ആണായി മാറിയിട്ടും ഗർഭം ധരിക്കാനുള്ള സാധ്യത ഉണ്ടായിരുന്നു; ഞാൻ അതിന് ഒരുമ്പെട്ടിരുന്നെങ്കിൽ നടക്കുന്നത് മറ്റൊന്നായിരുന്നു: ദുഷ്കരം എന്ന് വൈദ്യശാസ്ത്രം വിധിയെഴുതുമ്പോഴും സ്വന്തം രക്തത്തിൽ ഒരു കുഞ്ഞെന്ന സ്വപ്നവുമായി നടക്കുന്ന ഇഷാനും, സൂര്യയും
ദുഷ്കരം എന്ന് വൈദ്യശാസ്ത്രം വിധിയെഴുതുമ്പോഴും സ്വന്തം രക്തത്തിൽ ഒരു കുഞ്ഞെന്ന സ്വപ്നവുമായി കഴിയുകയാണ് കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ദമ്പതികളായ സൂര്യയും, ഇഷാനും. എനിക്ക് ഗർഭം ധരിക്കാനുള്ള സാധ്യത മുമ്പുണ്ടായിരുന്നു. ആണായി മാറിയിട്ടും ഞാൻ ഗർഭം ധരിക്കാൻ ഒരുമ്പെട്ടിരുന്നെങ്കിൽ സമൂഹത്തിന് ഞങ്ങളോടുള്ള അവഗണനകൾ പിന്നെയും കൂടുകയേ ഉള്ളൂവെന്ന് ഇഷാൻ പറയുന്നു. എന്നെ ശിഖണ്ഡിയെന്ന് വിളിക്കുന്നവർ പൂർവാധികം ശക്തിയോടെ വീണ്ടും രംഗത്തിറങ്ങും.
എന്നെ ശിഖണ്ഡിയെന്നും സൂര്യയെ ഹിജഡയെന്നും അഭിസംബോധന ചെയ്യുന്ന സമൂഹത്തിനിടയില്‍ എങ്ങനെയാണ് ഞാനത് ചെയ്യുന്നതെന്ന് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ ഇഷാൻ ചോദിക്കുന്നു. ‘ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു വർഷമായി. എല്ലാ അർഥത്തിലും ഭർത്താവെന്ന പിന്തുണ ഇഷാൻ എനിക്ക് നൽകുന്നുണ്ട്. പക്ഷേ, പല വീടുകളിലെയും പോലെ ഭർത്താവ് ഉടമ, ഭാര്യ അടിമ എന്ന രീതി ഞങ്ങൾക്കിടയിൽ ഇല്ല. എല്ലാ ജോലികളും ഞങ്ങൾ പങ്കിട്ടാണ് ചെയ്യുന്നതെന്ന് സൂര്യയും പറയുന്നു.
വീട്ടിൽ ഞങ്ങൾ രണ്ടു പേരും അത്യാവശ്യം ടോം ആൻഡ് ജെറിയാണ്. തല്ലു കൂടലിനൊന്നും ഒരു കുറവുമില്ല. അതൊക്കെ എല്ലാ കുടുംബങ്ങളിലും ഉള്ളതു പോലെ ഞങ്ങളുടെ വീട്ടിലുമുണ്ട്. ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഞങ്ങൾ ഒരുപോലെ പറഞ്ഞു തുടങ്ങിയതാണ് ഒരു കുഞ്ഞെന്ന സ്വപ്നം. എന്തൊക്കെ പ്രതിബന്ധം ഉണ്ടായാലും ഞങ്ങൾക്ക് അവിടെ എത്താൻ കഴിയും. കാരണം വെറുതെ ആഗ്രഹിച്ചു മറക്കുന്നവരല്ല ഞങ്ങൾ. അതിനു തെളിവു ഞങ്ങളുടെ ജീവിതം തന്നെയാണെന്ന് സൂര്യയും ഇഷാനും ഒരേ സ്വരത്തിൽ പറയുന്നു.
https://www.facebook.com/Malayalivartha