ഒരു മീറ്ററിന്റെ പത്തുലക്ഷത്തിൽ ഒന്ന് വലിപ്പമില്ലാത്ത കൊറോണാ വൈറസ് എന്ന സൂക്ഷ്മാണു ഭൂതലത്തെ ആകെ ഇന്ന് കീഴടക്കിയിരിക്കുന്ന അവസ്ഥയാണ്. നിരവധി രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയിൽ അതുണ്ടാക്കാൻ പോകുന്ന ആഘാതത്തിൽ നിന്ന് മോചനം കിട്ടണം എങ്കിൽ ഇനിയും വർഷങ്ങളെടുത്തേക്കും. ... ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ തുടരുകയാണ്... ഈ മഹാദുരന്തത്തിന് പിന്നിൽ പ്രവർത്തിച്ചത് മനുഷ്യർ തന്നെയോ?...
കറുത്ത മരണമെന്ന് വിളിക്കപ്പെട്ടിരുന്ന പ്ളേഗിന് ശേഷം കൊവിഡ് ലോകത്തെ കാര്‍ന്നുതിന്നുന്ന മരണമായി കാഹളമൂതുകയാണ് കൊവിഡ് 19 ..ഭൂഖണ്ഡാന്തരകണക്കുകള്‍ നോക്കിയാൽ കൊറോണ കനത്ത പ്രഹരമേല്‍പ്പിച്ചത് യൂറോപ്പിലാണ് ...ഇറ്റലിയിലാണ് ആദ്യം കോറോണ മരണത്തിന്റെ നിഴൽ വീഴ്ത്തിയത് ..പിന്നീട് സ്പെയിനിനെ അതിന്റെ നഖമുനകളിലാഴ്ത്തി. ഫ്രാന്‍സിനെയും ബ്രിട്ടണെയും കടന്നാക്രമിച്ചു..പതുക്കെ പതുക്കെ ലോകം മുഴുവൻ മരണത്തിന്റെ നിഴൽ വിതച്ച് ആ മഹാമാരി എത്തിക്കഴിഞ്ഞു
പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിലെ ജനസംഖ്യയുടെ മൂന്നിലൊന്നിനെയും ഇല്ലാതാക്കിയാണ് പ്ലേഗ് തന്റെ ഭീകരത വെളിപ്പെടുത്തിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ചൈനയിൽ പലയിടത്തും ജപ്പാൻസൈന്യം പ്ലേഗ് പരത്തുന്ന ചെള്ളുകളെ എലികളിലൂടെ എത്തിച്ചിരുന്നു. ശീതയുദ്ധകാലത്ത് ആകാശത്തിലൂടെ പ്ലേഗ് ബാക്ടീരിയകളെ അമേരിക്കയും സോവിയറ്റ് യൂണിയനും പരസ്പരം പ്രയോഗിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
1990ൽ ഏഷ്യയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലെത്തിച്ച മൃഗങ്ങൾ വഴി അമേരിക്കയിലും പ്ലേഗ് പരന്നു. ഇതിനും പതിനാലാം നൂറ്റാണ്ടിലുണ്ടായ കറുത്ത മഹാമാരിക്കും കാരണമായത് ബ്യൂബോണിക് എന്നയിനം പ്ലേഗ് ബാക്ടീരിയയാണ്. 1994ൽ ഇന്ത്യയിൽ ഗുജറാത്തിലും ദൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലും പ്ലേഗ് പൊട്ടിപ്പുറപ്പെട്ടിരുന്നു
ലോകത്തുനിന്ന് മറഞ്ഞുപോയതെന്നു കരുതുന്ന പല മാരകരോഗങ്ങളുടെയും അണുക്കൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന മുന്നറിയിപ്പ് ഡബ്ല്യുഎച്ച്ഒ തന്നെ പുറത്തുവിട്ടിട്ടുണ്ട് . നിലവിൽ ഇവയ്ക്ക് മിക്കതിനും എതിരെ ആന്റിബയോട്ടിക്കുകളുണ്ട്. പക്ഷേ ആ മരുന്നിനെയും പ്രതിരോധിക്കാൻ കഴിവുള്ള ബാക്ടീരിയങ്ങളെയും വൈറസുകളെയും ആർക്കുവേണമെങ്കിലും എളുപ്പത്തിൽ തയാറാക്കാനാകുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. മാത്രവുമല്ല അത്തരം രോഗാണുക്കളെ ജൈവായുധങ്ങളായി പ്രയോഗിക്കാനുള്ള സാധ്യതകൾക്കെതിരെ കരുതിരിയിക്കണമെന്നും റിപ്പോർട്ട് മുന്നറിയിപ്പു നൽകുമ്പോൾ ശാസ്ത്രം മനുഷ്യരാശിയുടെ അന്തകനായി മാറുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിച്ചേരുന്നത്
2001ൽ ആന്ത്രാക്സ് അണുക്കൾ നിറഞ്ഞ പൊടി കവറിലാക്കി യുഎസിൽ പല ഉന്നതർക്കും അയച്ചുകിട്ടിയ സാഹചര്യത്തിൽ ആരംഭിച്ചതാണ് ഇത്തരം ജൈവായുധങ്ങൾക്കെതിരെയുള്ള ഗവേഷണം. അന്ന് യുഎസ് പ്രതിരോധ വകുപ്പിന്റെ നിർദേശപ്രകാരം ഒരുകൂട്ടം ഗവേഷകരെ ഇത്തരം ജൈവായുധങ്ങളെപ്പറ്റി പഠിക്കാനായി നിയോഗിച്ചിരുന്നു. അക്കൂട്ടത്തിൽ ഉൾപ്പെട്ട യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് മെഡിക്കൽ ബ്രാഞ്ചിലെ പ്രഫസർ ഡോ.അശോക് ചോപ്ര നടത്തിയ വെളിപ്പെടുത്തൽ നിർണായകമാണ് .. മൈക്രോബയോളജി ആൻഡ് ഇമ്മ്യുണോളജി പ്രഫസറായ ഇദ്ദേഹം പ്ലേഗ് പരത്തുന്ന യെഴ്സീനിയ പെസ്ടിസ് (Yersenia pestis ) എന്ന ബാക്ടീരിയയെപ്പറ്റി 2002 മുതൽ പഠിക്കുകയായിരുന്നു.
