15 വര്‍ഷം മുൻപ് ഭർത്താവിനെ ചെക്ക്‌കേസില്‍ കുടുക്കി തട്ടിപ്പിന് തുടക്കം... ഭര്‍ത്താവിനെ ഉപേക്ഷിച്ച് തട്ടിപ്പിന്റെ പുതിയമേഖലകള്‍ കണ്ടെത്തിയതോടെ നാട്ടിലെ റാണിയായി വിലസി! കൊട്ടാരക്കര സ്വദേശി സന്തോഷ് കുമാറുമായിചേര്‍ന്നതോടെ സംഭവിച്ചത്... ഗീതാറാണി സ്വപ്നയെ വെല്ലും.... സംഭവം കൊല്ലത്ത്...
കൊല്ലത്താണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറുന്നത്. ജോലി വാഗ്ദ്ധാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് ചവറ പൊലീസ് പിടികൂടി റിമാന്‍ഡ് ചെയ്ത തൃശൂര്‍ അയ്യന്തോള്‍ ശ്രേയസില്‍ ഗീതാ രാജഗോപാല്‍ (ഗീതാറാണി63) തട്ടിപ്പിന്റെ റാണി.
ചവറ കെ.എം.എം.എല്ലിലെ ഇലക്‌ട്രോണിക് മെക്കാനിക്കിന്റേതുള്‍പ്പെടെ നിരവധി തസ്തികകളില്‍ ജോലി വാഗ്ദ്ധാനം ചെയ്താണ് ഗീതാരാജ ഗോപാലും കൂട്ടുപ്രതി ചവറ പയ്യലക്കാവ് മാണുവേലില്‍കോട്ടയ്ക്കകം സദാനന്ദനും (55)കോടികളുടെ തട്ടിപ്പ് നടത്തിയത്. ഒന്നാം പ്രതിയായ സദാനന്ദന്‍ തട്ടിപ്പ് കേസുകളില്‍ അറസ്റ്റിലാകുന്നത് ആദ്യമാണെങ്കിലും ഗീതാരാജഗോപാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കേസുകളില്‍ പ്രതിയാണ്.
തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഗീതാറാണി പ്രതിയായി അന്വേഷണത്തിലിരിക്കുന്ന അര ഡസനോളം കേസുകള്‍ കരുനാഗപ്പള്ളികോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പരാമര്‍ശിക്കുന്നുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും കൊല്ലം ജില്ലയിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിലും ഗീതാറാണിക്കെതിരെ കേസുകളുണ്ട്.
ചവറയില്‍ ഏറ്റവും ഒടുവില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ മാത്രം കോടികളുടെ തട്ടിപ്പാണ് വെളിപ്പെട്ടത്. ബാങ്കുകള്‍, റെയില്‍വേ, മിലിട്ടറി, പൊതുമേഖലാസ്ഥാപനങ്ങള്‍ എന്നിവയുടെപേരില്‍ തട്ടിപ്പ് നടത്തിയ ഗീതാറാണി പി.എസ്.സിയുടെപേരിലും തട്ടിപ്പിന് മുതിര്‍ന്നിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെയും റെയില്‍വേയുടെയും ഒറിജിനലിനെ വെല്ലുന്ന ലെറ്റര്‍ പാഡുകളും സീലുകളും ഉപയോഗിച്ചും,
ബോര്‍ഡ് വച്ച ആഡംബര വാഹനങ്ങളില്‍ ഉന്നത പദവി ചമഞ്ഞെത്തിയുമാണ് ഉദ്യോഗാര്‍ത്ഥികളെ വീഴ്ത്തിയത്. വാക് സാമര്‍ത്ഥ്യത്തിലൂടെ കൂട്ടാളികളുടെ ഒത്താശയോടെയാണ് ഇരകളെ കുരുക്കിയിരുന്നത്. മിലിട്ടറി റിക്രൂട്ട്‌മെന്റ് തട്ടിപ്പിന് കൊട്ടാരക്കരയില്‍ മുന്‍പ് പിടിയിലായ ഗീതാറാണി ഇപ്പോഴും നിരവധി ഉദ്യോഗാര്‍ത്ഥികളെ സമാന തട്ടിപ്പിന് ഇരയാക്കിയതായാണ് വിവരം.
ഓണത്തിന് മുന്‍പ് മിലിട്ടറി റിക്രൂട്ട്‌മെന്റിനെന്ന പേരില്‍ ബംഗളൂരുവിലേക്ക് ഇവര്‍ അയച്ച യുവാക്കള്‍ അവിടെ കുടുങ്ങിയതായി പൊലീസിന് വിവരമുണ്ടെങ്കിലും ആരും പരാതി നല്‍കിയിട്ടില്ലെന്ന് ചവറ പൊലീസ് വെളിപ്പെടുത്തി. ഗീതാറാണിയുടെ തട്ടിപ്പ് തുടങ്ങുന്നത് 15 വര്‍ഷം മുന്‍പാണെന്ന് പൊലീസ് പറയുന്നു. ചെട്ടികുളങ്ങര സ്വദേശിയായ ഭര്‍ത്താവ് രാജഗോപാലിനെ ചെക്ക്‌കേസില്‍ കുടുക്കിയാണ് തുടക്കം.
ഭര്‍ത്താവ് ട്രസ്റ്റ് മെമ്ബറായ സ്‌കൂളില്‍ ജോലി വാഗ്ദ്ധാനം നല്‍കി ഒരു ബന്ധുവില്‍ നിന്ന് രണ്ടുലക്ഷം വാങ്ങുകയും ഉറപ്പിനായി ഭര്‍ത്താവിന്റെപേരിലുള്ള ചെക്ക് നല്‍കികേസില്‍ പ്രതിയാക്കുകയുമായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ച് തട്ടിപ്പിന്റെ പുതിയമേഖലകള്‍ കണ്ടെത്തി.
കൊട്ടാരക്കര സ്വദേശി സന്തോഷ് കുമാറുമായിചേര്‍ന്ന് തട്ടിപ്പ് വിപുലമാക്കി. കിട്ടിയ പണം ധൂര്‍ത്തടിക്കുകയുംകേസില്‍ അകപ്പെടുമ്ബോള്‍ കുറച്ചുപണം തിരികെ നല്‍കി രക്ഷപ്പെടുകയാണ് പതിവ്.
https://www.facebook.com/Malayalivartha