പരസ്പരം അത്രമേൽ സ്നേഹിച്ചിരുന്നതിനാൽ കാൻസർ ഒരാളെ കൊണ്ടുപോകുമെന്ന് ഉറപ്പായപ്പോൾ ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ചു, അവസാന നിമിഷം കൈകള്‍ കോര്‍ത്തുപിടിച്ചു, മരിക്കും മുമ്പ് സ്നേഹത്തോടെ തന്റെ ഭര്‍ത്താവിന്റെ നെറ്റിയില്‍ ചുംബിച്ചു. ശേഷം പുതപ്പിച്ചു. ആ സമയംഭർത്താവ് ഭാര്യയ്ക്ക് ശുഭരാത്രി ആശംസിച്ചു...ഒരിക്കലും പിരിയരുതെന്ന ദൃഢനിശ്ചയത്തോടെ കൈകൾ ചേർത്തു പിടിച്ചു മരിക്കാൻ തയ്യാറായി കിടന്നു ... എന്നാൽ സംഭവിച്ചത് ...
പരസ്പരം ഒരുപാട് സ്നേഹിച്ചിരുന്നവരായിരുന്നു എണ്‍പത്തൊന്നുകാരനായ ഡേവിസും ഭാര്യ മാവിസും ..എൺപതാം വയസ്സിലാണ് ഡേവിസിന് കുടലിൽ കാൻസർ ബാധിക്കുന്നത്.. കാന്‍സറിന്റെ അവസാന ഘട്ടത്തില്‍ എത്തിയതോടെ വേദന സഹിക്കാൻ പറ്റാതായി . അതോടെ ജീവിതം എങ്ങനെയെങ്കിലും അവസാനിപ്പിച്ചാൽ മതിയെന്നായി ഡേവിസിന്. എന്നാൽ ഭര്‍ത്താവില്ലാത്ത ജീവിതത്തെക്കുറിച്ച് മാവിസിന് ചിന്തിക്കാന്‍ കൂടി കഴിയില്ലായിരുന്നു. അതുകൊണ്ട് രണ്ടായാലും ഉറച്ച ഒരു തീരുമാനമെടുത്തു... ഒരുമിച്ചു മരിക്കുക..
2018 ഫെബ്രുവരിയില്‍ കോക്ക്‌റ്റയിലിൽ വിഷം കലര്‍ത്തി ഇരുവരും കഴിച്ചു. മരിക്കും മുമ്പ് മാവിസ് തന്റെ ഭര്‍ത്താവിന്റെ നെറ്റിയില്‍ സ്നേഹത്തോടെ അന്ത്യ ചുംബനം അർപ്പിച്ചു . ഡേവിസാകട്ടെ തന്റെ ഭാര്യയ്ക്ക് ശുഭരാത്രി ആശംസിച്ചു...മരണം ഉറപ്പിക്ക്യൂ കൈകൾ കോർത്തു പിടിച്ചു രണ്ടാളും കിടന്നു..
പക്ഷെ വിധി അവർക്ക് എതിരായിരുന്നു എന്ന് വേണമെങ്കിൽ പറയാം .. രണ്ടുപേരെയും വീട്ടിൽ അവശനിലയില്‍ കണ്ടെത്തിയവർ ഉടനെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..ആശുപത്രിയിലും കൈകൾ പരസ്പരം കോർത്തു പിടിച്ചതാണ് ഇരുവരും കിടന്നത് ..എന്നാൽ മരണം ഡേവിസിനെ മാത്രം കൊണ്ടുപോയി..
ആശുപത്രിയിലെത്തി 20 മിനിട്ടിനുള്ളിൽ ഡേവിസിന്റെ മരണം സംഭവിച്ചു.
പക്ഷെ മാവിസിനോട് ദൈവം കരുണ കാട്ടിയില്ല..ഒപ്പം നീതികൂടവും ... മരണക്കിടക്കയിൽ നിന്ന് രക്ഷപ്പെട്ട മാവിസിനെ ഉടനെ പോലീസ് അറസ്റ്റ് ചെയ്തു. ഡേവിസിന്റെ മരണത്തിന്റെ കുറ്റമാരോപിച്ചാണ് മാവിസിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇതിനെ തുടർന്നാണ് ഇരുവരുടെയും മകള്‍ ജോയി മുന്‍സ് തന്റെ മാതാപിതാക്കളുടെ അവസാന ചിത്രം പുറത്തുവിട്ടത് . തങ്ങളുടെ 80 വയസുള്ള അമ്മ പിതാവിനെ കൊലപ്പെടുത്തുമെന്ന് എങ്ങനെ വിശ്വസിക്കാന്‍ കഴിയും എന്നാണ് ചിത്രം ചിത്രം പങ്കുവച്ചുകൊണ്ട് മുന്‍സ് ചോദിച്ചത്.... ഡേവിസ് മരിക്കുന്നതിന് 20 മിനിറ്റ് മുൻപിൽ ഇട്ട ഫോട്ടോയിലും രണ്ടുപേരുടെയും കൈകൾ കോർത്തിരുന്നിരുന്നു..എന്നിട്ടും അമ്മയെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു എന്ന് മകൾ തേങ്ങുന്നു
ഇവിടുത്തെ നിയമങ്ങള്‍ മാറേണ്ടതുണ്ടെന്നും ചിത്രം കാണിച്ച് മുന്‍സ് പറഞ്ഞു... പിതാവിനൊപ്പം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനാണ് തന്റെ അമ്മയുടെ നേരെ കൊലക്കുറ്റം ചുമത്തിയത് എന്ന ഇവര്‍ പറയുന്നു. ഭര്‍ത്താവ് മരിച്ച് 30 മണിക്കൂറിനുള്ളില്‍ മാവിസിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തങ്ങള്‍ ഈ ചിത്രം ഇപ്പോള്‍ പുറത്തുവിടുന്നത് മരിക്കും മുമ്പ് മാതാപിതാക്കള്‍ എത്ര സ്‌നേഹത്തിലായിരുന്നു എന്ന് ലോകം അറിയാന്‍ വേണ്ടിയാണെന്നും മുന്‍സ് പറയുന്നു.
https://www.facebook.com/Malayalivartha