പ്രവാസികളുടെ പെരുന്നാൾ സന്തോഷം ഇരട്ടിയാക്കി യൂസഫലി, മതസൗഹാര്‍ദത്തിന് ഗള്‍ഫ് പ്രസിദ്ധം, എല്ലാ മതസ്ഥരെയും ഒരുമിച്ച് കൊണ്ടുപോകുന്ന വിശാല ഭരണകൂടം, ഇവിടെയുള്ളത് ജോലിചെയ്യാനും ജീവിക്കാനും വിശാലസാഹചര്യം ചെയ്യുന്ന ഭരണകര്‍ത്താക്കൾ, ഗള്‍ഫിലെ കരുണയുള്ള ഭരണകര്‍ത്താക്കളെ ദൈവം അനുഗ്രഹിക്കട്ടെ...എം.എ.യൂസഫലി ഈദ് സന്ദേശത്തിലെ വാക്കുകൾ...

ഗൾഫ് രാഷ്ട്രങ്ങളെല്ലാം ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. കൊവിഡിന് ശേഷമെത്തുന്ന ആദ്യ പെരുന്നാൾ ഇത്തവണ ഗംഭീരമാക്കുകയാണ് പ്രവാസികൾ. സന്തോഷത്തോടെ കുടുബാംഗങ്ങളുമായി ഒത്തു ചേർന്ന് പെരുന്നാൾ ആഘോഷിക്കുന്ന ഈ വേളയിൽ ഈ സന്തോഷം ഇരട്ടിയാക്കുന്ന വാക്കുകളാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി ഈദ് സന്ദേശത്തില്‍ പങ്കുവെച്ചിരിക്കുന്നത്.
ഒരു പ്രവാസി വ്യവസായി എന്ന നിലയിൽ മാത്രമല്ല, ഒരു മലയാളി എന്ന നിലയിലും അദ്ദേഹം പ്രവാസികൾക്ക് അഭിമാനമാണ്. ഈ അഭിമാനം അദ്ദേഹം വാനോളം ഉയർത്തിരിക്കുകയാണ് പെരുന്നാൾ സന്ദേശത്തിലൂടെ. അദ്ദേഹത്തിന്റെ വാക്കുകൾ നോക്കാം.ഗള്‍ഫിലേത് എല്ലാ മതസ്ഥരെയും ഒരുമിച്ച് കൊണ്ടുപോകുന്ന വിശാലതയുള്ള ഭരണകൂടമാണ്.
എല്ലാവര്‍ക്കും ഇവിടെ വരാനും അവരുടെ മതം അനുഷ്ഠിക്കാനും ജോലി ചെയ്യാനും അതില്‍ നിന്ന് കിട്ടുന്ന പണം സ്വന്തം രാജ്യത്തേക്ക് അയക്കാനും സ്വാതന്ത്ര്യമുണ്ട്. ഗള്‍ഫിലെ കരുണയുള്ള ഭരണകര്‍ത്താക്കളെ ദൈവം അനുഗ്രഹിക്കട്ടെ. ഇവിടെ എല്ലാ മതസ്ഥരും ഒരുപോലെയാണ്. ജോലിചെയ്യാനും ജീവിക്കാനും വിശാലസാഹചര്യം ചെയ്യുന്ന ഭരണകര്‍ത്താക്കളാണ് ഇവിടെയുള്ളതെന്ന് യൂസഫലി പറയുന്നു.
ഇവിടെ അമ്പലവും ക്രിസ്ത്യന്‍ പള്ളിയും മുസ്ലിം പള്ളിയുമെല്ലാമുണ്ട്. സഹിഷ്ണുതയ്ക്ക് മന്ത്രിയുണ്ട്. 14 ഏക്കറില്‍ അബൂദബിയില്‍ വിശാലമായ ഹൈന്ദവ ക്ഷേത്രം നിര്‍മാണം പുരോഗമിക്കുന്നു. എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും പള്ളികളുണ്ട്. ഒരു പള്ളിയുടെ പേര് തന്നെ മസ്ജിദ് മറിയം ഉമ്മു ഈസ എന്നാണ്.
മതസൗഹാര്‍ദത്തിന് ഗള്‍ഫ് പ്രസിദ്ധമാണ്. വിശാല കാഴ്ചപ്പാടുള്ള മതമാണ് ഇസ്ലാം. അന്യമതസ്തരെയും അന്യ മതത്തെയും സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം.സ്നേഹത്തിന്‍റെയും സൗഹാര്‍ദത്തിന്‍റെയും ആത്മശുദ്ധിയുടെയും പാവപ്പെട്ടവരുടെ വിഷമതകള്‍ മനസിലാക്കാനും കഴിയുന്ന മാസത്തില്‍ ലോകത്തെമ്പാടുമുള്ള സഹോദരി സഹോദരന്‍മാര്‍ക്കും ഈദ് ആശംസകള്‍ നേരുന്നുവെന്നാണ് യൂസുഫലി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ പ്രവാസികൾക്ക് ഊർജ്ജം പകരുന്നതാണ്
അതേസമയം സൗദി അറേബ്യയുടെ ദേശീയ ജീവകാരുണ്യ പദ്ധതിയായ 'ഇഹ്സാന്‍' ചാരിറ്റിക്ക് 10 ലക്ഷം റിയാല്‍ യൂസുഫ് അലി സംഭാവന നൽകിയ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബുദ്ധമൂട്ടനുഭവിക്കുന്ന വിവിധ രാജ്യങ്ങളിലെയടക്കം ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അതോറിറ്റി വികസിപ്പിച്ച ഇഹ്സാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴിയാണ് സംഭാവന നല്‍കിയത്. ഈ വിവരം ഇഹ്സാന്‍ അധികൃതര്‍ ഔദ്യോഗിക ട്വീറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് വെളിപ്പെടുത്തിയത്. ഇത്തരമൊരു ജീവകാരുണ്യ സംരംഭവുമായി കൈകോര്‍ത്തതില്‍ അധികൃതര്‍ അദ്ദേഹത്തിന് നന്ദി അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























