മഹീന്ദ്രയുടെ വീക്ഷണകോണ്‍ മാറ്റിയത് ജൂലി
മഹാരാഷ്ട്രയുടെയും മധ്യപ്രദേശിന്റെയും അതിര്‍ത്തി ജില്ലയിലായിരുന്നു മഹീന്ദ്ര അഹിര്‍വാള്‍ എന്ന കുട്ടി ജനിച്ചത്. ഇപ്പോള്‍ 13 കാരനായ അവന്‍ ജനിച്ചതു തന്നെ കണ്‍ജനിറ്റല്‍ മയോപ്പതി എന്ന അപൂര്‍വ്വ അസുഖവുമായിട്ടായിരുന്നു. തന്മൂലം അവന്റെ കഴുത്തിലെ കശേരുക്കള്‍ വളരെ ബലഹീനമായിരുന്നതിനാല്‍ , സാധാരണ ആള്‍ക്കാരെപ്പോലെ അവന്റെ തലയുടെ ഭാരം താങ്ങാന്‍ കഴുത്തിനു കരുത്തില്ലായിരുന്നു. അതുകൊണ്ട് അവന്റെ തല 180 ഡിഗ്രി കോണില്‍ കഴുത്തില്‍ നിന്നും ഒടിഞ്ഞു തൂങ്ങി കിടക്കുമായിരുന്നു.
മറ്റു കുട്ടികളെപ്പോലെ പഠിയ്ക്കുവാന്‍ പോകാനോ കളിയ്ക്കുവാനോ ഒന്നിനും കഴിയില്ലെന്നു മാത്രമല്ല, തലയും താങ്ങി നടക്കാനാവാത്തതിനാല്‍ മുഴുവന്‍ സമയവും കിടപ്പായിരുന്നു. കൂടാതെ കഴുത്തില്‍ എപ്പോഴും സഹിക്കാനാവാത്ത വേദനയുമായി കഴിയുകയായിരുന്നു. അവന്റെ മാതാപിതാക്കളായ മുകേഷും സുമിത്രയും ഇന്ത്യയിലെ വിവിധയിടങ്ങളിലുള്ള 50-ഓളം ഡോക്ടര്‍മാരെയെങ്കിലും കുട്ടിയെ കൊണ്ടു പോയി കാണിച്ചിട്ടുണ്ട്. എന്നാല്‍ കഴുത്തു നിവര്‍ത്താനുള്ള ശസ്ത്രക്രിയ ചെയ്യുകയാണെങ്കില്‍ അവന്റെ ജീവന് ആപത്തുണ്ടായേക്കാം എന്നായിരുന്നു എല്ലാ ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടത്.
അല്പനാളുകള്‍ക്കുമുമ്പ് മഹീന്ദ്രയുടെ കഥ മാധ്യമങ്ങളില്‍ വന്നത് അവന്റെ ജീവിതത്തിന്റെ വഴിത്തിരിവാകയായിരുന്നു.
ഇംഗ്ലണ്ടിലെ ലിവര്‍പൂളിലുള്ള രണ്ടു മക്കളുടെ അമ്മയായ ജൂലി ജോണ്‍സ് ഈ കഥ അറിയാനിടയായി. അവന്റെ ജീവിതം മെച്ചപ്പെടുത്തിയിട്ടു തന്നെ കാര്യം എന്നവര്‍ തീരുമാനിച്ചു. അവന്റെ ചികിത്സയ്ക്കുള്ള പണം കൊടുത്തു സഹായിക്കാവുന്ന സാമ്പത്തിക സ്ഥിതിയൊന്നും ജൂലിക്കില്ലായിരുന്നെങ്കിലും അവര്‍ പിന്മാറിയില്ല.
