ഒമാനില്‍ പൊടിക്കാറ്റിന് സാധ്യത, തുറസ്സായ സ്ഥലങ്ങളില്‍ പൊടിപടലങ്ങള്‍ ഉയരാന്‍ ഇടയുണ്ട്, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...!!

ഗൾഫ് മേഖലയിൽ പൊടിക്കാറ്റിനുള്ള സാധ്യത മുന്നറിയിപ്പുകൾ ദിനംപ്രതി ഏറിവരികയാണ്.അടുത്തിടെയായി നിരവധി മുന്നറിയിപ്പുകളാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിടുത്തത്.അടിക്കടിയുള്ള കാലാവസ്ഥ വ്യതിയാനം രൂക്ഷമാകുകയാണ് ഗൾഫ് മേഖലകളിൽ.
നിലവിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരരിക്കുന്നത് ഒമാനിലാണ് രാജ്യത്തെ ചില ഭാഗങ്ങളിലാണ് പൊടിക്കാറ്റിന് സാധ്യതയുള്ളത്. തുറസ്സായ സ്ഥലങ്ങളില്‍ പൊടിപടലങ്ങള്‍ ഉയരാന്‍ ഇടയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ പ്രത്യേകം അറിയിപ്പിൽ പറയുന്നു.
അതേസമയം, വെള്ളിയാഴ്ച മിക്ക ഗവര്‍ണറേറ്റുകളിലും തെളിഞ്ഞ ആകാശമായിരുന്നു. അറബിക്കടലിന്റെ തീരപ്രദേശങ്ങളില്‍ മൂടല്‍ മഞ്ഞിന് സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. തുറസ്സായ സ്ഥലങ്ങളില്‍ പൊടി ഉയരാന്‍ സാധ്യതയുണ്ട്. ഇത് ദൂരക്കാഴ്ച കുറയ്ക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ യുഎഇയുടെ വിവിധ മേഖലകളിൽ ദൂരക്കാഴ്ച കുറച്ച് പൊടിക്കാറ്റ് അനുഭവപ്പെടുകയുണ്ടായി. ചിലയിടങ്ങളിൽ ദൂരക്കാഴ്ച 2,000 മീറ്ററിൽ താഴെവരെ എത്തിയിരുന്നു. അബുദാബി അൽ ദഫ്ര, മദീനത്ത് സായിദ്, അൽഐൻ, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ പൊടിക്കാറ്റ് അനുഭപ്പെട്ടത്.
കാൽനടയാത്രക്കാർക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. പൊടിക്കാറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നതിനാൽ ആസ്മ, അലർജിയുള്ളവർ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധരുടെ അറിയിപ്പ്. മണൽത്തരികൾ ശ്വാസനാളത്തിൽ എത്തിയാൽ ആസ്മയുള്ളവരുടെ രോഗം കൂടും.
പൊടിപടലങ്ങൾ കണ്ണിനും കടുത്ത ആഘാതമുണ്ടാക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ സ്വയം ചികിത്സ നടത്താതെ വൈദ്യസഹായം തേടണം. പുറത്തിറങ്ങുമ്പോൾ ശരീരം മറയ്ക്കുന്ന കട്ടികുറഞ്ഞ കോട്ടൺ വസ്ത്രങ്ങളാണ് നല്ലത്. എത്ര അടച്ചിട്ടാലും വീടിനുള്ളിൽ പൊടിപടലങ്ങൾ കയറുമെന്നതിനാൽ പൊടിപിടിക്കാൻ സാധ്യതയുള്ള കളിപ്പാട്ടങ്ങളും മറ്റും കുട്ടികൾക്ക് നൽകുന്നത് ഒഴിവാക്കണം.
https://www.facebook.com/Malayalivartha


























