'24 വയസ്സ് ആയപ്പോഴേക്കും 4 മക്കളെ കൊടുത്തു അച്ഛന്‍ മുങ്ങി. കാരണം നാലും പെണ്‍കുട്ടികള്‍ ആയതുകൊണ്ട്. എട്ടും പൊട്ടും തിരിയാത്ത പ്രായം എന്ത് ചെയ്യണം എന്നറിയില്ല. ആദ്യം ചിന്തിച്ചത് നാലിനെയും എടുത്തു ചാലിയാര്‍ പുഴയില്‍ ചാടിയാലോ എന്നാണത്രെ...' വിധിക്ക് മുന്നിൽ തോൽക്കാതെ ഒരമ്മ
നാല് പെണ്‍മക്കളെ അച്ഛന്റെ സഹായമില്ലാതെ അന്തസായി വളര്‍ത്തിയ അമ്മയുടെ അതിജീവനത്തിന്റെ കഥയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. നാല് പേരും പെണ്‍മക്കള്‍ ആണെന്ന് അറിഞ്ഞതോടെ അച്ഛൻ ഉപേക്ഷിച്ച് പോയി. ജീവിക്കണോ മരിക്കണോ എന്ന ചിന്തയിൽ തളര്‍ന്ന് പോകാതെ ജീവിതത്തോട് പടവെട്ടി മക്കളെ വളര്‍ത്തുകയായിരുന്നു ആ അമ്മ. ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയായ കേരള ഹോട്ടലിലാണ് വിദ്യ ഷൈജു, വിജി ബൈജു, വീണ വിനു എന്നീ പുണ്യം ചെയ്ത മക്കളുടെ കഥ വിവരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം;
15ാം വയസ്സില്‍ കല്യാണം. 24 വയസ്സ് ആയപ്പോഴേക്കും 4 മക്കളെ കൊടുത്തു അച്ഛന്‍ മുങ്ങി. കാരണം നാലും പെണ്‍കുട്ടികള്‍ ആയതുകൊണ്ട്. എട്ടും പൊട്ടും തിരിയാത്ത പ്രായം എന്ത് ചെയ്യണം എന്നറിയില്ല. ആദ്യം ചിന്തിച്ചത് നാലിനെയും എടുത്തു ചാലിയാര്‍ പുഴയില്‍ ചാടിയാലോ എന്നാണത്രെ. പിന്നെ ആലോചിച്ചു ഒന്നും അറിയാതെ ഈ ലോകത്തിലേക്ക് വന്ന എന്റെ കുഞ്ഞുങ്ങള്‍ എന്ത് തെറ്റ് ചെയ്തു. അവരുടെ ജീവിതം ഞാനായിട്ട് ഇല്ലാതാക്കിയാല്‍ ഞാന്‍ എങ്ങനെ ഒരമ്മയാകും..
പിന്നീട് അവിടന്നങ്ങോട്ട് പൊരിഞ്ഞ പോരാട്ടം തന്നെ ആയിരിന്നു. അതിനിടയില്‍ ഒരാളെ ദൈവം തിരിച്ചു വിളിച്ചു. ഇന്നും തീരാവേദന ബാക്കി മൂന്നുപേരും പേരും സന്തോഷമായി ഉള്ളതുകൊണ്ട് ജീവിതം ആസ്വദിച്ചു ജീവിക്കുന്നു. നാലു പെണ്മക്കളെ സ്വന്തമായി കൊടുത്തദൈവം പത്തുനൂറ് കുട്ടികളെ നോക്കാനും ഏല്പിച്ചു. എന്റെ അമ്മ ജോലി ചെയ്യുന്നത് ശിശുപരിപാലന കേന്ദ്രത്തില്‍ ആണ്. സങ്കട കടലില്‍ സന്തോഷം കണ്ടെത്തി ഞങ്ങള്‍ തുഴഞ്ഞു നീങ്ങുന്നു. ഇതൊരു ചുരുക്കെഴുത്തു മാത്രം.. ആ അമ്മയ്ക്കും മൂന്നു മക്കള്‍ക്കും എല്ലാവിധ അഭിനന്ദനങ്ങളും.. ഒപ്പം ഹൃദയം നിറഞ്ഞ ആശംസകളും പ്രാര്‍ഥനകളും .
https://www.facebook.com/Malayalivartha