Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..


വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.. കൊലപ്പെടുത്തിയ ട്രാക്കില്‍ തള്ളിയതാണെന്ന് പോലീസ്..സിസി ടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി..


പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി മകൻ..പിതാവിനെ വെടിവച്ചു കൊന്നു, മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിൽ ഒളിപ്പിച്ചു..ഒഴിഞ്ഞമുറിയിലെ ബാരലിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു...

ഇഡി, കസ്റ്റംസ്സ്, എൻ.ഐ.എ... എല്ലാം കൊണ്ട് സ്വാഹാ... ബിനീഷിന് വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ ഇനിയുമുണ്ടെന്ന് കണ്ടെത്തൽ; കുരുക്കിൻ മേൽ കുരുക്കിട്ട് ഇഡി..ബിനീഷിന്റെ പേരിലുള്ള സ്വത്തുക്കളുടെ കൈമാറ്റം മരവിപ്പിക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് നിര്‍ദ്ദേശം... കേസില്‍ ഇടപെടില്ലെന്ന് കോടിയേരി!

27 SEPTEMBER 2020 09:30 AM IST
മലയാളി വാര്‍ത്ത

സ്വർണക്കടത്ത് കേസിന് പിന്നാലെ വമ്പന്മാരുടെ മുഖം മൂടികൾ ദിനംപ്രതി അഴിഞ്ഞു വീഴുകയാണ്. ഇപ്പോഴിതാ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് നാലു ജില്ലകളില്‍ വെളിപ്പെടുത്താത്ത സ്വത്തുണ്ടെന്ന് കണ്ടെത്തലുകളാണ് പുറത്ത് വരുന്നത്.

ബിനീഷിന്റെ പേരിലുള്ള സ്വത്തുക്കളുടെ കൈമാറ്റം മരവിപ്പിക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിനീഷിന്റെ മുഴുവന്‍ സ്വത്ത് വിവരങ്ങളും തേടി രജിസ്‌ട്രേഷന്‍ വകുപ്പിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കത്ത് നല്‍കിയിട്ടുണ്ട്. ലഹരിമരുന്നു കേസില്‍ ലഹരി റാക്കറ്റിന് ബിനീഷ് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്.

ഇതിന്റെ ഭാഗമായാണ് സ്വത്തുവിവരങ്ങള്‍ തേടുന്നത്. സ്വത്തുവിവരങ്ങള്‍ ബിനീഷ് അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. എന്നാല്‍, രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൃത്യത ഉണ്ടാകൂ. കേസില്‍ ഇനിയും ബിനീഷിനെ ചേദ്യം ചെയ്യേണ്ടതുണ്ട്. ബിനീഷിനെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കും. അതേ സമയം, ബിനീഷിനെതിരേയുള്ള അന്വേഷണത്തില്‍ താനോ പാര്‍ട്ടിയോ ഇടപെടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം സ്വര്‍ണ്ണകടത്ത് കേസിലെ അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിയപ്പോള്‍ ലൈഫ് മിഷനില്‍ അന്വേഷണത്തിന് സി.ബി.ഐ രംഗത്തിറങ്ങിയത് യു.ഡി.എഫിന് ആത്മവിശ്വാസവും ഇടതുമുന്നണിക്ക് ആശങ്കയുമേറുകയുമാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന പ്രചരണത്തിന് യു.ഡി.എഫിന് കൂടുതല്‍ കരുത്തുപകരുന്നതാണ് ഈ തീരുമാനം. എന്നാല്‍ ഇത് സര്‍ക്കാരിന് വലിയ തിരിച്ചടിയാണുണ്ടാക്കിയിട്ടുള്ളത്. ലൈഫ് മിഷനിലെ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കാതിരിക്കാനാണ് ചാടിക്കയറി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്ന പ്രതിപക്ഷ ആരോപണത്തിനും കരുത്തുപകരുന്നതാണ് സി.ബി.ഐയുടെ നീക്കം.

ഇതിന്റെ അടിസ്ഥാനത്തില്‍ വരുംദിവസങ്ങളില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ നീക്കം പ്രതിപക്ഷം ശക്തമാക്കുകയും ചെയ്യും. ലൈഫ് മിഷനില്‍ അന്വേഷണം വരുമ്പോള്‍ തെറ്റുചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും മുഖ്യമന്ത്രിയുള്‍പ്പെടെ സി.ബി.ഐയുടെ അന്വേഷണത്തില്‍ ഉള്‍പ്പെടേണ്ടിവരുമെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. ലൈഫ് മിഷന്റെ അധ്യക്ഷന്‍ മുഖ്യമന്ത്രിയാണ്.

