ഏറ്റവും ഒടുവില്‍ ബാലഭാസ്‌കറിനെ സന്ദര്‍ശിച്ചത് സ്റ്റീഫന്‍ ദേവസി.. ദ്രവരൂപത്തിലുള്ള ആഹാരം കൊടുത്തുതുടങ്ങിയ ശേഷം ബാലു സുഖം പ്രാപിച്ചുവരുന്നെന്നുമുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ മരണം... സിബിഐ പുറത്ത് കൊണ്ടുവരാൻ പോകുന്നത് നിർണ്ണായകമായ ആ 45 മിനിറ്റ് സംഭാഷണം... ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയിട്ടും സമയം ചോദിച്ച് സ്റ്റീഫന്‍ ദേവസി....
അപ്രതീക്ഷിതമായ കാറപകടത്തില്‍പ്പെട്ട് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത മലയാളികള്‍ ഏറെ ഞെട്ടലോടെയാണ് കേട്ടത്. ഒരിക്കലും അത് നികത്തനാകാത്ത നഷ്ടം തന്നെയാണ്. എന്നാൽ ബാലഭാസ്കറിന്റെയും കുഞ്ഞിന്റെയും മരണത്തിന് പിന്നാലെ പല അഭ്യൂഹങ്ങളും പടർന്നിരുന്നു. കേസ് സിബിഐ ഏറ്റെടുത്തതോടു കൂടി മറ്റൊരു തലത്തിലേക്കാണ് കേസ് നീങ്ങുന്നത്.
പ്പോഴിതാ സ്റ്റീഫന്‍ ദേവസ്സിയുടെ മൊഴിയെടുക്കാൻ ഹാജരാകണമെന്ന് സിബിഐ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ ക്വാറന്റീനിലായതിനാല്‍ സ്റ്റീഫന്‍ ദേവസ്സി സാവകാശം ചോദിച്ചിരിക്കുകയാണ്. ഏറ്റവും അടുത്ത ദിവസങ്ങളില്‍ അദ്ദേഹത്തോട് തിരുവനന്തപുരം ഓഫീസിലെത്താനാണ് പറഞ്ഞത്. ക്വാറന്റീനിലായതിനാല്‍ സാവകാശം വേണമെന്നാണ് സ്റ്റീഫന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തയാഴ്ച ഹാജരാവാനാണ് ഉദ്ദേശമെന്നാണ് സൂചന. അപകടത്തിനു ശേഷം സ്വകാര്യ ആശുപത്രിയില്‍ ബാലഭാസ്‌കറിനെ പ്രവേശിപ്പിച്ച സമയത്ത് സ്റ്റീഫന്‍ ദേവസ്സി കാണാന്‍ എത്തിയിരുന്നു. അന്ന് ഇവര്‍ സംസാരിച്ച കാര്യങ്ങളെന്തൊക്കെ എന്നറിയാനാണ് വിളിപ്പിച്ചത്. സ്റ്റീഫന്‍ ദേവസ്സിക്കെതിരേ ബന്ധുക്കളില്‍ ചിലര്‍ മൊഴിയും നല്‍കിയിട്ടുണ്ട്. ആ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് വിളിപ്പിക്കുന്നത്.
കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലായിരുന്നു ബാലുവിന്റെ അപകട മരണത്തിൽ നിർണ്ണായകമായി മാറിയത്. ഇപ്പോഴിതാ അപകടത്തെത്തുടര്‍ന്ന് ചികത്സയിലിരിക്കെ സ്റ്റീഫന്‍ദേവസി ഡോക്ടറുടെ അനുമതിയില്ലാതെ ഐ സി യുവില്‍ക്കയറി ബാലഭാസ്‌കറിനെ സന്ദര്‍ശിച്ചെന്നും 43 -മിനിട്ടോളം ഇവര്‍ സംസാരിച്ചെന്നും ഇതിനുശേഷമാണ് സുഖം പ്രാപിച്ചുവരികയായിരുന്ന ബാലഭാസ്‌കര്‍ മരിച്ചതെന്നും കലാഭവന്‍ സോബി ജോര്‍ജ്ജ്. ഏറ്റവും ഒടുവില്‍ ബാലഭാസ്‌കറിനെ സന്ദര്‍ശിച്ചത് സ്റ്റീഫന്‍ ദേവസിയാണ്.
