ട്രെയിനുകള്‍ തകര്‍ക്കാന്‍ പദ്ധതിയിട്ടയാളെ ചോദ്യം ചെയ്ത് പോലീസിന് വട്ടായി... 35 കാരന്റെ പരസ്പര വിരുദ്ധമായ കഥയില്‍ വട്ടം ചുറ്റി പോലീസ്
കഴിഞ്ഞ ദിവസം കോട്ടയം, ചിങ്ങവനത്തിനു സമീപം മൂന്നു ട്രെയിനുകള്‍ക്കു നേരേ നടന്ന അതിക്രമം വലിയ ദുരന്തത്തില്‍ ചെന്നെത്തുമായിരുന്നു. നൂറുകണക്കിനാളുകളുടെ ജീവന്‍ പന്താടുന്ന പ്രവര്‍ത്തിയാണ് നടന്നത്. ട്രെയിനുകള്‍ പാളം തെറ്റി സംഭവിക്കാമായിരുന്ന മൂന്ന് അപകങ്ങള്‍ തലനാരിഴയ്ക്കാണ് ഒഴിവായതെന്ന് റെയില്‍വെ അന്വേഷണ സംഘം തന്നെ വിലയിരുത്തി. രാത്രി 10.28നു മലബാര്‍ എക്‌സ്പ്രസിനു മുന്നില്‍ വീണ അജ്ഞാതന്‍ വച്ച ബൈക്ക് മുന്നോട്ടു ചിതറി വീണ് അവശിഷ്ടങ്ങള്‍ റെയില്‍ പാളത്തില്‍തന്നെ പതിച്ചിരുന്നെങ്കില്‍ ട്രെയിന്‍ പാളം തെറ്റാന്‍ സാധ്യതയേറെയായിരുന്നു. കോട്ടയത്തിനും ചിങ്ങവനത്തിനുമിടെ കൃത്യങ്ങള്‍ നടന്ന സ്ഥലത്ത് 90 കിലോമീറ്ററാണ് അനുവദനീയ വേഗം.
കൃത്യം നടത്തിയയാള്‍ മേല്‍പ്പാലത്തില്‍ നിന്നു നീളമുള്ള കാട്ടുചേമ്പുകള്‍ പറിച്ച് റെയില്‍വെ വൈദ്യുതി ലൈനിലേക്ക് എറിഞ്ഞതും അപകടത്തിന് കാരണമാകാമായിരുന്നു. ലൈനില്‍ ഉടക്കിയ ചേമ്പ് ട്രെയിനിലേക്ക് വൈദ്യുതി കടന്നുവരുന്ന എന്‍ജിനു മുകളിലെ പാന്‍ചോഗ്രാഫി (ആന്റീന)ല്‍ തട്ടിയാല്‍ ഷോട്ടിംഗിനു സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ ട്രെയിനില്‍ തീപിടിത്തമുണ്ടാകാം.
പാളത്തില്‍ ഇയാള്‍ മൂന്നു സര്‍വെ കല്ലുകള്‍ വച്ചിരുന്നു. ഓവര്‍ ബ്രിഡ്ജിനോടു ചേര്‍ന്ന് പാളത്തിനു മുന്‍കരുതലായി സ്ഥാപിച്ചിരുന്ന അധികപാളത്തിനും ഇടയിലായിരുന്നു കല്ലുകള്‍. ട്രെയിന്‍ ഇതിനിടയില്‍ തട്ടിയിന്നെങ്കില്‍ പാളം തെറ്റുമായിരുന്നു. രാത്രിയായിരുന്നിട്ടും മൂന്നു ട്രെയിനുകളിലെ ഡ്രൈവര്‍മാരും ജാഗ്രത പുലര്‍ത്തിയതിനാലാണ് വന്‍ അപകടങ്ങള്‍ ഒഴിവായത്. പാളത്തിനു നടുവില്‍ ബോംബ് എന്ന സംശയിക്കാവുന്ന പെട്ടി വച്ചിരുന്നതും ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മൂവരും ഇക്കാര്യം അധികൃതരെ അപ്പോള്‍തന്നെ അറിയിക്കുകയും ചെയ്തു.
