Widgets Magazine
02
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹാനടനില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല.... എട്ടുമാസങ്ങള്‍ക്കുശേഷം ഞാൻ തിരിച്ചുവന്നപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വികസനം കണ്ടതായി മമ്മൂട്ടി, മുഖ്യമന്ത്രി ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വം; മമ്മൂട്ടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്


സിഎംഎസ്-03 വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ ... ഭാരമേറിയ വസ്തുക്കള്‍ ഉള്‍ക്കൊള്ളാന്‍ കാര്യക്ഷമതയുള്ള എല്‍വിഎം3-എം5 റോക്കറ്റായിരിക്കും വിക്ഷേപണത്തിനായി ഉപയോഗിക്കുക


കലാശപ്പോരാട്ടം.... ഇന്ന് നടക്കുന്ന ഫൈനലില്‍ ഇന്ത്യ കന്നി കിരീടം തേടുന്ന ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെ നേരിടും...നവി മുംബൈയില്‍ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം


ചുമതലയേറ്റ ശേഷം ആദ്യ സന്ദര്‍ശനം.... രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ നാളെ കേരളത്തിലെത്തും... ഉപരാഷ്ട്രപതിയായി ചുമതലയേറ്റശേഷം നടത്തുന്ന ആദ്യ കേരള സന്ദര്‍ശനം


ഭീകരൻ ഹാഫിസ് സയീദിന്റെ പ്രധാന സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു,.ഇന്ത്യയുടെ ശത്രുക്കളുടെ കൊല്ലുന്ന അജ്ഞാതൻ..പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ..പാകിസ്താന്റെ നെഞ്ചിൽ ഇടിമിന്നലായി അടുത്ത മരണം..

വിവാദങ്ങള്‍ മാത്രം ബാക്കി; കേരള സര്‍വകലാശാല നിയമനത്തട്ടിപ്പ് കേസ് എഴുതിത്തള്ളി; നടപടി ക്രൈം ബ്രാഞ്ചിന്റെത്; കെട്ടടങ്ങുന്നത് സിപിഎം ബന്ധമുള്ള ആളുകള്‍ക്ക് പരീക്ഷ പോലും എഴുതാതെ നിയമനം നല്‍കിയെന്ന കേസ്; ഇനി ഹൈക്കോടതി വിധിക്ക് കാതോര്‍ക്കാം

19 SEPTEMBER 2020 04:12 PM IST
മലയാളി വാര്‍ത്ത

More Stories...

തൊഴിൽ മേഖലയിൽ വിജയം, ശത്രുഹാനി, സന്താനങ്ങളുടെ കാര്യത്തിൽ ഉയർച്ച, ഭൂമി വർദ്ധനവ്, ധനനേട്ടം എന്നിവ അനുഭവപ്പെടാം.

സാമ്പത്തികമായ പുരോഗതി, ദാമ്പത്യ ഐക്യം, ഭക്ഷണസുഖം എന്നിവ പ്രതീക്ഷിക്കാം.

ആഴ്ചയുടെ ആരംഭം പുതിയ ആശയങ്ങളാൽ പ്രോത്സാഹനജനകമായിരിക്കും. സർഗ്ഗാത്മക കഴിവുകളിലൂടെ ധനപരമായ നേട്ടങ്ങളും തൊഴിൽപരമായ വിജയങ്ങളും ഉണ്ടാകാം.

ശത്രുനാശം, ധനപരമായ നേട്ടം എന്നിവ ഉണ്ടാകും.... ദിവസഫലമിങ്ങനെ

കുവൈത്തില്‍ വെങ്കലയുഗത്തിലെ ക്ഷേത്രം കണ്ടെത്തി...!! നാലായിരം വര്‍ഷം മുമ്പുള്ള ദില്‍മണ്‍ നാഗരികതയുടെ ശേഷിപ്പുകള്‍ വിസ്മയിപ്പിക്കുന്നു; ഫൈലക ദ്വീപില്‍ ഇതിന് മുന്‍പും മറ്റൊരു ക്ഷേത്ര ശേഷിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്

