തിരുവനന്തപുരം കരിംകുളത്ത് ലത്തീൻ അതിരൂപത ദേവാലയത്തിൽ വിശ്വാസിയെ മുട്ടിലിഴയിപ്പിച്ച് പൊതു മാപ്പ് പറഞ്ഞ സംഭവത്തിൽ ഇടപ്പെട്ട് ലത്തീൻ അതിരൂപത... തെറ്റിനെ ചോദ്യം ചെയ്ത യുവാവിനോട് ചെയ്ത കൊടുംക്രൂരത ആദ്യമായി പുറത്ത്‌വിട്ടത് മലയാളിവാർത്ത
യുവാവിനോട് ചെയ്ത കാടത്തം, മലയാളി വാർത്ത പുറത്ത് വിട്ട വീഡിയോ.. അതിന് എതിരെ ചോദ്യങ്ങൾ ഉയർന്നു തുടങ്ങി തിരുവനന്തപുരം കരിംകുളത്ത് ലത്തീൻ അതിരൂപത ദേവാലയത്തിൽ വിശ്വാസിയെ മുട്ടിലിഴയിപ്പിച്ച് പൊതു മാപ്പ് പറഞ്ഞ സംഭവം വിവാദമായതിന് പിന്നാലെ ഇടപ്പെട്ട് ലത്തീൻ അതിരൂപത. ഇടവ നേതൃത്വത്തോട് വിശദീകരണം തേടി. ബിഷപ് ഹൌസിൽ നേരിട്ടെത്തി വിശദീകരിക്കണം നൽകണമെന്നും രൂപത. ക്രിസ്മസ് ദിനത്തിലാണ് സംഭവം നടന്നത്. മിൻഡ്രസ് എന്ന യുവാവിനാണ് ദുരനുഭവം. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് ഇടവക നേതൃത്വത്തിന്റെ നിലപാട്.
അതെ തെറ്റിനെ ചോദ്യം ചെയ്ത യുവാവിനോട് ചെയ്ത കൊടുംക്രൂരത ആദ്യമായി പുറത്ത്‌വിട്ടത് മലയാളിവാർത്തയാണ്. തിരുവനന്ത പുരം കരുംകുളം കണ്ണാടി പള്ളിയിലാണ് ഈ സംഭവങ്ങൾ നടന്നിരിക്കുന്നത്. യുവാവിനോട് ഇത്തരത്തിൽ പെരുമാറാൻ ഉണ്ടായതിന്റെ കാരണം ഇങ്ങനെയായിരുന്നു .. കരുംകുളം കണ്ണാടി പള്ളിയുടെ ഇടവക സ്ഥലം നാട്ടുകാർക്ക് അവകാശപ്പെട്ടത് കൂടിയാണ് . എന്നാൽ തീരപ്രദേശത്ത് താമസിക്കുന്നതിനാൽ എപ്പോൾ വേണമെങ്കിലും കടലാക്രമണ സാധ്യത നേരിടുന്ന പ്രദേശവാസികൾ സെന്റിന് 2 ലക്ഷം രൂപയ്ക്ക് ആ സ്ഥലം എടുക്കാമെന്ന് ധാരണയിലായി . പക്ഷെ പുരോഹിതമാന്മാർ നാട്ടുകാർ പോലും അറിയാതെ സെന്റിന് ഒന്നര ലക്ഷത്തിന് രൂപതയ്ക്ക് ആ സ്ഥലം വിറ്റു. ഈ സംഭവത്തെയാണ് നാട്ടുകാരനായ മെന്ററസ്സ് ചോദ്യം ചെയ്തത് . ഇതോടെയാണ് യുവാവിനെതിരെ ഇത്തരത്തിൽ ഉള്ള നീക്കങ്ങൾ നടത്തിയത്. ഊര് വിലക്ക് പറഞ്ഞു ഭയപ്പെടുത്തുകയും ക്രിസ്തുമസ് ദിവസം രാത്രി കരുംകുളം കണ്ണാടി പള്ളിയിൽ നാട്ടുകാർക്ക് മുൻപിലൂടെ മുട്ടിൽ ഇഴയിപ്പിക്കുകയും ചെയ്തു. കൂടാതെ അൾത്താരയിൽ കയറ്റി പൊതു മാപ്പ് പറയിപ്പിച്ച് വ്യക്തിഹത്യ നടത്തിയത്.
പുരോഹിതന്മാരുടെ നിയമങ്ങൾ അല്ലെങ്കിൽ അവരെടുക്കുന്ന തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെടാതിരിക്കാൻ ആരും അതിനു തയ്യാറാകാതിരിക്കാൻ പരസ്യമായി നടത്തിയ ഈ നെറികേടിനെതിരെയാണ് നമ്മൾ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha