Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

ഇഡി, കസ്റ്റംസ്സ്, എൻ.ഐ.എ... എല്ലാം കൊണ്ട് സ്വാഹാ... ബിനീഷിന് വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ ഇനിയുമുണ്ടെന്ന് കണ്ടെത്തൽ; കുരുക്കിൻ മേൽ കുരുക്കിട്ട് ഇഡി..ബിനീഷിന്റെ പേരിലുള്ള സ്വത്തുക്കളുടെ കൈമാറ്റം മരവിപ്പിക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് നിര്‍ദ്ദേശം... കേസില്‍ ഇടപെടില്ലെന്ന് കോടിയേരി!

27 SEPTEMBER 2020 09:30 AM IST
മലയാളി വാര്‍ത്ത

സ്വർണക്കടത്ത് കേസിന് പിന്നാലെ വമ്പന്മാരുടെ മുഖം മൂടികൾ ദിനംപ്രതി അഴിഞ്ഞു വീഴുകയാണ്. ഇപ്പോഴിതാ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് നാലു ജില്ലകളില്‍ വെളിപ്പെടുത്താത്ത സ്വത്തുണ്ടെന്ന് കണ്ടെത്തലുകളാണ് പുറത്ത് വരുന്നത്.

ബിനീഷിന്റെ പേരിലുള്ള സ്വത്തുക്കളുടെ കൈമാറ്റം മരവിപ്പിക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിനീഷിന്റെ മുഴുവന്‍ സ്വത്ത് വിവരങ്ങളും തേടി രജിസ്‌ട്രേഷന്‍ വകുപ്പിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കത്ത് നല്‍കിയിട്ടുണ്ട്. ലഹരിമരുന്നു കേസില്‍ ലഹരി റാക്കറ്റിന് ബിനീഷ് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്.

ഇതിന്റെ ഭാഗമായാണ് സ്വത്തുവിവരങ്ങള്‍ തേടുന്നത്. സ്വത്തുവിവരങ്ങള്‍ ബിനീഷ് അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. എന്നാല്‍, രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൃത്യത ഉണ്ടാകൂ. കേസില്‍ ഇനിയും ബിനീഷിനെ ചേദ്യം ചെയ്യേണ്ടതുണ്ട്. ബിനീഷിനെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കും. അതേ സമയം, ബിനീഷിനെതിരേയുള്ള അന്വേഷണത്തില്‍ താനോ പാര്‍ട്ടിയോ ഇടപെടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം സ്വര്‍ണ്ണകടത്ത് കേസിലെ അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിയപ്പോള്‍ ലൈഫ് മിഷനില്‍ അന്വേഷണത്തിന് സി.ബി.ഐ രംഗത്തിറങ്ങിയത് യു.ഡി.എഫിന് ആത്മവിശ്വാസവും ഇടതുമുന്നണിക്ക് ആശങ്കയുമേറുകയുമാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന പ്രചരണത്തിന് യു.ഡി.എഫിന് കൂടുതല്‍ കരുത്തുപകരുന്നതാണ് ഈ തീരുമാനം. എന്നാല്‍ ഇത് സര്‍ക്കാരിന് വലിയ തിരിച്ചടിയാണുണ്ടാക്കിയിട്ടുള്ളത്. ലൈഫ് മിഷനിലെ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കാതിരിക്കാനാണ് ചാടിക്കയറി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്ന പ്രതിപക്ഷ ആരോപണത്തിനും കരുത്തുപകരുന്നതാണ് സി.ബി.ഐയുടെ നീക്കം.

ഇതിന്റെ അടിസ്ഥാനത്തില്‍ വരുംദിവസങ്ങളില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ നീക്കം പ്രതിപക്ഷം ശക്തമാക്കുകയും ചെയ്യും. ലൈഫ് മിഷനില്‍ അന്വേഷണം വരുമ്പോള്‍ തെറ്റുചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും മുഖ്യമന്ത്രിയുള്‍പ്പെടെ സി.ബി.ഐയുടെ അന്വേഷണത്തില്‍ ഉള്‍പ്പെടേണ്ടിവരുമെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. ലൈഫ് മിഷന്റെ അധ്യക്ഷന്‍ മുഖ്യമന്ത്രിയാണ്.

