Widgets Magazine
14
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...


പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു

ഇഡി, കസ്റ്റംസ്സ്, എൻ.ഐ.എ... എല്ലാം കൊണ്ട് സ്വാഹാ... ബിനീഷിന് വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ ഇനിയുമുണ്ടെന്ന് കണ്ടെത്തൽ; കുരുക്കിൻ മേൽ കുരുക്കിട്ട് ഇഡി..ബിനീഷിന്റെ പേരിലുള്ള സ്വത്തുക്കളുടെ കൈമാറ്റം മരവിപ്പിക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് നിര്‍ദ്ദേശം... കേസില്‍ ഇടപെടില്ലെന്ന് കോടിയേരി!

27 SEPTEMBER 2020 09:30 AM IST
മലയാളി വാര്‍ത്ത

സ്വർണക്കടത്ത് കേസിന് പിന്നാലെ വമ്പന്മാരുടെ മുഖം മൂടികൾ ദിനംപ്രതി അഴിഞ്ഞു വീഴുകയാണ്. ഇപ്പോഴിതാ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് നാലു ജില്ലകളില്‍ വെളിപ്പെടുത്താത്ത സ്വത്തുണ്ടെന്ന് കണ്ടെത്തലുകളാണ് പുറത്ത് വരുന്നത്.

ബിനീഷിന്റെ പേരിലുള്ള സ്വത്തുക്കളുടെ കൈമാറ്റം മരവിപ്പിക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിനീഷിന്റെ മുഴുവന്‍ സ്വത്ത് വിവരങ്ങളും തേടി രജിസ്‌ട്രേഷന്‍ വകുപ്പിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കത്ത് നല്‍കിയിട്ടുണ്ട്. ലഹരിമരുന്നു കേസില്‍ ലഹരി റാക്കറ്റിന് ബിനീഷ് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്.

ഇതിന്റെ ഭാഗമായാണ് സ്വത്തുവിവരങ്ങള്‍ തേടുന്നത്. സ്വത്തുവിവരങ്ങള്‍ ബിനീഷ് അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. എന്നാല്‍, രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൃത്യത ഉണ്ടാകൂ. കേസില്‍ ഇനിയും ബിനീഷിനെ ചേദ്യം ചെയ്യേണ്ടതുണ്ട്. ബിനീഷിനെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കും. അതേ സമയം, ബിനീഷിനെതിരേയുള്ള അന്വേഷണത്തില്‍ താനോ പാര്‍ട്ടിയോ ഇടപെടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം സ്വര്‍ണ്ണകടത്ത് കേസിലെ അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിയപ്പോള്‍ ലൈഫ് മിഷനില്‍ അന്വേഷണത്തിന് സി.ബി.ഐ രംഗത്തിറങ്ങിയത് യു.ഡി.എഫിന് ആത്മവിശ്വാസവും ഇടതുമുന്നണിക്ക് ആശങ്കയുമേറുകയുമാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന പ്രചരണത്തിന് യു.ഡി.എഫിന് കൂടുതല്‍ കരുത്തുപകരുന്നതാണ് ഈ തീരുമാനം. എന്നാല്‍ ഇത് സര്‍ക്കാരിന് വലിയ തിരിച്ചടിയാണുണ്ടാക്കിയിട്ടുള്ളത്. ലൈഫ് മിഷനിലെ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കാതിരിക്കാനാണ് ചാടിക്കയറി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്ന പ്രതിപക്ഷ ആരോപണത്തിനും കരുത്തുപകരുന്നതാണ് സി.ബി.ഐയുടെ നീക്കം.

ഇതിന്റെ അടിസ്ഥാനത്തില്‍ വരുംദിവസങ്ങളില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ നീക്കം പ്രതിപക്ഷം ശക്തമാക്കുകയും ചെയ്യും. ലൈഫ് മിഷനില്‍ അന്വേഷണം വരുമ്പോള്‍ തെറ്റുചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും മുഖ്യമന്ത്രിയുള്‍പ്പെടെ സി.ബി.ഐയുടെ അന്വേഷണത്തില്‍ ഉള്‍പ്പെടേണ്ടിവരുമെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. ലൈഫ് മിഷന്റെ അധ്യക്ഷന്‍ മുഖ്യമന്ത്രിയാണ്.

