കുഞ്ഞിന്റെ വയറ്റിൽ വെള്ളവും ചെളിയും കാണുന്നുണ്ട്... ശരീരത്തിൽ മർദ്ദനത്തിന്റെ യാതൊരു വിധ പാടുകളും കാണാനില്ല; അപ്പോൾ ചതിച്ചത് റീനയോ? 'ഡയറ്റം ടെസ്റ്റിലൂടെ എല്ലാം വ്യക്തമാകും... ആ തെളിവുകളിൽ ഒളിച്ചിരിക്കുന്നത്...
കേരളം ആശങ്കയോടെ നോക്കിയ കേസാണ് ദേവനന്ദ എന്ന കുട്ടിയുടെ മരണം. മുങ്ങി മരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ പറയുമ്പോഴും കുഞ്ഞിന്റെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല. ഇപ്പോൾ ഉയരുന്ന ചില സംശയങ്ങൾക്ക് ദുരൂഹതകൾക്ക് മറുപടിയുമായി എത്തുകയാണ് പ്രശസ്ത ക്രിമിനോളിജിസ്റ് ജെയിംസ് വടക്കാഞ്ചേരി.
ജെയിംസ് വടക്കാഞ്ചേരിയുടെ വാക്കുകളിലൂടെ...
പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ ആ ഫോറൻസിക് വിദഗ്‌ദ്ധർ ഒരേ ശബ്ദത്തിൽ പറഞ്ഞത് ഇത് മുങ്ങിമരണമാണെന്നായിരുന്നു. ഈ കുഞ്ഞിന്റെ വയറ്റിൽ വെള്ളവും ചെളിയും കാണുന്നുണ്ട്. ശരീരത്തിൽ മർദ്ദനത്തിന്റെയോ യാതൊരു വിധ പാടുകളും കാണാനില്ല. ഇങ്ങനെ വ്യക്തമായ ഒരു മറുപടിയും തരാതെയായിരുന്നു ആ ഡോക്ടർമാരുടെ അഭിപ്രായം. അതേസമയം ഈ കുട്ടി മരിച്ച സ്ഥലമാണ് ദുരൂഹത വർധ്ധിപ്പിക്കുന്നത്. അതായത് ദേവനന്ദ മുങ്ങിയ കൃത്യമായ സ്ഥലത്തിന്റെ ഒരു വിവരം നമുക്ക് കിട്ടിയിട്ടില്ല. അത് കിട്ടാത്തതിന് കാരണം പോലീസ് നായ അങ്ങോട്ടും,ഇങ്ങോട്ടുമൊക്കെ നടന്നതാണ്. ഈ പോലീസ് നായയ്ക്ക് പരിമിതികൾ ഉണ്ട്. ഈ കുട്ടി തലേദിവസം ഡാൻസിന് ഇട്ട ഡ്രസ്സ് മണപ്പിച്ച് കാണിച്ചാൽ നായ ഓടുന്ന സ്ഥലം കൃത്യതയുണ്ടാകില്ല. എന്നാൽ കുറ്റകൃത്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും സാധനങ്ങൾ മണപ്പിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ഇവിടെ അതല്ല സംഭവിച്ചത്. കൂടാതെ പട്ടിയുടെ മൂക്ക് എത്രത്തോളം ശെരിയാണെന്നും നമുക്ക് അറിയാൻ സാധിക്കില്ല. ജലദോഷമോ അങ്ങനെ എന്തെങ്കിലും പ്രശനങ്ങൾ ഉണ്ടായാലും പട്ടിയ്ക്ക് കൃത്യമായി കണ്ടുപിടിക്കാൻ സാധിക്കില്ല. അതുകൊണ്ട് റീന കണ്ടുപിടിച്ചെന്ന് പറയുന്നതൊക്കെ അവിടെ നിൽക്കട്ടെ. ഇവിടെ നമുക്കറിയേണ്ടത് കുട്ടിയെവിടെയാണ് മുങ്ങിയതെന്നാണ്. അതറിയാൻ ഒരു ടെസ്റ്റുണ്ട്. അതാണ് 'ഡയറ്റം ടെസ്റ്റ്' . കുട്ടിയുടെ വയറ്റിൽ നിന്നും വെള്ളവും ചെളിയും കിട്ടിയുണ്ട്. അപ്പോൾ ഇത്തിക്കരയാറ്റിൽ കുഞ്ഞിന്റെ മൃതദേഹം കിടന്ന സ്ഥലത്തെ വെള്ളം അൽപ്പം എടുത്ത് പിന്നെ കുഞ്ഞു മുങ്ങി എന്ന് സംശയിക്കുന്ന സ്ഥലത്തെ വെള്ളവും എടുത്ത് പരിശോധിച്ചാൽ കുഞ്ഞിന്റെ വയറ്റിലെ വെള്ളവും ചെളിയും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടോ എന്നറിയാൻ ഈ ടെസ്റ്റിലൂട സാധിക്കും. കൂടാതെ ഒരു കുട്ടി വെള്ളത്തിൽ മുങ്ങി മരിച്ച് കഴിഞ്ഞാൽ അയാളുടെ മൃതദേഹം 12 മണിക്കൂറിനിടയിൽ പൊങ്ങിവരും. അങ്ങനെ വന്ന കഴിഞ്ഞാൽ വെള്ളത്തിന്റെ ഒഴുക്ക് അനുസരിച്ച് മൃതദേഹം ഒഴുകിപ്പോകും. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ഡയറ്റം ടെസ്റ്റ് ചെയ്യണം. ആ ടെസ്റ്റ് ചെയ്താൽ സ്ഥലം നിശ്ചയിക്കാൻ സാധിക്കും, അത് കഴിഞ്ഞ് ഡെമോനിസ്ട്രേറ്റ് ടെസ്റ്റിലൂടെ മൃതദേഹത്തിന്റെ ഒഴുക്ക് കണ്ടെത്താൻ സാധിക്കും. ഒരു മനഃശാസ്ത്രജ്ഞന്റെ സഹായം കൂടെ കിട്ടിയാൽ കുഞ്ഞിന്റെ മരണത്തിന് കൃത്യമായ മറുപടി കണ്ടെത്താൻ സാധിക്കും.
https://www.facebook.com/Malayalivartha