മന്ത്രി എ.സി. മൊയ്തീന്‍ ഉപാധ്യക്ഷനുമാണ്. അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുമ്പോള്‍ വിവരങ്ങള്‍ അറിയുന്നതിന് മൊഴിയെടുക്കാന്‍ വേണ്ടിയാണെങ്കില്‍ പോലും മുഖ്യമന്ത്രിയെ സി.ബി.ഐ വിളിച്ചുവരുത്തുമ്പോള്‍ അത് സര്‍ക്കാരിന് വലിയ തിരിച്ചടിയാകും. തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷത്തിന് ഇതില്‍പരം നല്ലൊരു ആയുധം ലഭിക്കാനുമില്ല. അതുകൊണ്ടുതന്നെ വിഷയം സജീവമായി നിലനിര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മാത്രമല്ല, സര്‍ക്കാരിന്റെ ഏറ്റവും വലിയ അഭിമാനപദ്ധതിയാണ് ലൈഫ്. അത് പൊതുസമൂഹത്തിലുണ്ടാക്കിയ പ്രതികരണവും ശക്തമാണ്.

അതിനെ ശക്തമായി ആക്രമിക്കാന്‍ ഇതുതന്നെയാണ് അവസരമെന്നാണു പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇതിന്റെ പിന്നില്‍ രാഷ്ട്രീയ നീക്കമാണെന്നാണ് സി.പി.എം സംശയിക്കുന്നത്. കഴിഞ്ഞദിവസം ശിവശങ്കറെ ചോദ്യം ചെയ്തതോടെ സ്വര്‍ണകടത്ത് കേസ് ഏകദേശം അന്തിമഘട്ടത്തിലെത്തിയതാണ്. സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കാതിരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് എന്‍.ഐ.എ എത്തിയിട്ടുള്ളത്.

അത് മനസിലാക്കികൊണ്ടാണ് തൊട്ടടുത്തദിവസം തന്നെ സി.ബി.ഐയെ രംഗത്തിറക്കിയതെന്നാണ് സി.പി.എമ്മിന്റെ വാദം. ഈ കേസില്‍ സര്‍ക്കാരിനെയോ മുഖ്യമന്ത്രിയോ സി.ബി.ഐക്ക് ഒന്നും ചെയ്യാനാവില്ലെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുമുണ്ട്.

എന്നാലും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ സി.ബി.ഐക്ക് കഴിയും. മാത്രമല്ല, എന്‍.ഐ.എക്ക് വിരുദ്ധമായി രാഷ്ര്ടീയമായി ഉപയോഗിക്കാന്‍ കഴിയുന്ന അന്വേഷണ ഏജന്‍സിയുമാണ് സി.ബി.ഐ എന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവജാത ശിശുവിനെ തട്ടിപ്പറിച്ച് കിണറ്റിലിട്ട് കുരങ്ങന്‍  (5 hours ago)

അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ ങര്‍ത്താവ് ഉണ്ണികൃഷ്ണന്റെ അറസ്റ്റ് മുംബൈയിലെത്തി രേഖപ്പെടുത്തി  (6 hours ago)

രണ്ടാം ട്വന്റി 20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ  (6 hours ago)

ബാല്‍ക്കണിയില്‍ നിന്നും കുട്ടി വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും: വികസനത്തിന് പുതിയ ദിശാബോധം വന്നെന്ന് പ്രധാനമന്ത്രി  (7 hours ago)

ജോസ് കെ മാണിയെ യുഡിഎഫില്‍ എത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി  (7 hours ago)

വന്ദേഭാരത് തടയാന്‍ ട്രാക്കില്‍ മരത്തടികളും സിമന്റ് തൂണുകളും നിരത്തിവച്ച് അപകടമുണ്ടാക്കാന്‍ ശ്രമം  (7 hours ago)

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച 17 കാരി ഉള്‍പ്പെട്ട നാലംഗ സംഘം പിടിയില്‍  (7 hours ago)

കെ.പി.ശങ്കരദാസ് മെഡിക്കല്‍ കോളജില്‍ നിന്ന് ജയില്‍ ആശുപത്രിയിലെ സെല്ലിലേക്ക്  (7 hours ago)

ബിജെപിയിലെ ഗ്രൂപ്പിസമാണോ മേയറെ ഒഴിവാക്കുന്നതിന് പിന്നിലെന്ന് മന്ത്രി വി.ശിവന്‍കുട്ടി  (8 hours ago)

പാലക്കാട് യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്  (8 hours ago)

ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍; ഗണേഷിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍  (9 hours ago)

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയര്‍ വിവി രാജേഷ്  (10 hours ago)

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു  (10 hours ago)

Malayali Vartha Recommends