Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

ബാല ഒരു റിയാലിറ്റി ഷോയില്‍ പോയി, അവിടെ കണ്ട മത്സരാര്‍ഥിയുമായി പ്രണയത്തിലായി, വിവാഹം ചെയ്തു... ഇങ്ങനെയായിരുന്നു ഞാന്‍ നല്‍കിയ അഭിമുഖങ്ങളില്‍ ബഹുഭൂരിപക്ഷവും ഒരുകാലത്ത് വന്നിരുന്നത്.. പക്ഷേ സത്യം അതല്ല! ഇനിയും നിശബ്ദനായിരിക്കാന്‍ എനിക്ക് കഴിയില്ല; വിവാഹമോചനത്തെ തുടര്‍ന്നുണ്ടായ പ്രയാസങ്ങളെപ്പറ്റി നടന്‍ ബാലയുടെ വെളിപ്പെടുത്തൽ

02 JULY 2020 02:31 PM IST
മലയാളി വാര്‍ത്ത

More Stories...

അനാചാരങ്ങൾക്കെതിരെ ഉയർന്ന ശബ്ദമായിരുന്നു മന്നത്തിന്റേത് ...സമുദായത്തിന്റെ വേലിക്കെട്ടുകൾക്കുള്ളിൽ ഒതുങ്ങാതെ, സാമൂഹിക ഐക്യത്തിനായി നിലകൊണ്ട കർമ്മയോഗി.. ഒരു നൂറ്റാണ്ട് മുമ്പ് സ്വന്തം വീട്ടിൽ ഇലയിട്ട് പുലയർക്ക് വിളമ്പി പന്തിഭോജനം നടത്തി സാമൂഹിക അദ്ദേഹം വിപ്ലവം സൃഷ്ടിച്ചു. അവർണ്ണർക്ക് ക്ഷേത്രപ്രവേശനം നൽകാനുള്ള വൈക്കം ഗുരുവായൂർ സത്യാഗ്രഹങ്ങളിലും സജീവമായി പങ്കെടുത്തു. അനാചാരങ്ങളും ആർഭാടങ്ങളും നിർത്തലാക്കി.

പുതുവർഷം വൻ ഭാഗ്യങ്ങളുമായി: ഈ 3 രാശിക്ക് ഇന്ന് തൊഴിൽ വിജയം

ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം, പ്രത്യേകിച്ച് ശിരോ രോഗങ്ങൾ വരാൻ ഇടയുള്ളതിനാൽ ജാഗ്രത പുലർത്തുന്നത്

ശത്രുവിനുമേൽ വിജയം, കോടതി കാര്യങ്ങളിൽ അനുകൂലമായ വിധി, ഭക്ഷണ സുഖം എന്നിവ അനുഭവപ്പെടാം. എന്നാൽ കുടുംബബന്ധുജനങ്ങളുമായി

സമൂഹത്തിൽ പേരും പ്രശസ്തിയും വർദ്ധിക്കുവാനും അർഹിക്കുന്ന പാരിതോഷികങ്ങൾ കരസ്ഥമാക്കുവാനും ഇന്ന് അവസരം ലഭിക്കും.

പ്രേക്ഷകരുടെ ഇഷ്ട താരമാണ് ബാല. ഗായികയായ അമൃത സുരേഷിനെയാണ് വിവാഹം ചെയ്തതെങ്കിലും ആ ബന്ധം അധികം നാൾ നീണ്ടു നിന്നില്ല ഏന് തന്നെ പറയാം. ഇപ്പോഴിതാ വിവാഹമോചനത്തെ തുടര്‍ന്നുണ്ടായ പ്രയാസങ്ങളെപ്പറ്റി തുറന്നു പറഞ്ഞ് നടന്‍ ബാല. മകളോടുള്ള കളങ്കമില്ലാത്ത സ്നേഹത്തിന്റെ പേരില്‍ താന്‍ കരുവാക്കപ്പെട്ടെന്നും താരം പറയുന്നു. ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

ബാലയുടെ വാക്കുകള്‍ ഇങ്ങനെ...

വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് ഏകദേശം അഞ്ച് വര്‍ഷത്തോളം നീണ്ടുപോയിരുന്നു. ആ സമയത്ത് എന്നെ വില്ലനാക്കി ചിത്രീകരിച്ച്‌ കുറച്ച്‌ പേര്‍ അഭിമുഖങ്ങള്‍ നല്‍കുകയുണ്ടായി. എന്നാല്‍ അതിനോടൊന്നും ഞാന്‍ പ്രതികരിക്കാന്‍ പോയില്ല. കുറച്ച്‌ വര്‍ഷങ്ങളായി സമൂഹമാധ്യമങ്ങളിലും ഞാന്‍ സജീവമായിരുന്നില്ല. ആളുകളില്‍ നിന്നെല്ലാം ഞാന്‍ അകന്നിരിക്കുകയായിരുന്നു. എന്നാല്‍ ഞാന്‍ നിശബ്ദനായിരിക്കുന്ന സമയം മുഴുവന്‍ എനിക്കെതിരെ അവര്‍ കരുക്കള്‍ നീക്കുകയായിരുന്നു. എനിക്കെതിരെയുള്ള ചില വാര്‍ത്തകള്‍ എന്റെ ചുറ്റിനുമുള്ളവരെയും വേദനിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഇനിയും നിശബ്ദനായിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

