പ്രവാസികൾക്ക് ഇനി എന്തിന് ടെൻഷൻ, ഇനി എവിടേയും അതിവേഗം പറന്നിറങ്ങും, ചൂടുകാലം കടുത്ത സാഹചര്യത്തിൽ ദ്രുതഗതിയില്‍ നടപടികള്‍ക്കായി ഡ്രോണുകള്‍ക്ക് കൂടി അനുമതി, അംഗീകാരം നല്‍കി ദുബൈ സിവില്‍ ഡിഫന്‍സ്

പ്രവാസികൾകളെ ഭീതിയിലാക്കുന്ന ഒന്നാണ് വലിയ തീപിടിത്തങ്ങള്‍. ചൂടുകാലം തുടങ്ങിയതോടെ യു.എ.ഇയിലെ വിവിധ ഭാഗങ്ങളില്‍ തീപ്പിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പ്രവാസികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ അപകടങ്ങൾ പതിയിരിക്കുന്നു.
തീപിടുത്തത്തെ തുടർന്നുള്ള അപകടങ്ങൾ ഇത്തരം ഇടങ്ങളിൽ ഉണ്ടായ സംഭവങ്ങളുമുണ്ട്. ലേബർ ക്യാമ്പുകളിൽ മാത്രമല്ല എവിടേയും അതിവേഗം തീയണക്കാൻ ഡ്രോണുകൾ പറന്നിറങ്ങും. പെട്ടെന്ന് ഇത്തരം സന്ദർങ്ങളിൽ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കാതെ രക്ഷാപ്രവർത്തനത്തിനായുള്ള നടപടികൾ സ്വീകരിക്കുക.
വലിയ തീപിടിത്തങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനും തീയണക്കാനും ഇനി ഡ്രോണുകൾ ഉപയോഗപ്പെടുത്താം. ഇനിന് അംഗീകാരം നല്‍കിയിരിക്കുകയാണ് ദുബൈ സിവില്‍ ഡിഫന്‍സ്. ചൂടുകാലം കടുത്ത സാഹചര്യത്തിൽ ദ്രുതഗതിയില്‍ നടപടികള്‍ക്കായി ഡ്രോണുകള്‍ക്ക് കൂടി അനുമതി നല്‍കിയിരിക്കുന്നത്.
ഈ വര്‍ഷം ആദ്യ പാദത്തില്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ 180 ഡ്രോണ്‍ പ്രവര്‍ത്തന അനുമതികള്‍ നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന കെട്ടിടങ്ങളിലും ഇടുങ്ങിയ സ്ഥലങ്ങളിലും അപകടകരമായ വസ്തുക്കള്‍ സൂക്ഷിക്കുന്ന വെയര്‍ ഹൗസുകളിലും അഗ്നിബാധയുണ്ടാകുമ്പോള്‍ തീപടര്‍ന്നതിന്‍റെ വ്യാപ്തി കൃത്യമായി മനസ്സിലാക്കാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ഇത് ഉപകാരപ്പെടും.
\എല്ലാതരം അപകടങ്ങളും കൈകാര്യം ചെയ്യുന്നതില്‍ സമയവും അധ്വാനവും ലാഭിക്കുന്നതിന് തീരുമാനം സഹായിക്കുമെന്നും ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് സിവില്‍ ഡിഫന്‍സ് ഏറ്റെടുക്കുന്ന ചുമതലകളെ ഇത് ക്രിയാത്മകമായി മെച്ചപ്പെടുത്തുമെന്നും വകുപ്പ് മേധാവി ലഫ്. ജനറല്‍ റാശിദ് താനി അല്‍ മത്റൂശി പറഞ്ഞു.
അതേസമയം, അബൂദബിയില്‍ ഹൂതി ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ഡ്രോണ്‍ നിരോധനം ഇപ്പോഴും നിലവിലുണ്ട്.
അതിനാല്‍ അത്യാവശ്യങ്ങള്‍ക്ക് പ്രത്യേക അനുമതിയോടെ മാത്രമാണ് ഇതിന് അനുമതി നല്‍കുന്നത്. അധികൃതരുടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും ഒരുലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ.
https://www.facebook.com/Malayalivartha

