പോലീസിന്റെ ശക്തമായ ഇടപെടലിലൂടെ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച വിരുതനെ ഉടന്‍ തന്നെ പിടികൂടി. ദീപു കെ തങ്കപ്പന്‍ എന്ന 35 കാരനാണ് കക്ഷി. ദീപുവിനെ ചോദ്യം ചെയ്ത പോലീസ് ശരിക്കും വട്ടു പിടിച്ചു. പരസ്പര വിരുദ്ധമായ കഥകളാണ് ദീപു പറഞ്ഞത്. തന്നെ ആക്രമിക്കാന്‍ വന്നവര്‍ റെയില്‍വേ ട്രാക്കിലൂടെ പോകുന്നതു കണ്ട് പിന്‍തുടര്‍ന്നു വന്നപ്പോഴാണ് താന്‍ ബൈക്കുപേക്ഷിച്ചതെന്ന് പൂവന്തുരുത്തിനും ചിങ്ങവനത്തിനുമിടയ്ക്ക് റെയില്‍വേ ട്രാക്കില്‍ തടസങ്ങള്‍ സൃഷ്ടിച്ച് നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയതിന് പിടിയിലായ ദീപു കെ തങ്കപ്പന്‍ പറയുന്നു. ബൈക്കില്‍ ഹെല്‍മറ്റ് വയ്ക്കാത്ത മൂന്നു പേര്‍ തന്നെ ആക്രമിക്കാന്‍ വന്നു. റെയില്‍വേ ഗേറ്റിനു മുന്നില്‍ വച്ച് അവര്‍ അപ്രത്യക്ഷരായി. അവര്‍ ട്രാക്കിലൂടെ പോയിട്ടുണ്ടാകുമെന്നു കരുതിയാണ് താന്‍ ട്രാക്കിലൂടെ ബൈക്ക് ഓടിച്ചു പോയത്.
പിന്നെ ബൈക്ക് ട്രാക്കിലിട്ട് ഓടി. ശത്രൂക്കളുടെ പടമെടുക്കാനാണ് റെയില്‍വേ ലൈനില്‍ വീഡിയോ കാമറ വച്ചതെന്നും ഇയാള്‍ പറയുന്നു. ഒത്തിരി പേര്‍ ഇവിടെ ട്രെയിനു മുന്നില്‍ ചാടി മരിച്ചിട്ടുണ്ട്. അവരുടെ ആത്മാവ് ഉയര്‍ത്തെണീറ്റു വരുന്നതും ക്യാമറയില്‍ പകര്‍ത്തുമെന്നും അവരെയൊക്കെ കണ്ടുപിടിക്കണമെന്നും ഇയാള്‍ പറയുന്നു.
റെയില്‍വേ ഉദ്യോഗസ്ഥന്റെ കാര്‍ തകര്‍ത്തത് എന്തിനെന്നു ചോദിച്ചപ്പോള്‍ റെയില്‍വേ ട്രാക്കില്‍ കുറെപ്പേര്‍ നില്‍ക്കുന്നതു കണ്ടു. അവര്‍ എന്റെ ശത്രുക്കളാണെന്നു തോന്നിയെന്നും അതിനാണ് കാര്‍ തകര്‍ത്തതെന്നും ഇയാള്‍ മൊഴി നല്കി.
ഇതിനിടെ ദീപു മാനസിക വിഭ്രാന്തിയുള്ളയാളാണെന്നും ചികിത്സയിലാണെന്നും ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. എന്നാല്‍ ദീപു ചെയ്ത കാര്യങ്ങള്‍ വെറുമൊരു മാനസിക രോഗി ചെയ്തുകൂട്ടിയതാണെന്നു പറഞ്ഞ് തള്ളാവുന്ന കാര്യമല്ലെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha