കാമുകി ചതിച്ചതോടെ സ്ത്രീകളോട് അടങ്ങാത്ത പകയായി... ലൈംഗിക ചാറ്റ് നടത്താന്‍ അടങ്ങാത്ത മോഹം കൂടി ആയതോടെ സംഭവിച്ചത് മറ്റൊന്ന്; നമ്പര്‍ തിരിച്ചറിയാത്ത ആപ്പ് ഉപയോഗിച്ച് വീഡിയോകോളില്‍ വിളിക്കും! സ്ത്രീകൾ ഫോണെടുത്താൽ ഉടൻ നഗ്നനാകും... പിന്നെ ചെയ്യുന്നത്; യുവാവ് പിടിക്കപ്പെട്ടതോടെ പുറത്ത് വരുന്നത്... അമ്പരന്ന് പോലീസ്...
രാജ്യത്തെ തന്നെ ഞെട്ടിച്ച് 22 കാരൻ. യുവാവ് പോലീസ് പിടിയിലായതോടെ അമ്ബരപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി രണ്ടുവര്‍ഷത്തിനടിയില്‍ 500 ലധികം സ്ത്രീകളെ ഫോണ്‍വിളിയില്‍ കുടുക്കി ബ്ലാക്ക്‌മെയില്‍ ചെയ്തതോടെയാണ് യുവാവ് അറസ്റ്റിലാകുന്നത്. ഹരിയാനയിലെ റോത്തക്ക് സ്വദേശി ദീപക് കുമാറാണ് പിടയിലായത്. ഡല്‍ഹി, മുംബൈ, ബംഗലുരു, കൊല്‍ക്കത്ത, എന്‍സിആര്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് യുവതികളെ വീഡിയോ കോള്‍ ചെയ്ത ശേഷം അവരുടെ മുന്നില്‍ വെച്ച് വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുകയും യുവതികള്‍ ഡിസ്‌കണക്ട് ചെയ്യുന്നതിന് മുമ്പായി സ്‌ക്രീന്‍ഷോട്ട് എടുത്ത് ആ ഇമേജ് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതുമാണ് ഇയാളുടെ രീതി. സ്ത്രീകളെ ലൈംഗിക ചാറ്റിലേക്കും നഗ്നതാപ്രദര്‍ശനത്തിലേക്കും നയിക്കുന്ന രീതിയില്‍ ഭീഷണിപ്പെടുത്താന്‍ വേണ്ടിയായിരുന്നു യുവാവിന്റെ ഈ തന്ത്രം.
അപമാനഭീതിയില്‍ അനേകം സ്ത്രീകളായിരുന്നു ഇയാളുടെ ഇരയായി മാറിയത്. സ്ത്രീകളുമായി ഇടപെടാനുള്ള അടങ്ങാത്ത ദാഹമാണ് തന്നെക്കൊണ്ടു ഇക്കാര്യം ചെയ്യിച്ചതെന്നും പ്രണയിക്കാനും കാമുകിയുമായി സല്ലപിക്കാനും കൊതിച്ചിരുന്നെങ്കിലും അതിന് അവസരം കിട്ടാത്തതിന്റെ നിരാശയാണ് തന്നെക്കൊണ്ടു ഇങ്ങിനെ ഒരു ക്രിമിനല്‍ പ്രവര്‍ത്തനം നടത്താന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു യുവാവ് നല്‍കിയിരിക്കുന്ന മൊഴി. അഞ്ചാംക്ലാസ്സില്‍ വെച്ച് പഠിത്തം നിര്‍ത്തിയ ഇയാള്‍ ഒരു സെല്‍ഫോണ്‍ റിപ്പയറിംഗ് കടയില്‍ ജോലി ചെയ്യുന്നയാളുമാണ്. സ്മാര്‍ട്ട്‌ഫോണ്‍ റിപ്പയര്‍ ചെയ്യുന്ന ജോലിയായതിനാല്‍ സ്വന്തം ഐഡന്റിറ്റി മറച്ച് വെച്ച് ഫോണ്‍ ചെയ്യാനുള്ള വിവിധ ആപ്പുകളെകുറിച്ചുള്ള അറിവാണ് ഇയാള്‍ക്ക് തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്.
ഇത്തരം ആപ്പുകള്‍ ഉപയോഗിച്ച് രാജ്യത്തിന്റെ കോഡും നമ്പറുമെല്ലാം മാറ്റി ഇയാള്‍ കിട്ടുന്ന ഒരു നമ്പറിലേക്ക് ഫോണ്‍ ചെയ്യും എടുക്കുന്നയാള്‍ സ്ത്രീ ആണെങ്കില്‍ ആ നമ്പര്‍ സേവ് ചെയ്യും. പിന്നീട് ഈ നമ്പറിലേക്ക് വീഡിയോകോള്‍ ചെയ്യും. സ്ത്രീകള്‍ ഫോണ്‍ എടുക്കുമ്പോള്‍ വീഡിയോയ്ക്ക് മുന്നില്‍ വെച്ചു തന്നെ ഇയാള്‍ ഡ്രസ്സുകള്‍ അഴിച്ച് നഗ്നനാകുകയും സ്ത്രീകള്‍ ഫോണ്‍ ഡിസ്‌കണക്ട് ചെയ്യും മുമ്പ് തന്നെ അതിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കുകയോ കോള്‍ റെക്കോഡ് ചെയ്യുകയോ ചെയ്യും. പിന്നീട് ഈ ഇമേജുകളും വീഡിയോകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തും.