മന്ത്രി എ.സി. മൊയ്തീന്‍ ഉപാധ്യക്ഷനുമാണ്. അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുമ്പോള്‍ വിവരങ്ങള്‍ അറിയുന്നതിന് മൊഴിയെടുക്കാന്‍ വേണ്ടിയാണെങ്കില്‍ പോലും മുഖ്യമന്ത്രിയെ സി.ബി.ഐ വിളിച്ചുവരുത്തുമ്പോള്‍ അത് സര്‍ക്കാരിന് വലിയ തിരിച്ചടിയാകും. തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷത്തിന് ഇതില്‍പരം നല്ലൊരു ആയുധം ലഭിക്കാനുമില്ല. അതുകൊണ്ടുതന്നെ വിഷയം സജീവമായി നിലനിര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മാത്രമല്ല, സര്‍ക്കാരിന്റെ ഏറ്റവും വലിയ അഭിമാനപദ്ധതിയാണ് ലൈഫ്. അത് പൊതുസമൂഹത്തിലുണ്ടാക്കിയ പ്രതികരണവും ശക്തമാണ്.

അതിനെ ശക്തമായി ആക്രമിക്കാന്‍ ഇതുതന്നെയാണ് അവസരമെന്നാണു പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇതിന്റെ പിന്നില്‍ രാഷ്ട്രീയ നീക്കമാണെന്നാണ് സി.പി.എം സംശയിക്കുന്നത്. കഴിഞ്ഞദിവസം ശിവശങ്കറെ ചോദ്യം ചെയ്തതോടെ സ്വര്‍ണകടത്ത് കേസ് ഏകദേശം അന്തിമഘട്ടത്തിലെത്തിയതാണ്. സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കാതിരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് എന്‍.ഐ.എ എത്തിയിട്ടുള്ളത്.

അത് മനസിലാക്കികൊണ്ടാണ് തൊട്ടടുത്തദിവസം തന്നെ സി.ബി.ഐയെ രംഗത്തിറക്കിയതെന്നാണ് സി.പി.എമ്മിന്റെ വാദം. ഈ കേസില്‍ സര്‍ക്കാരിനെയോ മുഖ്യമന്ത്രിയോ സി.ബി.ഐക്ക് ഒന്നും ചെയ്യാനാവില്ലെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുമുണ്ട്.

എന്നാലും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ സി.ബി.ഐക്ക് കഴിയും. മാത്രമല്ല, എന്‍.ഐ.എക്ക് വിരുദ്ധമായി രാഷ്ര്ടീയമായി ഉപയോഗിക്കാന്‍ കഴിയുന്ന അന്വേഷണ ഏജന്‍സിയുമാണ് സി.ബി.ഐ എന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി  (2 hours ago)

മദ്ധ്യപ്രദേശില്‍ സെക്‌സ് റാക്കറ്റ് നടത്തിയ സഹോദരിമാര്‍ അറസ്റ്റില്‍  (2 hours ago)

ഉദയനാപുരത്ത് അമ്മയെയും മകനെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മലപ്പുറത്ത് കഞ്ചാവും എംഡിഎംഎയും കടത്തിയ യുവാവ് പിടിയില്‍  (2 hours ago)

അജിത് പവാറിന്റെ മരണത്തില്‍ വി എസ് ആര്‍ വെഞ്ച്വേഴ്‌സിനെതിരെ DGCA നടപടി  (2 hours ago)

വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ മേയറുടെ വസതിയിലേക്ക് യുഡിഎഫ് നൈറ്റ് മാര്‍ച്ച്  (3 hours ago)

മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി മോഹന്‍ലാല്‍; 'ഇരുവര്‍' അഭിമുഖത്തിന്റെ ടീസര്‍ പുറത്ത്  (3 hours ago)

വൈറ്റിലയില്‍ വീട്ടമ്മയുടെ കൊലപാതകം: റെയില്‍വേ ട്രാക്കില്‍ എത്തിച്ചത് ബന്ധം വീട്ടില്‍പ്പറയുമെന്ന ഭീഷണിയില്‍, സുധയുടെ മൃതശരീരം റെയില്‍വേ ട്രാക്കിലേക്ക് വലിച്ചിട്ടെങ്കിലും ഉപയോഗിക്കാതെ കിടന്ന ട്രാക്കാണ്  (4 hours ago)

വാട്‌സാപ്പ് വഴി മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്  (4 hours ago)

കൊച്ചി കായലില്‍ കണ്ടെത്തിയത് നവജാത ശിശുവിന്റെ മൃതദേഹം  (4 hours ago)

പ്രതിരോധ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് ഇന്ത്യയും ഇസ്രായേലും  (4 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുടിവെള്ളം കിട്ടാതെ രോഗികള്‍ പ്രതിസന്ധിയില്‍  (4 hours ago)

വൈറ്റില സുധാ ബേബിയുടെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  (5 hours ago)

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി  (5 hours ago)

പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി  (6 hours ago)

Malayali Vartha Recommends