ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന മലയാളി ദമ്പതികളെ; നൂറ് പവൻ സ്വർണം കവർന്ന് കടന്ന് കളഞ്ഞ് മോഷ്ട്ടാക്കൾ...
ചെന്നൈയില്‍ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്നു. സിദ്ധ ഡോക്ടര്‍ ആയ ശിവന്‍ (72) ഭാര്യയും വിരമിച്ച അധ്യാപികയുമായ പ്രസന്നകുമാരി (62) എന്നിവരാണ് മരിച്ചത്. ആവടിയിലെ വീട്ടില്‍ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ശിവന്‍ വീട്ടില്‍ സിദ്ധ ക്ലിനിക് നടത്തുന്നുണ്ടായിരുന്നു. ഇവിടെ ചികിത്സയ്‌ക്കെന്ന പേരില്‍ എത്തിയവര്‍ ആണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
കണ്‍സള്‍ട്ടേഷന്‍ തേടിയെത്തിയ രോഗികളുടെ വേഷത്തില്‍ പ്രതികള്‍ വീട്ടില്‍ കയറി ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത് . വീട്ടില്‍ ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പുലര്‍ച്ചെ ഒരു മണിയോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇവരുടെ വീട്ടില്‍ നിന്ന് നൂറുപവന്‍ സ്വര്‍ണം കവര്‍ന്നിട്ടുണ്ട്. എല്ലാ വശവും പരിശോധിക്കുന്നുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ആവടി പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രോഗികളെന്ന വ്യാജേന ഇവരുടെ വീട്ടില്‍ പ്രവേശിച്ച ശേഷമാണ് മോഷ്ടാക്കള്‍ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. മുത്താപ്പുതുപ്പെട്ട് ഗാന്ധിനഗറില്‍ വീടിനോട് ചേര്‍ന്ന് ശിവന്‍ നായര്‍ ഒരു ക്ലിനിക് നടത്തുകയായിരുന്നു.
വീട്ടില്‍ നിന്ന് അസാധാരണമായ ബഹളം കേട്ട് അയല്‍ക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തുമ്പോഴേയ്ക്കും ഇരുവരെയും ആക്രമിച്ച് സ്വര്‍ണവുമായി മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു. പ്രസന്നകുമാരി അധ്യാപികയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha