Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വർണത്തിൽ കുളിച്ച് നാടിനെ അമ്പരപ്പിച്ച ആ വിവാഹം! അഞ്ച് കിലോ തനി തങ്കവുമായി മണവാട്ടിയായി അണിഞ്ഞൊരുങ്ങിയപ്പോൾ കാഴ്ച്ചകാരുടെ കണ്ണ് മഞ്ഞളിച്ചു... പിടിക്കപ്പെട്ടിലായിരുന്നെങ്കിൽ സരിത്തുമായി വിവാഹം നടത്താൻ കുറിച്ചിരുന്നു... പിന്നിൽ സ്വപ്നയുടെ ലക്‌ഷ്യം ആ ഒരൊറ്റ കാര്യം മാത്രം

07 AUGUST 2020 08:53 AM IST
മലയാളി വാര്‍ത്ത

വിവാഹത്തിന്റെ ചടങ്ങുകളിൽ സ്വപ്ന അഞ്ച് കിലോ സ്വർണാഭാരണങ്ങൾ ധരിച്ചിട്ടുണ്ടെന്നായിരുന്നെന്ന് അഭിഭാഷകന്‍. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നല്‍കിയ ജാമ്യഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വപ്നയുടെ കൈവശമുള്ള സ്വർണം വിവാഹസമ്മാനമായി ലഭിച്ചതാണെന്ന് തെളിയിക്കാൻ സ്വപ്നയുടെ വിവാഹഫോട്ടോയും പ്രതിഭാഗം ഹാജരാക്കി. അതേസമയം സ്വപ്നയുടെ ജാമ്യഹര്‍ജിയെ മുഖ്യമന്ത്രിയുടെ ഓഫീസും ​യുഎഇ കോണ്‍സുലേറ്റുമായുള്ള അസാധാരണ ബന്ധവും ചൂണ്ടിക്കാട്ടി എന്‍ഐഎ എതിര്‍ത്തു.

കേസിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഇത്തരമൊരു കേസിൽ അസിസ്റ്റന്റ്‌ സോളിസിറ്റർ ജനറൽ ഹാജരായത് അതിന്റെ തെളിവാണെന്നും പ്രതിഭാഗം വാദിച്ചു. കേസില്‍ ദേശവിരുദ്ധ നടപടികള്‍ ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കാന്‍ എന്‍ഐഎ യ്ക്ക് കഴിഞ്ഞില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. സ്വർണമടങ്ങിയ ബാഗേജ് വിട്ടുകിട്ടാൻ സ്വപ്ന തന്റെ ഉന്നത തല ബന്ധം ഉപയോഗിച്ചെന്നും ശിവശങ്കറെ ബന്ധപ്പെട്ടതായും എന്‍ഐഎ കോടതിയെ അറിയിച്ചു. തിരുവനന്തപുരം സ്വർണക്കടത്തിന് ആഫ്രിക്കൻ ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന സംശയവും പ്രകടിപ്പിച്ചിട്ടുണ്ട്.

യു.എ.ഇയിലേക്ക് സ്വർണം എത്തിക്കുന്നത് ആഫ്രിക്കയിലെ ലഹരി മാഫിയയാണെന്ന് സംശയമുണ്ടെന്നും കേസിലെ മുഖ്യപ്രതികളിലൊരാളായ കെ.ടി. റമീസ് ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ പല തവണ സന്ദർശനം നടത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. അവിടെനിന്ന് ഇന്ത്യയിലേക്ക് പല സാധനങ്ങളും റമീസ് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം ആഫ്രിക്കൻ ലഹരി മാഫിയയുടെ ബന്ധത്തിലേക്ക് സംശയക്കുന്ന സാഹചര്യം ആണെന്നും പറഞ്ഞു. കള്ളക്കടത്തിനെപ്പറ്റി സ്വപ്‌നയ്ക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നു എന്നും കേസിലെ പ്രതികളായ സരിത്തുമായി വിവാഹം കഴിക്കാൻ വരെ ആലോചിച്ചിരുന്നതായും എന്‍ഐഎ കോടതിയിൽ പറഞ്ഞു.