വിവാദങ്ങള്‍ ബാക്കി നിര്‍ത്തി കേരളസര്‍വകലാശാല നിയമനത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി. കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം കിട്ടിയതായും അതിനാല്‍ എഴുതിത്തള്ളുന്നുവെന്നും കാണിച്ച് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും റജിസ്ട്രാറും അഞ്ച് സിന്‍ഡിക്കറ്റ് അംഗങ്ങളും അടക്കം പ്രതികളായ കേസാണ് എഴുതിത്തള്ളിയിരിക്കുന്നത്. പരാതിക്കാരന്റെ മൊഴി പോലും രേഖപ്പെടുത്താതെയാണ് ക്രൈംബ്രാഞ്ചിന്റെ അസാധാരണ നടപടി. ഒഎംആര്‍ ഷീറ്റ് കണ്ടെത്താനാകില്ല എന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിലപാടെടുത്തു. ഇതിനെ അടിസ്ഥാനമാക്കിയാണ് ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസ് എഴുതിത്തള്ളിയത്. സിപിഎം ബന്ധമുള്ള ആളുകള്‍ക്ക് പരീക്ഷ പോലും എഴുതാതെ നിയമനം നല്‍കിയെന്ന കേസ് ഇപ്പോള്‍ നടക്കുന്ന കരാര്‍, കണ്‍സള്‍ട്ടെന്‍സി നിയമനങ്ങള്‍ പോലെ തന്നെ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു.

കേസില്‍ സര്‍വകലാശാല മുന്‍വിസിയും രജിസ്ട്രാറും സിന്‍ഡിക്കേറ്റ് അംഗങ്ങളും പ്രതികളായിരുന്നു. 2008 ല്‍ കേരള സര്‍വകലാശാലയില്‍ നടന്ന വിവാദ അസിസ്റ്റന്റ് നിയമനത്തിന് ഉത്തരവാദികളെ പ്രതികളാക്കി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന കേസ് എഴുതിത്തള്ളാനാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. കോവിഡ് കാലത്ത് അതീവ രഹസ്യമായാണ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്. പരാതി നല്‍കിയിരുന്ന മുന്‍ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവും നിലവിലെ നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റുമായ സുജിത്ത്. എസ്. കുറുപ്പിന്റെ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എന്‍.അബ്ദുല്‍ റഷീദ് സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്നതിന് തലേന്നാളാണ് കേസ് എഴുതി തള്ളാനുള്ള റിപ്പോര്‍ട്ട് കോടതിയില്‍ ഫയല്‍ ചെയ്തത്. ഉത്തരക്കടലാസുകള്‍ നശിപ്പിച്ചും മാര്‍ക്ക് രേഖപ്പെടുത്തിയ കമ്പ്യൂട്ടര്‍ കാണാതാക്കിയും ഇഷ്ടക്കാര്‍ക്കു നിയമനം നല്‍കാന്‍ ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ രാമചന്ദ്രന്‍ നായര്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ: വി.ജയപ്രകാശ്, രജിസ്ട്രാര്‍ കെ.എ ഹാഷിം, സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. എ.എ. റഷീദ്, എം.പി. റസ്സല്‍, കെ.എ.ആന്‍ഡ്രൂ, പരേതനായ ബി. എസ്. രാജീവ് എന്നിവരെ പ്രതികളാക്കി 2014ല്‍ കുറ്റപത്രം തയ്യാറാക്കി വിജിലന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചിരുന്നു . ഈ നടപടി ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് വിജിലന്‍സ് കോടതിയിലെ വിചാരണ നിര്‍ത്തിവച്ചു.

അസിസ്റ്റന്റ് നിയമനത്തില്‍ തട്ടിപ്പ് നടന്നുവെന്നാണ് ക്രൈംബ്രാഞ്ച് ആദ്യം നല്‍കിയ കുറ്റപത്രം. എന്നാല്‍ ഈ കുറ്റപത്രത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെമാല്‍ പാഷ നിയമനം നേടിയവര്‍ക്ക് എതിരെയും അന്വേഷണം വേണമെന്ന് കാട്ടി ഉത്തരവിട്ടു, ഈ കുറ്റപത്രം റദ്ദാക്കുകയും ചെയ്തു. ആഴത്തിലുള്ള അന്വേഷണം കേസില്‍ നടത്തണമെന്നായിരുന്നു ജസ്റ്റിസ് കെമാല്‍ പാഷയുടെ ഉത്തരവ്. നിയമനം ലഭിച്ചവരെ ചോദ്യം ചെയ്യാനോ, അവരുടെ മൊഴി രേഖപ്പെടുത്താനോ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിട്ടില്ല. ഇത് മതിയാകില്ല. വിശദമായ തുടരന്വേഷണം തന്നെ വേണം. അതിനാല്‍ നിലവില്‍ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കുന്നുവെന്നും ജസ്റ്റിസ് കെമാല്‍ പാഷ ഉത്തരവിട്ടു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുവാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നീങ്ങിയെങ്കിലും നിയമോപദേശം അനുകൂലമല്ലാത്തതുകൊണ്ട് നീക്കം ഉപേക്ഷിച്ചു. തുടര്‍ന്നാണ് െ്രെകം ബ്രാഞ്ച്, കേസ് എഴുതിത്തള്ളാന്‍ തീരുമാനം കൈകൊണ്ടത്. കോടതി ഉത്തരവിനെ തുടരന്വേഷണം നടത്തിയപ്പോഴാണ് കേസ് നിലനില്‍ക്കില്ലെന്നും വേണ്ടത്ര തെളിവില്ലെന്നും ക്രൈംബ്രാഞ്ചിപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.