യുവതിയുമായി തനിക്ക് ബന്ധമുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്നും സ്ത്രീകള്‍ പറഞ്ഞിട്ടാണ് താന്‍ നഗ്നനായെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതുമെന്നും മറ്റും പറഞ്ഞാണ് ഭീഷണി. യുവതികളെ ലൈംഗിക ചാറ്റിന് ഉപയോഗിക്കാനും അവരുടെ നഗ്നചിത്രങ്ങള്‍ ഷെയര്‍ ചെയ്യിക്കാനും വേണ്ടിയാണ് ഈ രീതി പ്രയോജനപ്പെടുത്തിയിരുന്നത്. സമൂഹത്തെ ഭയന്ന് പലരും പോലീസിനെ സമീപിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല എന്നതാണ് യുവാവിന് ഇതുവരെ തുണച്ചത്. രണ്ടു വര്‍ഷത്തോളം ഇയാള്‍ രക്ഷപ്പെട്ടു നടന്നെങ്കിലും ഗസിയാബാദിലെ ഒരു അഭിഭാഷകയെ ഈ രീതിയില്‍ വിളിച്ചതാണ് ദീപക്കിനെ കുടുക്കിയത്.
തങ്ങളുടെ ഫോണ്‍വിളിയുടെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. തങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നും യുവതി പറഞ്ഞിട്ടാണ് താന്‍ തുണിയുരിഞ്ഞതെന്ന് സാമൂഹ്യ മാധ്യമത്തില്‍ എഴുതുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ ജൂണ്‍ 25 ന് ദക്ഷിണാഫ്രിക്ക, ഫിലിപ്പീന്‍സ് തുടങ്ങിയ വിവിധ ലൊക്കേഷനുകളില്‍ നിന്നും ഒരാള്‍ തന്നെ വിളിച്ച് അശ്‌ളീല പ്രദര്‍നെം നടത്തി ഭീഷണിപ്പെടുത്തുന്നതായി ആഗസ്റ്റ് 20 ന് യുവതി നേരെ കവിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി പോലീസില്‍ പരാതി നല്‍കി. ആപ്പ് ഉപയോഗിച്ച് യഥാര്‍ത്ഥ ഫോണ്‍ നമ്പര്‍ മറച്ചു വെച്ചായിരുന്നു ഇയാള്‍ ഫോണ്‍ വിളിച്ചതെങ്കിലും സിം ഹരിയാനയില്‍ നിന്നുള്ളതാണെന്ന് പോലീസ് കണ്ടെത്തി.
ഇത് പിന്തുടര്‍ന്ന് പയ്യനെ പൊക്കുകയും ചെയ്തു. ജീവിതത്തില്‍ ഒരിക്കല്‍ പോലും കാമുകി ഉണ്ടായിരുന്നില്ലെന്നും അനേകം തവണ സ്ത്രീകളില്‍ നിന്നും ഒഴിവാക്കലിന് ഇരയായിട്ടുണ്ടെന്നും ആയിരുന്നു ഇയാള്‍ പോലീസിന് നല്‍കിയ മറുപടി. അതുകൊണ്ട് സ്ത്രീകളുമായി സംസാരിക്കണമെന്ന്ത് തീവ്രാഭിലാഷമായി മാറി. അതിനാണ് ബഌക്ക്‌മെയില്‍ ചെയ്ത് ലൈംഗിക ചാറ്റിലേക്ക് നയിക്കുന്ന പദ്ധതി ഉണ്ടാക്കിയത്. സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ദീപക്കിനെതിരേ കേസെടുത്തിരിക്കുന്നത്. റോത്തക്കിലെ വീട്ടില്‍ നിന്നുമാണ് ദീപകിനെ പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും രണ്ടു സിംകാര്‍ഡുകളുള്ള ഫോണും കണ്ടെത്തി. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള 550 ലധികം സ്ത്രീകളുമായിട്ടാണ് ഇയാള്‍ ബന്ധപ്പെട്ടത്. കേസില്‍ അനേകം ഇരകളെ കണ്ടെത്തിയെങ്കിലും സമൂഹത്തെ ഭയന്ന് ആരും പോലീസിനോട് സഹകരിക്കാന്‍ തയ്യാറായില്ല.
https://www.facebook.com/Malayalivartha