ഇവര്‍ തമ്മില്‍ എന്താണ് സംസാരിച്ചതെന്ന് ഇപ്പോഴും പുറത്തുവന്നിട്ടില്ല. ചികത്സിക്കുന്ന ഡോക്ടറുടെ അനുമതിയില്ലാതെ മറ്റാരുവഴിയെ സമ്മര്‍ദ്ദം ചെലത്തിയാണ് സ്റ്റീഫന്‍ ദേവസി ഐ സി യു വില്‍ക്കടന്ന് ബാലഭാസ്‌കറിനെ കണ്ടെതെന്നാണ് മനസ്സിലായിട്ടുള്ളത്. ദ്രവരൂപത്തിലുള്ള ആഹാരം കൊടുത്തുതുടങ്ങിയെന്നും സുഖം പ്രാപിച്ചുവരുന്നെന്നും നിങ്ങളാരും ഇവിടെ നില്‍ക്കണമെന്നില്ലന്നും ഡോക്ടര്‍ വീട്ടുകാരെ അറിയിച്ചതിന് പിന്നാലെയാണ് സ്റ്റീഫന്‍ദേവസി ഐ സി യുവില്‍ക്കയറി ബാലഭാസ്‌കറിനെ സന്ദര്‍ശിച്ചത്. വീട്ടുകാര്‍ക്കുപോലും ഐ സി യു വില്‍ ബാലഭാസ്‌കറിനെ സന്ദര്‍ശിക്കാന്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ സ്റ്റീഫന്‍ ദേവസി ഐ സി യൂവില്‍ക്കടന്നതും ബാലഭാസ്‌കറിനെ സന്ദര്‍ശിച്ചതും ബാഹ്യസമ്മര്‍ദ്ദത്തിലൂടെയാണെന്ന് വ്യക്തമാണ്. ബാലഭാസ്‌കറിന്റെ മരണം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെടുത്തരുതെന്ന് പിതാവ് ഉണ്ണിയെ വിളിച്ച് സ്റ്റീഫന്‍ ദേവസി പറഞ്ഞിരുന്നതായുള്ള വിവരവും പുറത്തുവന്നിരുന്നു. ഇതും സംശയത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷമിയുടെ മൗനവും സംശയകരമാണ്. ഡ്രൈവര്‍ അര്‍ജ്ജുനെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സി ബി ഐ തീരുമാനിച്ചിട്ടുണ്ട്്. ലക്ഷമിയും അര്‍ജ്ജുനും പറയുന്നതില്‍ പൊരുത്തക്കേട് കണ്ടതിനാലാണ് അര്‍ജ്ജുനെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സി ബി ഐ തീരുമാനിച്ചതെന്നാണ് അറിയുന്നത്. ഇക്കാര്യത്തില്‍ ലക്ഷമിയും തുല്യപങ്കാളിയാണ്. ഈ സാഹചര്യത്തില്‍ ലക്ഷമിയെയും നുണപരിശോധനയ്ക്ക് വിധേയമാക്കിയെങ്കില്‍ മാത്രമെ നിജ സ്ഥിതി പുറത്തുവരു എന്നാണ് വിശ്വസിക്കുന്നത്. സോബി കൂട്ടിച്ചേര്‍ത്തു. ബ്രെയിന്‍ മാപ്പിംഗിന് തയ്യാറാണെന്നാണ് സി ബി ഐ യെ അറിയിച്ചിരുന്നത്.നുണ പരിശോധന മതിയെന്ന് അവര്‍ ഇങ്ങോ്ട്ട് അറിയിക്കുകയായിരുന്നു.ഇതിന് സമ്മതമാണെന്ന് കോടതിയെക്കൂടി അറിയിക്കേണ്ടതുണ്ട്.ഈ മാസം 16-ന് ഇതുസംബന്ധിച്ച സത്യാവാംങ് മൂലം കോടതിക്ക് കൈമാറുമെന്നും സോബി പറയുകയാണ്.
ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ഓഗസ്റ്റ് 3 ന് സിബിഐ സമർപ്പിച്ച എഫ് ഐ ആർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. സംഭവത്തിൽ തിരുവനന്തപുരം സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല. കൊല്ലപ്പെട്ട ബാല ഭാസ്‌ക്കറിന്റെ പിതാവ് ഉണ്ണിയുടെ പരാതിയിലാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.
ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സ്വാഭാവിക റോഡപകടമരണമാക്കി കേസ് എഴുതിത്ത്ത്ത്ത്തള്ളുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വർണ്ണക്കടത്ത് കേസിലെ ചില പ്രതികൾക്ക് ബാലഭാസ്‌ക്കറിന്റെ മരണത്തിൽ പങ്കും പങ്കാളിത്തവുമുള്ളതായി ആരോപണം ഉയർന്നു വന്നിട്ടുണ്ട്. മരണത്തിൽ സ്വർണ്ണക്കടത്ത് സംഘത്തിനടക്കം പങ്കുണ്ടെന്ന തരത്തിൽ കുടുംബം ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് സി ബി ഐ കേസേറ്റെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനാണ് സി ബി ഐ യാതൊരു ആക്ഷേപവുമുന്നയിക്കാതെ കേസ് ഏറ്റെടുത്ത് എഫ് ഐ ആർ ഇട്ടത്. കോടതി ഉത്തരവില്ലാതെ കേസ് ഏറ്റെടുക്കുന്നതിൽ ഈ രീതിയാണ് സി ബി ഐ മാന്വൽ നിഷ്‌ക്കർശിക്കുന്നത്.
2018 സെപ്റ്റംബർ 25 ന് പുലർച്ചെ കഴക്കൂട്ടം പള്ളിപ്പുറം ദേശീയ പാതയിൽ വച്ചാണ് കാർ അപകടം നടന്നത്. തൃശൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് വരവേയായിരുന്നു ബാലഭാസ്‌ക്കറിന്റെ കാർ മരത്തിൽ ഇടിച്ച് തകർന്നത്. ഡ്രൈവർ അർജുൻ , ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി , മകൾ തേജസ്വിനി ബാല എന്നിവരും കാറിൽ ഉണ്ടായിരുന്നു. മകൾ സംഭവസ്ഥലത്തും ബാലഭാസ്‌കർ പിന്നീട് ആശുപത്രിയിലും വച്ച് മരിച്ചു. അപകടം നടക്കുമ്പോള്‍ വാഹനമോടിച്ചിരുന്നത് ഡ്രൈവർ അർജ്ജുനെന്നാണ് ലക്ഷ്മിയുടെ മൊഴി. ക്രൈംബ്രാഞ്ചിൻ്റെ കണ്ടത്തലും ഇതാണ്. അമിതവാഹനത്തിൽ അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് അർജ്ജുനെതിരെ കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha