടുത്ത മത്സ്യത്തെപ്പോലെ പിടയുകയായിരുന്നു താനെന്നാണ് ആ ദിവസത്തെക്കുറിച്ച് അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞത്. ജനങ്ങള്‍, ജന കോടികള്‍ അവര്‍ക്കിടയിലായിരുന്നു താന്‍ അന്നു വരെയും ജീവിച്ചത്. എന്നാല്‍ പെട്ടന്നൊരു ദിവസം എല്ലാം മാറി മറിഞ്ഞു. ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു. അപ്രതീക്ഷിതമായ ഒരു വനവാസം. ആദ്യ ദിനങ്ങളില്‍ ശൂന്യതയായിരുന്നു അനുഭവപ്പെട്ടത്. എല്ലാം മരവിച്ചതു പോലെ. ചിറകുകള്‍ അരിഞ്ഞു മാറ്റപ്പെട്ടതു പോലെ. പക്ഷേ മനസില്‍ ഒന്നുറപ്പിച്ചു. ചാരത്തില്‍ നിന്നും പറന്നുയരുന്ന ഫീനിക്‌സ് പക്ഷിയേ തിരിച്ചു വരും. അവര്‍ക്ക് ശരീരത്തെ മാത്രമാണ് ജയിലിലടക്കാന്‍ കഴിഞ്ഞത്. എന്റെ പ്രതീക്ഷകളെ തളരാത്ത എന്റെ മനസിനെ കീഴടക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. രാത്രിയുടെ യാമങ്ങളില്‍ അറിയാതെ മനസ് വിങ്ങുമ്‌ബോള്‍ പോലും പ്രതീക്ഷ എന്നില്‍ നിലനിന്നു. തുണയായി ജയിലിലെ മലയാളി സഹോദരന്മാര്‍ ആശ്വാസവാക്കുകളുമായി ഒപ്പമുണ്ടായിരുന്നു. അതിനേക്കാള്‍ ഏറെ ആശ്വാസമായത്, ഭാര്യ ഇന്ദു ആയിരുന്നു.

ഒരു ദിവസം ഒരു പത്തു തവണയെങ്കിലും അവര്‍ വിളിച്ചു. എന്റെ ബലം എന്റെ ഭാര്യയായിരുന്നു. ജയിലില്‍ വെച്ച് ഏറെ വായിച്ചു. ഓര്‍മ്മക്കുറിപ്പുകള്‍ എഴുതി സൂക്ഷിച്ചു. പഴയ അക്ഷരശ്ലോകങ്ങള്‍ ഓര്‍ത്തെടുത്തു. സഹ തടവുകാര്‍ക്ക് ചൊല്ലിക്കൊടുത്തു. ജയിലിലെ സഹ തടവുകാരെ പോലെ ജയില്‍ വസ്ത്രം ധരിച്ച് ജിവിച്ചു. ഏതു കാലാവസ്ഥയിലും ആ വസ്ത്രം മാത്രം. അതി കഠിനമായ തണുപ്പിലും മറ്റു വസ്ത്രങ്ങളൊന്നുമില്ല. എല്ലാത്തിനെയും അതിജിവിച്ചു. ഒടുവില്‍ ഫീനിക്‌സ് പക്ഷിയേ പോലെ തിരിച്ചു വന്നു. ജീവിതം മാറ്റിമറിച്ച ആ വനവാസത്തിന്റെ തുടക്കം, അപ്രതീക്ഷിതമായി വന്ന ഒരു ഫോണ്‍ കോളില്‍ നിന്നായിരുന്നു. ആ ഫോണ്‍ കോള്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നായിരുന്നു.

ഭാര്യയെയും കൂട്ടി പൊലീസിനെ കാണാനായി ചെന്നു. ബോസ് എത്തിയിട്ടില്ല, അല്‍പ്പം സമയം കാത്തിരിക്കണം എന്നായിരുന്നു പൊലീസിന്റെ നിര്‍ദ്ദേശം. വളരെയധികം സമയം കാത്തിരുന്നു. സമയം കൂടുതല്‍ വൈകിയപ്പോള്‍ ഭാര്യയെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. വീണ്ടും കാത്തിരുപ്പ്. ഭയമുണ്ടായിരുന്നില്ല. സമയം കഴിയും തോറും മനസു പറഞ്ഞു. എന്തോ ദുരന്തം വരാന്‍ പോകുന്നുവെന്ന്. സമയം കൂടുതല്‍ വൈകിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരന്‍ ഒരു മുറി കാണിച്ച് കിടക്കാനുള്ള സൗകര്യമുണ്ടെന്ന് പറഞ്ഞു. അതായിരുന്നു എന്റെ ജീവിതത്തെ മാറ്റി മറിച്ച വനവാസത്തിന്റെ തുടക്കം. രാമചന്ദ്രന്‍ വിശദീകരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (9 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (17 minutes ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (31 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (49 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (8 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (11 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (11 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (11 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (11 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (11 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (12 hours ago)

Malayali Vartha Recommends