പരീക്ഷ എഴുതാത്തവര്‍ പോലും കേരളസര്‍വകലാശാലയില്‍ നിയമനം നേടിയെന്നതായിരുന്നു കേസ്. പരീക്ഷ എഴുതാത്തവര്‍ പക്ഷേ, ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു, നിയമനം നേടി. പരീക്ഷ എഴുതിയവരുടെയെല്ലാം ഫലം പുറത്തുവന്നിട്ടില്ല. ഉത്തരപ്പേപ്പര്‍ മൂല്യനിര്‍ണയത്തിന് അയച്ചത് തന്നെ 46 എണ്ണം കുറവായിരുന്നു. തിരിമറി നടത്തിയതില്‍ അന്വേഷണം വന്നപ്പോള്‍, വിരമിച്ച ശേഷം ലാപ്‌ടോപ്പ് മോഷണം പോയെന്ന് വിസി അന്വേഷണസംഘത്തെ ഒരു വര്‍ഷത്തിന് ശേഷം അറിയിച്ചത് വേറെ വിവാദമായി. ഇങ്ങനെ ഏറെ തിരിമറികള്‍ നടന്ന കേസാണ്, ഹൈക്കോടതി വിശദമായ തുടരന്വേഷണത്തിന് ഉത്തരവിട്ടിട്ടും തെളിവില്ലെന്ന് കാട്ടി എഴുതിത്തള്ളി ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേല്‍പ്പാലത്തിന്റെ കൈവരി ഉയരം കൂട്ടാന്‍ നിര്‍ദേശം......  (11 minutes ago)

വേലിയിലിരുന്ന മമ്മൂട്ടിയെടുത്ത് മുഖ്യൻ 'ദോ ലവിടെ' വച്ചു പിണറായിയെ വേദിയിലിട്ട് കുത്തി കുടഞ്ഞു..! തേഞ്ഞ് നാറി  (11 minutes ago)

മൂന്നാം മത്സരം ഇന്ന് ഓസ്ട്രേലിയയിലെ ഹൊബാര്‍ട്ടില്‍ നടക്കും  (14 minutes ago)

. മുപ്പതോളം പേരെ കാണാതായി...  (20 minutes ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ കരുത്തുകാട്ടാനൊരുങ്ങി കോണ്‍ഗ്രസ്...  (27 minutes ago)

പുതിയ വരുമാന മാർഗങ്ങൾ വന്നുചേരുന്നതിലൂടെ സാമ്പത്തികമായി ആശ്വാസം ലഭിക്കുന്നതിനുള്ള സാധ്യത  (46 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പറ്റ്‌നയില്‍..  (1 hour ago)

ധനപരമായ നേട്ടം, കാര്യപ്രാപ്തി, ഭക്ഷണ സുഖം, ദാമ്പത്യ സൗഖ്യം എന്നിവ ഇന്ന് ഉണ്ടാകും.  (1 hour ago)

സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത പുലർത്തുകയും അനാവശ്യ യാത്രകൾ ഒഴിവാക്കുകയും ചെയ്യുന്നത് ഉചിതമാണ്.  (2 hours ago)

അച്ഛനൊപ്പം കരാട്ടൈ ക്ലാസ്സ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ  (2 hours ago)

കെഎസ്ആര്‍ടിസി ബസിലിടിച്ച് രണ്ടുപേര്‍ക്ക് ...  (2 hours ago)

മഹാനടനില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല.... എട്ടുമാസങ്ങള്‍ക്കുശേഷം ഞാൻ തിരിച്ചുവന്നപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വികസനം കണ്ടതായി മമ്മൂട്ടി, മുഖ്യമന്ത്രി ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വം; മമ്മൂട്ടിക്കെതി  (2 hours ago)

വിസ അനുവദിക്കുന്ന തീയതിമുതല്‍ ഒരു മാസത്തേക്കാണ് പുതുക്കിയ കാലാവധി....  (3 hours ago)

പ്രദേശത്തെ ട്രെയിന്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു.....  (3 hours ago)

പെയിന്റിങ് തൊഴിലാളി സമീപവാസിയുടെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍  (3 hours ago)

Malayali Vartha Recommends