തൊടുപുഴക്കാരനായ യുവാവുമായി ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹം... യെമനിലേക്ക് പോയപ്പോൾ നിമിഷയ്ക്കൊപ്പം കൂടിയത് മറ്റൊരു യുവാവ്; ലിവിങ് ടുഗെതര്‍ പങ്കാളി ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയി... യുവാവിനെ വെട്ടിനുറുക്കിയത് നൂറിലേറെ കഷണങ്ങളാക്കി! മലയാളിയായ നിമിഷയുടെ വധശിക്ഷയ്ക്ക് സ്റ്റേ; ക്രൂരതയിൽ അമ്പരന്ന് മലയാളികൾ
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി വനിത നിമിഷപ്രിയയുടെ ശിക്ഷ നടപ്പിലാക്കുന്നതിന് സ്റ്റേ. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത്. കോടതി അപ്പീല്‍ സ്വീകരിച്ചതായി നിമിഷയുടെ കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകന്‍ പറഞ്ഞതായി പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എത്രകാലത്തേക്കാണ് സ്റ്റേ എന്നകാര്യത്തില്‍ വ്യക്തതയില്ല. ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവയ്ക്കുക, നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചായിരുന്നു നിമിഷ അപ്പീല്‍ സമര്‍പ്പിച്ചത്.
ഇത് സ്വീകരിച്ച കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ വധശിക്ഷ സ്റ്റേ ചെയ്യുകയായിരുന്നു. പാലക്കോട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ. ഭര്‍ത്താവായ യെമനി പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. യെമനിലെ അൽദൈദ് എന്ന സ്ഥലത്താണു യുവാവ് കൊല്ലപ്പെട്ടത്. വെട്ടിനുറുക്കി നൂറിലേറെ കഷണങ്ങളാക്കി ചാക്കിലാക്കിയ മൃതദേഹം താമസസ്ഥലത്തെ ജല സംഭരണിയിൽനിന്നു കണ്ടെടുത്തിരുന്നു. ദുർഗന്ധം വമിക്കുന്നതായി സമീപവാസികൾ പരാതിപ്പെട്ടതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. കണ്ടെടുക്കുമ്പോൾ നാലു ദിവസത്തെ പഴക്കമുണ്ടായിരുന്നു.
യുവതി താമസിക്കുന്ന സ്ഥലത്തെ വാട്ടർ ടാങ്കിൽ വെട്ടി നുറുക്കി കഷ്ണങ്ങളാക്കിയ നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ തന്നെയായിരുന്നു യെമൻ സ്വദേശി യുവാവും താമസിച്ചിരുന്നത്. ഭർത്തവിനെ കൊലപ്പെടുത്തിയ ഭാര്യ എന്ന നിലയിലാണ് പൊലീസ് ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. കൊലപാതകത്തിന് ശേഷം നിമിഷയെ കാണാതായി. പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
കൊലയ്ക്ക് കൂട്ടുനിന്ന നഴ്സ് ഹനാനെ നേരത്തെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. സനായിലെ ജയിലിലാണ് നിമിഷ ഇപ്പോള്‍. 2014ലായിരുന്നു സംഭവം. തലാല്‍ അബ്ദുമഹ്ദിയുടെ ജീവന്റെ വിലയായി 70 ലക്ഷം രൂപ നല്‍കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് കഴിയാതെ വന്നതോടെയാണ് രണ്ടാഴ്ച മുമ്ബാണ് വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചത്.
എന്നാല്‍ നിമിഷയെ കൃത്യത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലവും കേസില്‍ പരിഗണിക്കണമെന്നാന്ന് അപ്പീലിലൂടെ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. തനിക്ക് നിയമസഹായം ലഭ്യമാകുന്നില്ലെന്ന് മാധ്യമങ്ങളോട് നിമിഷ വെളിപ്പെടുത്തിയതോടെ നിയമസഹായവുമായി യെമനിലെ ഇന്ത്യന്‍ എംബസി രംഗത്തെത്തിയിരുന്നു. ജയിലിലെത്തി നിമിഷയെ കണ്ട എംബസി അധികൃതര്‍ അപ്പീല്‍ നല്‍കാനുള്ള കടലാസുകളില്‍ ഒപ്പിട്ടുവാങ്ങുകയും ചെയ്തു.
ഉന്നത ജുഡീഷ്യല്‍ കൗണ്‍സിലിന് മുന്നില്‍ കേസ് വാദിക്കുന്നതിനായി യെമനി സ്വദേശിയായ അഭിഭാഷകനെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ബാലചന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ എഴുപത് ലക്ഷം രൂപ ബ്ലഡ് മണി നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ക്കായി ഏഴംഗ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ എംബസിയിലെ രണ്ടംഗങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരൊക്കെ ഈ കമ്മിറ്റിയിലുണ്ട്.
പീഡനങ്ങളും ദുരിതങ്ങളും സഹിക്കാതെ വന്നപ്പോഴാണ് കടുംകൈ ചെയ്യേണ്ടിവന്നതെന്നാണ് നിമിഷപ്രിയയുടെ വാദം. .പാസ്പോര്‍ട്ട് പിടിച്ചുവച്ചു നാട്ടില്‍ വിടാതെ പീഡിപ്പിക്കുക, ലൈംഗിക വൈകൃതങ്ങള്‍ക്കായി ഭീഷണിപ്പെടുത്തുക എന്നിങ്ങനെ കൊടിയ പീഡനങ്ങള്‍ക്ക് ഇരയായി രണ്ട് വര്‍ഷത്തോളം ഇത്തരത്തില്‍ പീഡനങ്ങള്‍ സഹിച്ചു എന്നും ഇവര്‍ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha