Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് സമിതി ഒരു മന്ത്രിയേയും ശിക്ഷിച്ച ചരിത്രമില്ല, നിയമസഭ ശിക്ഷിച്ചിട്ടുള്ളത് പി.സി. ജോര്‍ജിനെയും രണ്ട് പത്രാധിപന്മാരെയും

03 DECEMBER 2020 06:17 PM IST
മലയാളി വാര്‍ത്ത

കേരള നിയമസഭയുടെ ചരിത്രത്തില്‍ പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് സമിതി ഒരു മന്ത്രിയേയും ശിക്ഷിച്ചിട്ടില്ല. ഒരു മന്ത്രിക്കുമെതിരേ ഇതിനു മുമ്പ് സമിതിക്കു മുന്നില്‍ പരാതി എത്തിയിട്ടുമില്ല. അവകാശലംഘനത്തിന് ശിക്ഷിക്കപ്പെട്ടിട്ടുള്ള അംഗം പി.സി. ജോര്‍ജ് മാത്രം. കഴിഞ്ഞ നിയമസഭയില്‍ ജോര്‍ജ് ശാസിക്കപ്പെട്ടത് കെ.ആര്‍. ഗൗരിയമ്മയ്ക്കെതിരേ മോശം പരാമര്‍ശം നടത്തിയതിനാണ്.

ഉദ്യോഗസ്ഥര്‍ക്കെതിരേ പലവട്ടം അവകാശലംഘനം തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും മാപ്പുപറഞ്ഞ് രക്ഷപ്പെട്ടിട്ടുണ്ട്. അതിനു പുറമേ സഭയുടെ ശാസന ഏറ്റുവാങ്ങിയിട്ടുള്ളത് രണ്ടു പത്രാധിപന്‍മാരാണ്.

എന്നാല്‍, ലോക്സഭയിലെ പ്രിവിലജസ് കമ്മിറ്റിയുടെ നടപടികള്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നും പ്രസക്തമാണ്. ഇന്ദിരാ ഗാന്ധിയെ പുറത്താക്കാനും ശിക്ഷിക്കാനും തീരുമാനിച്ചത് പ്രിവിലജസ് കമ്മിറ്റിയായിരുന്നു.

നിയമസഭയുടെ പ്രിവിലജസ് കമ്മിറ്റി കേരളത്തില്‍ ആദ്യമായി അവകാശലംഘനത്തിന് ശിക്ഷിച്ചത് 'തനിനിറം' പത്രാധിപരായിരുന്ന കലാനിലയം കൃഷ്ണന്‍നായരെയാണ്. ഇന്ത്യ-പാക് യുദ്ധം നടന്ന 1974-75 കാലഘട്ടത്തില്‍ നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് എഴുതിയ മുഖപ്രസംഗമായിരുന്നു ശിക്ഷയ്ക്ക് ആധാരം. അന്ന് സ്പീക്കറായിരുന്ന മൊയ്തീന്‍കുട്ടി ഹാജിയെ മോശമായി പരാമര്‍ശിച്ച്, 'സ്പീക്കറുടെ കൂറ് എവിടെ?' എന്ന പേരിലായിരുന്നു മുഖപ്രസംഗം. തുടര്‍ന്ന്, കൃഷ്ണന്‍നായരെ നിയമസഭയില്‍ വിളിച്ചുവരുത്തി പരസ്യമായി ശാസിച്ചു. അടുത്തദിവസം 'തനിനിറം പത്രാധിപര്‍ നിയമസഭയില്‍' എന്നു വാര്‍ത്ത കൊടുത്തായിരുന്നു കൃഷ്ണന്‍നായരുടെ മറുപടി.

പാലക്കാട് സ്വദേശി പത്രാധിപരായിരുന്ന എം.വി. ചെറുവത്തിനെയും പാലക്കാട് എം.എല്‍.എയായിരുന്ന സി.എം. സുന്ദരത്തെ കൈയേറ്റം ചെയ്തെന്ന പേരില്‍ സഭ ശാസിച്ചിട്ടുണ്ട്. ചെറുവത്തിനെതിരേ സാക്ഷിമൊഴിയില്ലായിരുന്നെങ്കിലും എം.എല്‍.എയുടെ വാദം പരിഗണിച്ച് ശിക്ഷിക്കുകയായിരുന്നു. നിയമസഭാ ചട്ടപ്രകാരം കടുത്ത ശിക്ഷാനടപടികള്‍ക്ക് എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ല. താക്കീത് നല്‍കാനേ സാധിക്കൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂചന പോലും ലഭിച്ചില്ലെന്ന്  (2 minutes ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ട്; നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (20 minutes ago)

ഉപയോഗിച്ചത് സെഷൻ ആപ്പ്  (26 minutes ago)

കൃത്യമായ നിമിഷം  (42 minutes ago)

ബന്ധം ഡോ. ഷഹീൻ സയീദ് വഴി  (1 hour ago)

തിഹാർ ജയിലിൽ കിടന്നിട്ടുണ്ട്  (1 hour ago)

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (9 hours ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (9 hours ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (9 hours ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (9 hours ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (9 hours ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (10 hours ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (11 hours ago)

ഇനി യുഡിഎഫിന്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശന്‍  (12 hours ago)

നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി  (12 hours ago)

Malayali Vartha Recommends