15 വർഷത്തെ ഗവേഷണത്തിനു ശേഷം പ്ലേഗിനെതിരെയുള്ള മൂന്നു തരം വാക്സിൻ വികസിപ്പിച്ചെടുത്തതുമായി ബന്ധപ്പെട്ട് നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഭൂമിയിൽ നിന്നില്ലാതാക്കിയെന്നു നാം വിശ്വസിക്കുന്ന അണുക്കളെ തിരികെ കൊണ്ടുവരാൻ ഭീകരസംഘടനകൾക്ക് വലിയ ബുദ്ധിമുട്ടൊന്നുമില്ലെന്ന് അദ്ദേഹം വിശദീകരിക്കുന്നത്.
ഇന്ത്യയിൽ ഉൾപ്പെടെ ലോകമെമ്പാടും കോടിക്കണക്കിനു മരണങ്ങൾക്ക് കാരണമായ ‘കറുത്ത മഹാമാരി’ എന്നറിയപ്പെടുന്ന പ്ലേഗ് തന്നെയാണ് ഇക്കൂട്ടത്തിൽ ഭീകരർക്ക് ഏറെ പ്രിയപ്പെട്ടതും. നിലവിൽ പ്ലേഗിനെതിരെ മരുന്നുണ്ട്. പക്ഷേ ആന്റിബയോട്ടിക് റെസിസ്റ്റന്റ് ആയ യെഴ്സീനിയ പെസ്ടിസ് ബാക്ടീരിയങ്ങളെ തയാറാക്കിയെടുക്കാൻ ആധുനിക സംവിധാനങ്ങൾ പോലും വേണ്ടെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. ലോകത്ത് ഏറ്റവുമധികം ഭയക്കേണ്ട പകർച്ചവ്യാധികളുടെ പട്ടിക തയാറാക്കിയപ്പോൾ ഡബ്ല്യുഎച്ച്ഒയും ആദ്യസ്ഥാനം നൽകിയത് പ്ലേഗിനാണ്. ആന്ത്രാക്സ്, എബോള, വസൂരി തുടങ്ങിയവാണ് തൊട്ടുപുറകെയുള്ളത്.
കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട ജനുവരി മുതൽ പ്രകൃതിയിൽനിന്നുണ്ടായ വൈറസ് അല്ല ഇതെന്നും മനുഷ്യനിർമിതം ആണെന്നും ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്നുണ്ട് ..ചൈനയാണു വൈറസിനെ സൃഷ്ടിച്ചതെന്ന സന്ദേശങ്ങൾ ഇന്റർനെറ്റിൽ നിറഞ്ഞു. ചൈനയിലെയും പശ്ചാത്യ രാജ്യങ്ങളിലെയും ശാസ്ത്രജ്ഞർ പലകുറി തെളിവുസഹിതം തള്ളിയിട്ടും ഈ അഭ്യൂഹം ഇപ്പോഴും പ്രചരിക്കുന്നുമുണ്ട്
ജൈവായുധ യുദ്ധവിദഗ്ധനും ഇസ്രയേൽ സൈനിക ഇന്റലിജൻസ് മുൻ ഓഫിസറുമായ ഡാനി ഷോഹത്തിന്റെ നിഗമനം കൂടി വന്നതോടെ പ്രചാരണം പൊടിപൊടിച്ചു. വുഹാനിലെ അത്യാധുനിക ലാബ് ചൈനയുടെ രഹസ്യ ജൈവായുദ്ധ പദ്ധതിയുടെ ഭാഗമാണെന്നാണു ഡാനി അവകാശപ്പെട്ടത്. എന്നാൽ, ആരോപണം ശരിവയ്ക്കുന്ന തെളിവുകളൊന്നും അദ്ദേഹം മുന്നോട്ടുവച്ചിട്ടില്ല .
ഒരു മീറ്ററിന്റെ പത്തുലക്ഷത്തിൽ ഒന്ന് വലിപ്പമില്ലാത്ത കൊറോണാ വൈറസ് എന്ന സൂക്ഷ്മാണു ഭൂതലത്തെ ആകെ ഇന്ന് കീഴടക്കിയിരിക്കുന്ന അവസ്ഥയാണ്. നിരവധി രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയിൽ അതുണ്ടാക്കാൻ പോകുന്ന ആഘാതത്തിൽ നിന്ന് മോചനം കിട്ടണം എങ്കിൽ ഇനിയും വർഷങ്ങളെടുത്തേക്കും. ... ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ തുടരുകയാണ്... ഈ മഹാദുരന്തത്തിന് പിന്നിൽ പ്രവർത്തിച്ചത് മനുഷ്യർ തന്നെയോ?...
https://www.facebook.com/Malayalivartha