പൊതു ജനങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ ശേഖരിക്കാനായി അവന്റെ കഥ നെറ്റില്‍ കൊടുത്തിട്ട് ക്രൗണ്ട്ഫണ്ടിംഗ് തുടങ്ങി. അപ്രകാരം അവര്‍ ശേഖരിച്ചു നല്‍കിയത് 9 ലക്ഷം രൂപയാണ്.
തുടര്‍ന്ന് മഹീന്ദ്രയും കുടുംബവും ഡല്‍ഹിയിലെ അപ്പോളോ ആശിപത്രിയിലെത്തി ലോക പ്രശസ്ത സ്‌പൈനല്‍ സര്‍ജന്‍ ഡോ രാജഗോപാലന്‍ കൃഷ്ണനെ കണ്ടു. വിശദ പരിശോധനകള്‍ക്കു ശേഷം അദ്ദേഹം അവന്റെ കഴുത്തിലെ കശേരുക്കള്‍ നീക്കം ചെയ്തിട്ട് ഇടുപ്പിന്റെ ഭാഗത്തു നിന്നുണ്ടാക്കിയെടുത്ത അസ്ഥി കഴുത്തില്‍ പിടിപ്പിച്ചു. കഴുത്ത് നേരെ നില്‍ക്കുന്നതിനായി ലോഹപ്ലേറ്റുകളും ഘടിപ്പിച്ചു.
അടുത്ത ആറു മാസത്തേക്ക് കഴുത്തില്‍ കോളര്‍ ധരിക്കേണ്ടതുണ്ടെങ്കിലും ഇപ്പോള്‍ അവന്റെ കഴുത്തിന് നീളക്കൂടുതലുമില്ല, തലയുടെ ഭാരവും താങ്ങി അതു നിവര്‍ന്നു നില്‍ക്കുന്നുമുണ്ട്. ഇപ്പോള്‍ ശരിയായ രീതിയില്‍ അവന് ശ്വസിക്കാന്‍ കഴിയുന്നുണ്ട്. തനിയെ ആഹാരം കഴിക്കുവാനും വെള്ളം കുടിയ്ക്കുവാനും ഒക്കെ കഴിയുന്നതിന്റെ ആഹ്ലാദത്തിലാണ് അവന്‍. ഇപ്പോള്‍ സുഹൃത്തുക്കളുമൊത്ത് കളിക്കാന്‍ തുടങ്ങിയ അവന്‍ മുടങ്ങിപ്പോയ പഠനം വീണ്ടും തുടങ്ങാന്‍ എഴുത്തു പഠിച്ചു തുടങ്ങിയി്ട്ടുണ്ട്.
10 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്തു തുടങ്ങിയ അവന് ഒരു ഇലക്ട്രിക് വീല്‍ ചെയര്‍ നല്‍കിയിട്ടുണ്ട്. അതില്‍ കയറി ഗ്രാമത്തിലൂടെ സഞ്ചരിക്കാനൊക്കെ തുടങ്ങിയിട്ടുമുണ്ട്. പണ്ട് കണ്ടിരുന്നതു പോലെയല്ല അവനിപ്പോള്‍ ലോകത്തെ കാണുന്നത്. തല ഉയര്‍ത്തിയാണ് അവന്‍ ജീവിതത്തിന്റെ മുഖത്തേക്ക് ഇപ്പോള്‍ നോക്കുന്നത്.
അവന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു നല്ലകാലം വരുമെന്ന് അവന്റെ മാതാപിതാക്കളോ അവനോ കരുതിയിരുന്നില്ല. എല്ലാത്തിനും തുണയായത് ജൂലിയുടെ മനസ്സിന്റെ നന്മയാണ്. തികച്ചും അന്യനായ ഒരു ബാലന്റെ ജീവിതത്തില്‍ സന്തോഷം എത്തിക്കണമെന്ന വാശി ജൂലി കാണിച്ചതിനാലാണ് മഹീന്ദ്രയുടെ ജീവിതം ധന്യമായത്. പരോപകാരം എത്ര വലിയ പുണ്യമാണല്ലേ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha