ഉറ്റ സുഹൃത്തിന്റെ രൂപത്തിലെത്തിയ കാലൻ! വര്‍ക്കലയെ ഞെട്ടിച്ച കൂട്ട ആത്മഹത്യയുടെ ചുരുളഴിയുന്നു... തിരുവനന്തപുരം സ്വദേശിയായ കോണ്‍ട്രാക്ടറെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്; പഠനത്തിൽ മിടുക്കിയായ മകളെ പോലും വെറുതെ വിടാതെയുള്ള ക്രൂരത....
വർക്കലയിൽ അച്ഛനും അമ്മയും ഏകമകളുമുൾപ്പെട്ട കുടുംബം വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്.
കൂട്ട ആത്മഹത്യക്ക് കാരണമായ ഉറ്റസുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ കോണ്‍ട്രാക്ടറെ പോലീസ് ഉടന്‍ ചോദ്യം ചെയ്യും.
ആത്മഹത്യ ചെയ്ത ശ്രീകുമാര്‍ ഈ കോണ്‍ട്രാക്ടറെ വിശ്വസിച്ച് കരാര്‍ പണികള്‍ നല്‍കിയിരുന്നതായും, ഇതില്‍ ചതിവു പറ്റിയെന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ച സാഹചര്യത്തിലുമാണ് പോലീസിന്റെ ഈ നീക്കം.
ശ്രീകുമാറിന്റെ ആത്മഹത്യ കുറിപ്പില്‍ സുഹൃത്ത് വഞ്ചിച്ചുവെന്ന് പരാമര്‍ശിച്ചിട്ടുണ്ട്. മരണ വീട്ടില്‍ നിന്നും ശേഖരിച്ച തെളിവുകളുടെ ഫൊറന്‍സിക് പരിശോധനാ ഫലവും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും കിട്ടിയ ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്നു പോലീസ് പറഞ്ഞു.
വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍(60) , ഭാര്യ മിനി (55) , മകള്‍ അനന്തലക്ഷ്മി (26) എന്നിവരെയാണ് കഴിഞ്ഞ ദിവസം തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കരാര്‍ ജോലികള്‍ ചെയ്തിരുന്ന തന്നെ തിരുമല സ്വദേശിയായ ഉപകരാറുകാരന്‍ ചതിച്ചുവെന്നും, ഇതോടെ വലിയ തുക വായ്പയെടുത്തു പണികള്‍ തീര്‍ത്തു കൊടുക്കേണ്ടിവന്നുവെന്നും കോടികളുടെ ബാധ്യതയാണ് ഉണ്ടായതെന്നും ശ്രീകുമാര്‍ ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha