ചവറയിലും കുട്ടനാടും ഇനി ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യമുണ്ടോ? പുതിയ എം.എല്‍.എമാരുടെ കാലാവധി പരമാവധി അഞ്ചു മാസം; തെരഞ്ഞെടുപ്പിന് ചിലവാകുക കോടികള്‍; പിന്നെ കോവിഡ് വ്യാപനവും; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവം
ഒരോ തെരഞ്ഞെടുപ്പുകളും ചിലവേറിയ സങ്കീര്‍ണമായ പ്രവര്‍ത്തനമാണ്. കോടികളുടെ ചിലവാണ് തിരഞ്ഞെടുപ്പിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷനും സ്ഥനാര്‍ഥികളും ചെലവഴിക്കുന്നത്. കണക്കില്‍ കാണിക്കുന്നതിലും എത്രയോ ഇരട്ടി തുകയാണ് ഓരോ പാര്‍ട്ടിയും തിരഞ്ഞെടുപ്പിന് വേണ്ടി ചെലവഴിക്കുന്നതെന്നകാര്യം പരസ്യമായ രഹസ്യമാണ്. ഉപതെരഞ്ഞെടുപ്പുകളെ കുറിച്ച് പറയുകയാണെങ്കില്‍ സാധാരണ തിരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തില്‍ ചിലവഴിക്കുന്നതിലും ഇരട്ടി തുക അപ്പോള്‍ ചിലവഴിക്കപ്പെടും. ഒന്നോ രണ്ടോ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് വേണ്ടി സാധാരണ തെരഞ്ഞെടുപ്പുകളിലേതു പോലെ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം പ്രവര്‍ത്തിപ്പിക്കേണ്ടി വരും. ഇത് വന്‍ സാമ്പത്തിക ബാധ്യതയാണ്. ഇതിന് പുറമേ കോവിഡ് വ്യാപനത്തിനന്റെ പശ്ചാത്തലത്തില്‍ കോവിഡ് മാനദമണ്ഡങ്ങള്‍ പാലിക്കുന്നതിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന് അധിക സജീകരണം ഏര്‍പ്പെടുത്തേണ്ടി വരും. ഇതിന് അധിക തുക ചെലവഴിക്കേണ്ടതായും വരും.
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം 65 നിയോജക മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. കേരളത്തില്‍ ചവറയും കുട്ടനാടും ആണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ഈ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമില്ലെന്നാണ് ജൂണില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തില്‍ തീരുമാനിച്ചിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നിര്‍ബന്ധമില്ലെന്ന കാരണമാണ് അന്ന് ചൂണ്ടികാട്ടിയത്. ആ തീരുമാനം ഇപ്പോള്‍ എന്തിന് മാറ്റിയെന്നറിയില്ല. കേരളത്തില്‍ തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ നടത്തനുള്ള സാധ്യത. ഇതിനൊപ്പം നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും നടക്കനാണ് സാധ്യത. അങ്ങനെ എങ്കില്‍ അധിക സാമ്പത്തിക ബാധ്യത തിരഞ്ഞെടുപ്പ് കമ്മിഷനുണ്ടാകില്ല. ഉപതെരഞ്ഞെടുപ്പിന്റെയും ബിഹീര്‍ തെരഞ്ഞെടുപ്പിന്റെയും കാര്യത്തെ കുറിച്ച് വ്യക്തമാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പക്ഷേ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടുമില്ല.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോള്‍ അതിനെ സ്വാഗതം ചെയ്യുന്ന നിലപാടണ് കേരളത്തിലെ രണ്ടു പ്രമുഖ മുന്നണിക്കുമുള്ളത്. ബി.ജെ.പി ഇക്കാര്യത്തില്‍ വ്യക്തമായ പ്രതികരണമില്ലെങ്കിലും എന്‍.ഡി.എയുടെ ഭാഗമായി പിസി തോമസിനെ പോലുള്ളവര്‍ ഉപതെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യപ്പെടുന്നവരാണ്. നവംബര്‍ അവസാനത്തിന് മുമ്പ് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വന്നാലും പുതിയ എം.എല്‍.എക്ക് ലഭിക്കുക അഞ്ചു മാസം മാത്രമായിരിക്കും. ഇത്രയും കുറഞ്ഞകാലത്തേക്ക് നിയമസഭയിലേക്ക് ഒരു പ്രതിനിധിയെ അയക്കുന്നതുകൊണ്ട് മണ്ഡലത്തിന് എന്തെങ്കിലും പ്രയോജനം ലഭിക്കുമെന്ന് തോന്നുന്നില്ല. ഇതു തന്നെയാണ് സോഷ്യന്‍ മീഡിയല്‍ ചര്‍ച്ചയാകുന്നത്. സര്‍ക്കാര്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ കമ്മിഷനെ അറിയിക്കണമെന്നും ആവശ്യം ഉയരുന്നു. എന്നാല്‍ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചാല്‍ അത് ദുര്‍വ്യാഖ്യാനിക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഉപതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്.
സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. നിലവില്‍ സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്നാലും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നാല് മാസത്തെ ഭരണകാലയളവാണ് ലഭിക്കുക. സര്‍ക്കാര്‍ ഒരു കാരണവശാലും ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ട എന്ന് പറയില്ല. ഏത് തെരഞ്ഞെടുപ്പും ഭരിക്കുന്ന സര്‍ക്കാരിന്റെ വിലയിരുത്തലായിത്തന്നെയാണ് കണക്കാക്കുകയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ രോഗവ്യാപനത്തിന്റെ ഭീഷണി മാത്രമല്ല, മറ്റ് ചില പ്രശ്‌നങ്ങളുമുണ്ട്. തദ്ദേശഭരണതെരഞ്ഞെടുപ്പ് അഞ്ച് വര്‍ഷത്തേക്കാണ്. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടന്നാലും തെരഞ്ഞെടുക്കപ്പെട്ടയാള്‍ക്ക് ഏപ്രില്‍ വരെ മാത്രമേ ഭരിക്കാനാകൂ. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ ഭരണകാലയളവുണ്ടാകുമെന്ന് സാങ്കേതികമായി മാത്രമേ പറയാനാകൂ. എങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുന്നതാണ് അന്തിമം. തെരഞ്ഞെടുപ്പ് വേണ്ട എന്ന് സംസ്ഥാനസര്‍ക്കാര്‍ പറയുന്നതില്‍ ശരികേടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചാല്‍ അതിന് വേണ്ട എല്ലാ നടപടിക്രമങ്ങളും സംസ്ഥാനസര്‍ക്കാര്‍ ഒരുക്കും മുഖ്യമന്ത്രി പറഞ്ഞു. കുട്ടനാട്ടില്‍ എന്‍സിപിയുടെ തോമസ് കെ തോമസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. ചവറയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍എസ്പിയുടെ ഷിബു ബേബി ജോണാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല.
https://www.facebook.com/Malayalivartha