പ്രസവവേദന തുടങ്ങിയതോടെ സഹോദരിയെ മുറിയിൽ നിന്നു തന്ത്രത്തിൽ പറഞ്ഞയച്ചു... പ്രസവിച്ചയുടൻ കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് ശ്വാസം മുട്ടിച്ച് അരുംകൊല! ബാങ്കിലെ പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല! ഒടുക്കം ഗർഭിണിയായതോടെ സംഭവിച്ചത് മറ്റൊന്ന്; അമലുവിന്റെ ക്രൂരതയിൽ ഞെട്ടി നാട്ടുകാർ
ഹോസ്റ്റല്‍ മുറിയില്‍ ജന്മം നല്‍കിയ ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റിലായതോടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. ബാങ്ക് ഉദ്യോഗസ്ഥയും അവിവാഹിതയുമായ മൂലമറ്റം വടക്കേടത്ത് അമലു ജോര്‍ജ്(27) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
മാനക്കേട് ഭയന്നാണ് പ്രസവിച്ചയുടൻ കുഞ്ഞിനെ വകവരുത്തിയതെന്ന്, ഹോസ്റ്റലിൽ കുഞ്ഞിന് ജന്മം നൽകിയ അമലു പൊലീസിനോടു സമ്മതിച്ചു. കൊലപാതകത്തിന് മറ്റാരുടെയും പ്രേരണയില്ല, ഒറ്റയ്ക്കാണ് കൃത്യം നടത്തിയത്.
കട്ടപ്പനയിലെ ദേശസാത്കൃത ബാങ്കിലെ കാഷ്യറായ യുവതി സഹപ്രവർത്തകനിൽ നിന്നാണ് ഗർഭം ധരിച്ചതെന്നും പറഞ്ഞു. അവിവാഹിതയായ അമലു 21നാണ് കട്ടപ്പനയിലെ വനിതാ ഹോസ്റ്റലിൽ കുഞ്ഞിന് ജന്മം നൽകിയത്.
സഹോദരിക്കൊപ്പമായിരുന്നു താമസം. പുലർച്ചെ പ്രസവവേദന തുടങ്ങിയതോടെ ചായ വേണമെന്നു പറഞ്ഞ് സഹോദരിയെ മുറിയിൽ നിന്നു തന്ത്രത്തിൽ ഹോസ്റ്റലിന്റെ അടുക്കളയിലേക്കു പറഞ്ഞയച്ചു. പ്രസവിച്ചയുടൻ കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തറയിലേക്കു പിറന്നു വീണ് കുഞ്ഞിന്റെ തലയ്ക്ക് ക്ഷതമേറ്റിരുന്നു. ചായയുമായി സഹോദരിയും വാർഡനും മുറിയിലെത്തിയപ്പോൾ യുവതി നിലത്തിലിരിക്കുകയായിരുന്നു. വാർഡൻ ഉടൻ തിരികെ പോയി. തുടർന്ന് സഹോദരിയോട് വിവരം പറഞ്ഞു.
ഹോസ്റ്റലിലെ മറ്റു താമസക്കാർ അറിയാതിരിക്കാൻ ഇരുവരും മണിക്കൂറുകളോളം മുറിക്കുള്ളിൽ തങ്ങി. രാവിലെയാണ് മൂലമറ്റത്തുള്ള ബന്ധുക്കളെ വിവരമറിയിച്ചത്. ഇവർ സ്ഥലത്തെത്തിയപ്പോഴാണ് ഹോസ്റ്റൽ അധികൃതർ കാര്യമറിയുന്നത്.
ഉച്ചയോടെ യുവതിയെയും കുഞ്ഞിന്റെ മൃതദേഹവും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
കയ്യും തുണിയും ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
തലയിൽ ക്ഷതമേറ്റതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. പ്രസവശേഷം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ ഡിസ്ചാര്‍ജ് ചെയ്തപ്പോഴാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഇന്നലെ കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർന്ന് കൊവിഡ് പരിശോധനയ്ക്കായി തൃശൂരിലെ ക്വാറന്റൈൻ സെന്ററിലേക്കു കൊണ്ടുപോയി.
അതേസമയം യുവതി ഗര്‍ഭിണിയാണെന്ന വിവരം കാമുകന് അറിയാമായിരുന്നെങ്കിലും കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക വിവരം.
https://www.facebook.com/Malayalivartha