തന്റെയും സഹോദരന്റെയും വിവാഹവേളയില്‍ വാങ്ങിയ 120 പവന്‍ സ്വര്‍ണമാണുള്ളത്. 56 ലക്ഷം രൂപ സ്ഥിരനിക്ഷേപമാണ്. അതിന്റെ പലിശയുള്‍പ്പെടെയാണ് ഇപ്പോഴത്തെ തുക. കൂടാതെ 2000 ഡോളര്‍ െകെയിലുണ്ട്. 35 വര്‍ഷം തന്റെ മാതാപിതാക്കള്‍ അബുദാബി രാജകുടുംബത്തിലാണു ജോലിചെയ്തത്. കോണ്‍സുലേറ്ററുടെയും അറ്റാഷെയുടെയും കുടുംബങ്ങളുമായി വ്യക്തിബന്ധമുണ്ട്. ഇന്ത്യയിലെ എല്ലാ ആവശ്യങ്ങള്‍ക്കും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ തന്നെയാണു ദ്വിഭാഷിയായി കൂട്ടാറുള്ളത്. ഇവരോടൊപ്പം ഷോപ്പിങിനു പോകുമ്പോള്‍ പലതും സമ്മാനമായി നല്‍കിയിട്ടുണ്ട്. അവര്‍ വിളിക്കുമ്പോഴോക്കെ താന്‍ സഹായിച്ചിട്ടുണ്ടെന്നും സ്വപ്‌ന മൊഴി നല്‍കി.

അതേസമയം സ്വപ്ന സുരേഷിനെതിരെ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചു. സ്വപ്നയുടെ വൻസമ്പാദ്യം സംബന്ധിച്ച വിവരങ്ങൾ എൻഐഎ പുറത്തു വിട്ടതിന് പിന്നാലെയാണ് അനധികൃത സ്വത്തുകളെക്കുറിച്ച് ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങുന്നത്. തിരുവനന്തപുരത്തെ രണ്ട് ബാങ്കുകളിലായുള്ള സ്വപ്നയുടെ ലോക്കറിൽ നിന്നും പണവും സ്വർണവും അടക്കം രണ്ട് കോടി രൂപയുടെ ആസ്തി ആദായനികുതി വകുപ്പ് കണ്ടെടുത്തിരുന്നു. പണവും സ്വർണവും ആയാണ് ഇത്രയും കോടിയുടെ സമ്പാദ്യം കണ്ടെടുത്തത്. എന്നാൽ ഇത്രയേറെ കോടികൾ സമ്പാദ്യമായി ഉണ്ടെങ്കിലും സ്വപ്ന സുരഷ് ആദായനികുതി അടച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആദായനികുതി വകുപ്പ് സ്വപ്നയ്ക്കെതിരെ അന്വേഷണം ആരംഭിച്ചത്. ചില സഹകരണ ബാങ്കുകളിലും ലക്ഷങ്ങളുടെ നിക്ഷേപം സ്വപ്നയ്ക്ക് ഉണ്ടായിരുന്നതായി ആദായനികുതി വകുപ്പ് സംശയിക്കുന്നു. സ്വപ്നയുടെ ബാങ്ക് ഇടപാടുകളൾ അടക്കം പരിശോധിക്കാനാണ് ആദായനികുതി വകുപ്പിൻ്റെ തീരുമാനം. കസ്റ്റംസും ആദായനികുതി വകുപ്പിന് വിവരങ്ങൾ കൈമാറും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (1 hour ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (1 hour ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (1 hour ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (2 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (2 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (2 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (2 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (2 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (2 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (3 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (3 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (3 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (4 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (4 hours ago)

Malayali Vartha Recommends