ഇന്ന് എനിക്കൊപ്പമുള്ള ആരാധകര്‍ എന്റെ സിനിമകള്‍ കണ്ടോ കഥാപാത്രങ്ങള്‍ കണ്ടോ വന്നവരല്ല. എന്റെ വ്യക്തിത്വം തിരിച്ചറിഞ്ഞ് എനിക്കൊപ്പം നില്‍ക്കുന്നവരാണ്. അതുകൊണ്ടുതന്നെ ചില വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ട് അവരെ വിഡ്ഢികളാക്കാമെന്ന് നിങ്ങള്‍ വിചാരിക്കേണ്ട. അതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ ഞാന്‍ തന്നെ നേരിട്ട് പറഞ്ഞത്.

ബാല ഒരു റിയാലിറ്റി ഷോയില്‍ പോയി, അവിടെ കണ്ട മത്സരാര്‍ഥിയുമായി പ്രണയത്തിലായി, വിവാഹം ചെയ്തു. ഇങ്ങനെയായിരുന്നു ഞാന്‍ നല്‍കിയ അഭിമുഖങ്ങളില്‍ ബഹുഭൂരിപക്ഷവും ഒരുകാലത്ത് വന്നിരുന്നത്. പക്ഷേ സത്യം അതല്ല. 15 അഭിമുഖങ്ങളില്‍ ഞാന്‍ തന്നെ തിരുത്തല്‍ നല്‍കി. എന്നാല്‍ അവിടംകൊണ്ടവസാനിച്ചില്ല.പതിനാറാമത്തേതു മുതല്‍, അത് കേള്‍ക്കാന്‍ രസമുള്ളതു കൊണ്ട്, അവര്‍ പറയുന്നതിന് ഞാനും തലകുലുക്കി തുടങ്ങി

ഇപ്പോള്‍ അമൃതയുമായി ഒന്നിക്കുന്നു എന്ന വാര്‍ത്ത സൃഷ്‌ടിക്കപ്പെടുകയാണ്. ഫാന്‍സ്‌ ഉള്‍പ്പെടുന്നവര്‍ അത് വിശ്വസിക്കാന്‍ തയാറാവുന്നു. അവര്‍ക്ക് യാഥാര്‍ഥ്യം എന്തെന്നറിയില്ല വിവാഹമോചനം നടക്കുന്ന നാളുകളില്‍ ഞാന്‍ നേരിട്ടതെന്തെന്നോ, എന്റെ മാതാപിതാക്കള്‍ അനുഭവിച്ചതെന്തെന്നോ, എന്റെ മകളും ഞാനുമായുള്ള ബന്ധമെന്തെന്നോ അവര്‍ക്കറിയില്ല. എന്റെ വ്യക്തിപരമായ കാര്യമായതിനാല്‍ അത് മറ്റുള്ളവര്‍ അറിയാന്‍ ഞാന്‍ താത്പ്പര്യപ്പെടുന്നില്ല

ഞാന്‍ എന്റെ മകളെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് എന്റെ സുഹൃത്തുക്കള്‍ക്ക് അറിയാം. എനിക്കവളോടുള്ള കളങ്കമില്ലാത്ത സ്നേഹത്തിന്റെ പേരില്‍ ഞാന്‍ കരുവാക്കപ്പെട്ടു, കച്ചവടം ചെയ്യപ്പെട്ടു. ആരുടേയും പേരുപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ അവര്‍ക്കു എന്നെയും എന്റെ ആരാധകര്‍ക്ക് എന്നോടുള്ള സ്നേഹത്തെയും കച്ചവടമാക്കണം. എന്തെങ്കിലും സംഭവിച്ച്‌ ഞാന്‍ മരിച്ചാലും അതില്‍ നിന്നും ചിലര്‍ പണമുണ്ടാക്കും. ഞങ്ങള്‍ക്കും കുടുംബവും വികാരങ്ങളും ഉണ്ടെന്നു മനസ്സിലാക്കി ഇത്തരം കഥമെനയുന്നവര്‍ അതില്‍ നിന്നും മാറിനില്‍ക്കണം

