കിരീടം ചൂടി ദുബായ്; എക്‌സ്‌പോയിലൂടെ പ്രവാസികൾക്കായി കാത്തിരിക്കുന്നത്
ലോകത്തിന് വ്യത്യസ്തമായ കാഴ്ചകൾ ഒരുക്കുന്ന എക്സ്പോകൾ പുതിയ പുതിയ കണ്ടുപിടിത്തങ്ങളുടെ ആദ്യ വേദികൂടി ആകാറുണ്ട് എന്നതാണ്. ഇന്ന് സുലഭമായി ലഭിക്കുന്ന കോൺ ഐസ്ക്രീമും നമ്മെ വിസ്മയത്തിലാഴ്ത്തിയ റോബോട്ടുകളും മൊബൈൽഫോണും എക്സ്‌റേയുമൊക്കെ എക്സ്പോയിലൂടെയാണ് പരിചിതമായത്. ഇത്തരത്തിൽ പുതുമയുള്ള കാഴ്ചകൾക്ക് വേദിയാകുന്ന ദുബായ് എക്‌സ്‌പോ ഇനി എന്തായിരിക്കും നമുക്ക് മുന്നിൽ കൊണ്ടുവരിക എന്നത് ഇപ്പോഴും സസ്പെന്സിൽ ഇരിക്കട്ടെ എന്ന വാദമാണ് അധികൃതർ ഉയർത്തുന്നത്. അതോടൊപ്പം തന്നെ എക്സ്പോ ചരിത്രത്തിലെ തന്നെ ഏറ്റവും പുതുമകൾ നിറഞ്ഞ ദുബായ് എക്സ്പോ പ്രവാസികൾക്കായി ഒരുക്കിയിരിക്കുന്നത് ദൃശ്യവിസ്മയം തന്നെയാണ്.
മധ്യപൂർവദേശവും ഉത്തരാഫ്രിക്കയും ഉൾപ്പെടുന്ന മെന മേഖലയിൽ ആദ്യമായെത്തുന്ന ലോകമേള അപൂർവ അനുഭവമാക്കാൻ ഒരുങ്ങുകയാണ് നിലവിൽ ദുബായ്. വിസ്മയങ്ങൾ നിറഞ്ഞ അപൂർവ വേദികളാണ് ലോകരാജ്യങ്ങളെ കാത്തിരിക്കുന്നത് എന്നതും വ്യക്തമാണ്. അതോടൊപ്പം തന്നെ ദുബായ് എക്സ്പോയ്ക്കു തലയെടുപ്പേകുന്ന കൂറ്റന്‍ കുംഭഗോപുരമായ അല്‍ വാസല്‍ പ്ലാസയുടെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഗോപുരത്തിന്റെ കിരീടം പോലുള്ള സുപ്രധാന ഭാഗം ഇതിനോടകം തന്നെ സ്ഥാപിച്ചു കഴിഞ്ഞു. മറ്റു ജോലികള്‍ ഇതോടൊപ്പം തന്നെ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 7.24 ലക്ഷം ഘന മീറ്റര്‍ വിസ്തീര്‍ണവും 67.5 മീറ്റര്‍ ഉയരവുമുള്ള അല്‍ വാസല്‍പ്ലാസയ്ക്ക് ഇറ്റലിയിലെ പിസ ഗോപുരത്തെക്കാള്‍ ഉയരമുണ്ട് എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
അതേസമയം കുംഭഗോപുരത്തിന്റെ സുപ്രധാന ഭാഗം സ്ഥാപിച്ചത് 100 കണക്കിനു ജീവനക്കാരുടെ ആഴ്ചകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ്. അല്‍ വാസല്‍ പ്ലാസയ്ക്ക് എതിര്‍ഭാഗത്തായിരിക്കും യുഎഇ പവിലിയന്‍ എന്നത്. അതായത് 15,000 ചതുരശ്ര മീറ്ററില്‍, പറക്കുന്ന പ്രാപ്പിടിയന്റെ മാതൃകയിലാണ് പവിലിയന്‍ ഒരുക്കിയിരിക്കുന്നത്. എക്സ്പോ വേദിയുടെ മാത്രമല്ല, യുഎഇയുടെ മുഖമുദ്രയാകാന്‍ ഒരുങ്ങുകയാണ് അല്‍ വാസല്‍ പ്ലാസയെന്ന് എക്സ്പോ ദുബായ് 2020 ഉന്നതതല സമിതി ചെയര്‍മാനും ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ സമയബന്ധിതമായി ഓരോ പദ്ധതിയും പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ, സാങ്കേതിക സംവിധാനങ്ങൾ എന്നിവ എല്ലാം സജ്ജമായിക്കഴിഞനിരിക്കുകയാണ്. തുടർന്ന് പാരമ്പര്യത്തനിമകളും ആധുനികതയും നൂതന ആശയങ്ങളും ദുബായ് എക്സ്പോയുെട പ്രത്യേകതകളാണെന്നും ബിഐഇ വിലയിരുത്തുകയുണ്ടായി. അടുത്തവർഷം ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെ നീളുന്ന മേളയിൽ ഇന്ത്യയടക്കം 192 രാജ്യങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്.
https://www.facebook.com/Malayalivartha