മന്ത്രി എ.സി. മൊയ്തീന്‍ ഉപാധ്യക്ഷനുമാണ്. അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുമ്പോള്‍ വിവരങ്ങള്‍ അറിയുന്നതിന് മൊഴിയെടുക്കാന്‍ വേണ്ടിയാണെങ്കില്‍ പോലും മുഖ്യമന്ത്രിയെ സി.ബി.ഐ വിളിച്ചുവരുത്തുമ്പോള്‍ അത് സര്‍ക്കാരിന് വലിയ തിരിച്ചടിയാകും. തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷത്തിന് ഇതില്‍പരം നല്ലൊരു ആയുധം ലഭിക്കാനുമില്ല. അതുകൊണ്ടുതന്നെ വിഷയം സജീവമായി നിലനിര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മാത്രമല്ല, സര്‍ക്കാരിന്റെ ഏറ്റവും വലിയ അഭിമാനപദ്ധതിയാണ് ലൈഫ്. അത് പൊതുസമൂഹത്തിലുണ്ടാക്കിയ പ്രതികരണവും ശക്തമാണ്.

അതിനെ ശക്തമായി ആക്രമിക്കാന്‍ ഇതുതന്നെയാണ് അവസരമെന്നാണു പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇതിന്റെ പിന്നില്‍ രാഷ്ട്രീയ നീക്കമാണെന്നാണ് സി.പി.എം സംശയിക്കുന്നത്. കഴിഞ്ഞദിവസം ശിവശങ്കറെ ചോദ്യം ചെയ്തതോടെ സ്വര്‍ണകടത്ത് കേസ് ഏകദേശം അന്തിമഘട്ടത്തിലെത്തിയതാണ്. സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കാതിരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് എന്‍.ഐ.എ എത്തിയിട്ടുള്ളത്.

അത് മനസിലാക്കികൊണ്ടാണ് തൊട്ടടുത്തദിവസം തന്നെ സി.ബി.ഐയെ രംഗത്തിറക്കിയതെന്നാണ് സി.പി.എമ്മിന്റെ വാദം. ഈ കേസില്‍ സര്‍ക്കാരിനെയോ മുഖ്യമന്ത്രിയോ സി.ബി.ഐക്ക് ഒന്നും ചെയ്യാനാവില്ലെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുമുണ്ട്.

എന്നാലും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ സി.ബി.ഐക്ക് കഴിയും. മാത്രമല്ല, എന്‍.ഐ.എക്ക് വിരുദ്ധമായി രാഷ്ര്ടീയമായി ഉപയോഗിക്കാന്‍ കഴിയുന്ന അന്വേഷണ ഏജന്‍സിയുമാണ് സി.ബി.ഐ എന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുതര പരിക്ക്  (11 minutes ago)

നിലപാട് തിരുത്തി , പക്ഷെ യോജിക്കാനാകില്ല  (20 minutes ago)

അമ്മയെ പീഡിപ്പിക്കുമെന്ന് ഭീഷണിയെ തുടർന്ന്  (37 minutes ago)

പരസ്യമായി മീശവടിച്ച് നേതാവ്  (56 minutes ago)

അർജുൻ രാംപാലിന്റെ വിവാഹനിശ്ചയം  (1 hour ago)

ചിലന്തി പോലുള്ള പോറൽ വിശദീകരിച്ച് ശാസ്ത്രജ്ഞർ  (1 hour ago)

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനം  (1 hour ago)

ശബരിമല സന്നിധാനത്ത് അപകടം പൊലീസ് കേസെടുത്തു  (2 hours ago)

അമേരിക്കക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം  (2 hours ago)

മസൂദ് അസ്ഹർ ഓർമ്മിക്കുന്നു  (2 hours ago)

ചാരവൃത്തി നടത്തിയതിന് അറസ്റ്റിൽ  (2 hours ago)

ഒളിവിലിരുന്നു മത്സരിച്ച്‌ മിന്നും ജയം  (3 hours ago)

യുഎസിലെ ബ്രൗൺ സർവകലാശാലയിൽ വെടിവയ്പ്  (3 hours ago)

പരാജയത്തിന് പിന്നാലെ വ്യാപക അക്രമം  (3 hours ago)

തയ്യാറായി ബി.ജെ.പി മേയർ  (3 hours ago)

Malayali Vartha Recommends