എല്ലാ അഭിനേതാക്കള്‍ക്കും അവരുടേതായ വ്യക്തി ജീവിതമുണ്ട്. ഞാന്‍ ഒരു നല്ല നടന്‍ ആണോ എന്നെനിക്കറിയില്ല. പക്ഷേ ഞാനൊരു നല്ല അച്ഛനാണ്. ആ പദവി എന്നില്‍ നിന്നും പറിച്ചെടുത്തപ്പോള്‍ ഞാന്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചിരുന്നില്ല. ഇപ്പോള്‍ എന്നിക്കു ഒരു സിനിമയില്‍ അഭിനയിക്കണം എന്നുണ്ടെങ്കില്‍ വേണമെങ്കില്‍ എനിക്കാ സിനിമ നിര്‍മിക്കാം. പക്ഷേ ഞാന്‍ വെറും പൊള്ളയായിത്തോന്നും.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, എന്റെ വ്യക്തിജീവിതത്തില്‍ പ്രശ്നങ്ങള്‍ ആരംഭിച്ച നാളുകളില്‍, അപകടം പറ്റി എന്റെ ഇടുപ്പെല്ലിന് പരിക്കേറ്റു. അജിത് സര്‍ (തല അജിത്) ആണ് ചികിത്സക്കുള്ള കാര്യങ്ങള്‍ ചെയ്തു തന്നത്. എന്റെ ശരീരഭാരം വര്‍ധിച്ചു. ഞാന്‍ വിഷാദരോഗത്തിനടിമപ്പെട്ടു. അന്നേരം 'വേതാളം' സിനിമയിലെ ശ്രുതി ഹാസന്റെ സഹോദരന്റെ വേഷത്തിലേക്ക് അജിത് സര്‍ എന്നെ ക്ഷണിച്ചു. കണ്ണാടിയില്‍ നോക്കിയാല്‍ കാണുന്ന എന്നെ എനിക്ക് തന്നെ ഇഷ്‌ടപ്പെട്ടിരുന്നില്ല. അതു ഞാന്‍ ഉപേക്ഷിച്ചു

ഇപ്പോള്‍ ഞാന്‍ എന്റെ ചിന്താഗതിയില്‍ മാറ്റവും വരുത്തി. ബിലാലിന് വേണ്ടി ആരോഗ്യം പരിപാലിച്ചു. ഒരു വെബ് സീരീസില്‍ നായകനാവുന്നു. രജനികാന്ത് സാറിന്റെ അണ്ണാത്തെയില്‍ അഭിനയിക്കുന്നു. ഒരു ചിത്രം നിര്‍മ്മിക്കുന്നു. എല്ലാം ശരിയായി വന്നുതുടങ്ങിയതില്‍ പിന്നെയാണ് ലോക്ഡൗണ്‍ സംഭവിച്ചത്. എല്ലാത്തിനും പുറമെ ഇപ്പോള്‍ വ്യാജവാര്‍ത്തയും നേരിടേണ്ടി വരുന്നു.

മാര്‍ച്ച്‌ 20ന് തുടങ്ങേണ്ട സിനിമയായിരുന്നു ബിലാല്‍. ഫോര്‍ട്ട്കൊച്ചിയിലായിരുന്നു ഷൂട്ട് തീരുമാനിച്ചത്. മമ്മൂക്കയുമൊത്ത് വീണ്ടു ഒന്നിക്കുന്നതുകാണാന്‍ എന്റെ അച്ഛനും അമ്മയും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. മാര്‍ച്ച്‌ 16ന് െചന്നൈയില്‍ പോയി അവരുടെ അനുഗ്രഹം വാങ്ങാന്‍ ടിക്കറ്റും ബുക്ക് ചെയ്തു. പക്ഷേ അന്നാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഒരു ദിവസം മുമ്ബ് ബുക്ക് ചെയ്തിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ ഞാന്‍ ആഗ്രഹിച്ചുപോകുന്നു.

േകരളത്തേക്കാള്‍ ഭീകരാവസ്ഥയാണ് ചെന്നൈയില്‍ ഇപ്പോള്‍. എന്റെ സഹോദരനും കുടുംബവും അവിടെ ഒരു ഫ്ലാറ്റിലാണ് കഴിയുന്നത്. ആ ഫ്ലാറ്റില്‍ മൂന്ന് കോവിഡ് രോഗികള്‍ ഉള്ളതിനാല്‍ അവര്‍ക്ക് പുറത്തിറങ്ങാനും കഴിയില്ല. അച്ഛനും അമ്മയും മറ്റൊരു സ്ഥലത്താണ് താമസം. ഒന്ന് ആശുപത്രിയില്‍ പോകണമെങ്കില്‍ വരെ അവര്‍ക്ക് ബുദ്ധിമുട്ടാണ്. അവരുടെ കാര്യമോര്‍ത്താണ് കൂടുതല്‍ സങ്കടം.'-ബാല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (3 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (3 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (3 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (3 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (3 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (3 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (4 hours ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (4 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (4 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (5 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍  (5 hours ago)

ഇന്‍ഡോറില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ നടപടിയുമായി മധ്യപ്രദേശ്  (5 hours ago)

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്  (6 hours ago)

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (6 hours ago)

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (6 hours ago)

Malayali Vartha Recommends