ആദ്യം നിങ്ങള്‍ ഡോക്യുമെന്ററി കാണു, എന്നിട്ട് വിവാദങ്ങളിലേക്കു പോകുവെന്ന് ഡല്‍ഹി ബലാംസംഗക്കേസിലെ പ്രതി മുകേഷ് സിങ്ങിനെ ഇന്റര്‍വ്യു ചെയ്ത ബിബിസി ലേഖിക ലെസ്‌ലി ഉഡ്‌വിന്‍
ആദ്യം നിങ്ങള്‍ ഡോക്യുമെന്ററി കാണു, എന്നിട്ട് വിവാദങ്ങളിലേക്കു പോകുന്നതാണ് നല്ലതെന്ന് ഡല്‍ഹി ബലാംസംഗക്കേസിലെ പ്രതി മുഖേഷ് സിങിനെ ഇന്റര്‍വ്യു ചെയ്ത ബിബിസി ലേഖിക ലെസ്‌ലി ഉഡ്‌വിന്‍. ഇപ്പോള്‍ ഇത്തരത്തിലൊരു വിവാദം അനാവശ്യമാണ്. ആദ്യം നിങ്ങള്‍ ഡോക്യുമെന്ററി കാണൂ, അതിനുശേഷം വിലയിരുത്തലുകള്‍ നടത്താം. ജയിലധികൃതരെ വിഡിയോ കാണിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ വിമല മെഹ്‌റയാണ് തനിക്ക് മുകേഷ് സിങ്ങുമായുള്ള അഭിമുഖത്തിന് അനുമതി നല്‍കിയതെന്ന് നിര്‍ഭയയുടെ ഡോക്യുമെന്ററി ചെയ്ത ബ്രിട്ടീഷ് സംവിധായിക ലെസ്‌ലി ഉഡ്‌വിന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചായിരുന്നു അഭിമുഖം അനുവദിച്ചത്. 2013 മെയിലാണ് അനുവാദത്തിനായി താന്‍ അവരെ സമീപിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ അനുവാദം ലഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുവാദവും ജയിലില്‍ നിന്നുള്ള അനുവാദം ഒരുമിച്ചാണ് ലഭിച്ചത്. 2013 ഒക്‌ടോബര്‍ എട്ടു മുതല്‍ 10 വരെയുള്ള ദിവസങ്ങളിലാണ് മുഖേഷുമായുള്ള അഭിമുഖം ചിത്രീകരിച്ചത്.
കേസില്‍ പ്രതികളായ എല്ലാവരുടെയും മാതാപിതാക്കളുമായി തങ്ങള്‍ സംസാരിച്ചിരുന്നു. മുകേഷ് സിങ്ങിന്റെ അമ്മയോടും സംസാരിച്ചു. തങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച്, അവരുടെ നിര്‍ദേശ പ്രകാരമാണ് മുകേഷ് അഭിമുഖത്തിന് തയാറായത്. 2013ലായിരുന്നു അതെന്നും ലെസ്‌ലി പറഞ്ഞു. അയാള്‍ ഒരു റോബോര്‍ട്ടിനെപ്പോലെയാണ്. ചെയ്ത തെറ്റിനോട് പശ്ചാത്താപമുണ്ടോ എന്നറിയുന്നതിന് താന്‍ ഒരുപാട് ശ്രമിച്ചു. ആ പെണ്‍കുട്ടിക്ക് ഏല്‍ക്കേണ്ടിവന്ന എല്ലാ പീഡനങ്ങളെയും കുറിച്ച് സംസാരിച്ചു. എന്നിട്ടും അയാളില്‍ ഒരു ഭാവമാറ്റവും കണ്ടില്ല. നിര്‍വികാരനായി അയാള്‍ നോക്കിയിരിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
മാനഭംഗം ഉണ്ടാകുന്നതിനു കാരണക്കാര്‍ ആണുങ്ങളല്ല. രാത്രിയില്‍ പുറത്തിറങ്ങുന്ന പെണ്‍കുട്ടികളെയാണ് ഇക്കാര്യത്തില്‍ പറയേണ്ടത്, മാനഭംഗപ്പെടുത്തുമ്‌ബോള്‍ അവര്‍ കുതറിമാറാന്‍ ശ്രമിക്കരുത്. മിണ്ടാതെ കിടന്നു സഹകരിച്ചാല്‍ മതിയായിരുന്നു. ഒരു കൈ മാത്രമടിച്ചാല്‍ ശബ്ദമുണ്ടാകില്ല. മാന്യയായ പെണ്‍കുട്ടി രാത്രി ഒന്‍പതുമണിക്കു ചുറ്റിക്കറങ്ങില്ല. ആണുങ്ങളെക്കാള്‍ പെണ്‍കുട്ടികളാണ് മാനഭംഗത്തിന് ഉത്തരവാദികളെന്നായിരുന്നു മുകേഷ് അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha