ശബരിമല വിഷയത്തിൽ വെള്ളിത്തിരയിലെ നടനായി മോഹൻലാൽ, ചിരിയോടെ മാധ്യമപ്രവർത്തകരും
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണം ആരാഞ്ഞ മധ്യപ്രവർത്തകർക്കു മുൻപിൽ ഒരുനിമിഷം മോഹൻലാൽ വെള്ളിത്തിരയിലെ നടനായി . ചിരിച്ചു കണ്ണുരുട്ടി അടിവാങ്ങുമെന്നു തമാശരൂപേണ കയ്യോങ്ങി മാധ്യമ പ്രവർത്തകരിൽ ചിരി പടർത്തി രക്ഷപ്പെട്ടു.
താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടിവ് യോഗം കൊച്ചിയിൽ ചേരുമെന്നും പ്രളയ ബാധിതരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായി അമ്മയുടെ നേതൃത്വത്തില്‍ സ്‌റ്റേജ് ഷോ ഒരുങ്ങുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു. അഞ്ച് കോടി സ്വരൂപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിലീപ് വിഷയവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. ഇത് സംബന്ധിച്ച് വിമെന്‍ ഇന്‍ സിനിമാ കളക്‌ടീവ് നല്‍കിയ കത്തും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.
കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെക്കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ നേരത്തെ മോഹന്‍ലാല്‍ പരിഹസിച്ചത് ഏറെ വിവാദമായിരുന്നു. കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെക്കുറിച്ച് എന്താണ് അഭിപ്രായമെന്നായിരുന്നു അന്ന് മധ്യപ്രവർത്തകർ ചോദിച്ചത്. നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യം ചോദിക്കാന്‍, എന്ന് പറഞ്ഞു അന്ന് മോഹൻലാൽ ചൂടായത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. പിന്നീട മോഹൻലാൽ ഫെയ്സ്ബുക്കിലൂടെ ഇതിനു ക്ഷമ ചോദിക്കുകയും ചെയ്തു.
വീണ്ടും എന്നെ വെട്ടിലാക്കാനുള്ള പരിപാടിയാണല്ലേ...എന്ന് ധ്വനിപ്പിക്കുന്ന കുസൃതി ചിരിയോടെ ഇത്തവണ മോഹൻലാൽ സമർത്ഥമായി ഒഴിഞ്ഞു മാറുകയാണുണ്ടായത്
https://www.facebook.com/Malayalivartha